ഭവനവായ്പ എടുക്കാന്‍ ഇതാണ് പറ്റിയ അവസരം; എടുക്കുന്നത് സ്ത്രീകളാണെങ്കില്‍ ഇളവുകള്‍ കൂടും

ഒരു വീടുപണിയാനുള്ള പ്ലാനിലാണോ? എങ്കില്‍ ഭവനവായ്പയെടുക്കാന്‍ ഇതാണ് പറ്റിയ അവസരം. ആകര്‍ഷകരമായ നിരക്കുകളില്‍ ഇപ്പോള്‍ ഹോം ലോണ്‍ ലഭ്യമാണ്. വായ്പയെടുക്കുന്നത് സ്ത്രീകളാണെങ്കില്‍ പലിശ നിരക്കുകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന ബാങ്കുകളുമുണ്ട്.

താരതമ്യേന നീണ്ട കാലാവധിയുള്ള ലോണുകളാണ് ഹോം ലോണുകള്‍. നിങ്ങള്‍ നന്നായി കാര്യങ്ങള്‍ മനസിലാക്കി ലോണെടുത്തില്ലെങ്കില്‍, ഒരുപാട് നഷ്ടം സംഭവിക്കാനും ഇടയുണ്ട്.

സാമ്പത്തിക വായ്പ നല്‍കുന്ന വസ്തുവിനെ സംബന്ധിച്ചും കടംവാങ്ങുന്നയാളെ സംബന്ധിച്ചും ഓരോ സ്ഥാപനത്തിനും അവരുടേതായ ചട്ടങ്ങളും വ്യവസ്ഥകളുമുണ്ട്. അതുപോലെ തന്നെ കുറഞ്ഞ നിരക്ക് വായ്പയെടുക്കുന്ന എല്ലാ ആളുകള്‍ക്കും ലഭിക്കണമെന്നില്ല. അതിന് മിക്കപ്പോഴും ചില മാനദണ്ഡങ്ങളുണ്ടായിരിക്കും. ഭവനായ്പ നല്‍കുന്ന കുറച്ച് സ്ഥാപനങ്ങള്‍ ലിസ്റ്റ് ചെയ്തശേഷം ഓരോന്നിന്റെ മാനദണ്ഡങ്ങളും പലിശനിരക്കും താരതമ്യം ചെയ്തശേഷമേ എവിടെ നിന്ന് വായ്പയെടുക്കണം എന്ന് തീരുമാനിക്കാവൂ. പലിശ നിരക്ക് കുറഞ്ഞാല്‍ നിങ്ങള്‍ അടക്കേണ്ട ഇ.എം.ഐയും കുറയും.

കുറഞ്ഞ നിരക്കില്‍ ഭവനവായ്പകള്‍ വാഗ്ദാനം ചെയ്യുന്ന അഞ്ച് ബാങ്കുകള്‍:

1. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ: 6.4% മുതല്‍ 7.25% വരെയാണ് ഭവനവായ്പകള്‍ക്ക് യൂണിയന്‍ ബാങ്ക് ഈടാക്കുന്ന പലിശ. 6.8% ആണ് ആര്‍.എല്‍.എല്‍.ആര്‍ (ആര്‍.ബി.ഐയുടെ റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്ക്).

ബാങ്ക് ഓഫ് ഇന്ത്യ: 6.5% ആണ് ബാങ്ക് ഓഫ് ഇന്ത്യ ഭവനവായ്പകള്‍ക്ക് ഈടാക്കുന്ന ഏറ്റവും കുറഞ്ഞ നിരക്ക്. 7.8% ആണ് കൂടിയ നിരക്ക്.

ബാങ്ക് ഓഫ് ബറോഡ: 6.5% മുതല്‍ 7.85 വരെയാണ് ഭവനവായ്പ നിരക്ക്. 6.5% ആണ് ആര്‍.എല്‍.എല്‍.ആര്‍

ബാങ്ക് ഓഫ് ഇന്ത്യ: 6.5% മുതല്‍ 8.2% വരെ നിരക്കിലാണ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പകള്‍ നല്‍കുന്നത്. ആര്‍.എല്‍.എല്‍.ആര്‍ 6.85% ആണ്.

കൊടാക് മഹീന്ദ്ര ബാങ്ക്: 6.55% മുതല്‍ 7.1% വരെയാണ് ഇവിടുത്തെ പലിശ നിരക്ക്.

കുറഞ്ഞ നിരക്കില്‍ ഭവന വായ്പ കിട്ടുന്നത് ആര്‍ക്കെല്ലാം?

വായ്പയെടുക്കുന്നയാള്‍ക്ക് മികച്ച ക്രഡിറ്റ് സ്‌കോര്‍ ഉണ്ടെങ്കില്‍ കുറഞ്ഞ നിരക്കില്‍ വായ്പ ലഭിക്കും. അതുകൊണ്ട് വായ്പ ഏത് ബാങ്കില്‍ നിന്ന് എടുക്കണമെന്ന് തീരുമാനിക്കുന്നതിനു മുമ്പ് നിങ്ങളുടെ ക്രഡിറ്റ് റെക്കോര്‍ഡ് നേടിയെടുക്കുകയും അതനുസരിച്ച് വിവിധ ബാങ്കുകള്‍ നല്‍കുന്ന നിരക്കുകള്‍ താരതമ്യം ചെയ്യുകയും വേണം. വായ്പാ പങ്കാളിയായി ഒരു സ്ത്രീയുണ്ടെങ്കില്‍ പലിശ നിരക്കില്‍ 0.05% ഇളവ് കൂടി ലഭിക്കും. അതുകൊണ്ട് ഭാര്യയുമായി ചേര്‍ന്ന് ലോണെടുക്കുകയാണെങ്കില്‍ കുറച്ചുകൂടി കുറഞ്ഞ നിരക്കില്‍ വായ്പകിട്ടും.

എല്ലാ ഭവനവായ്പകളെ സംബന്ധിച്ചും ബാങ്കിന്റെ മാര്‍ജിന്‍ സമാനമായിരിക്കും, എന്നാല്‍ ആര്‍.ബി.ഐ സര്‍ക്കുലര്‍ പ്രകാരം ബാങ്കുകള്‍ക്ക് ഇടപാടുകാരനില്‍ നിന്നും റിസ്‌ക് പ്രീമിയം ഈടാക്കാന്‍ അവകാശമുണ്ട്. ബാങ്ക് ചുമത്തുന്ന റിസ്‌ക് പ്രീമിയം നിങ്ങള്‍ക്ക് വായ്പ നല്‍കുന്നത് എത്രത്തോളം റിസ്‌ക് ആണ് എന്നതിനെ ആശ്രയിച്ചിരിക്കും. അതുകൊണ്ടാണ് ഓരോരുത്തരെ സംബന്ധിച്ചും വായ്പാ നിരക്കുകളില്‍ വ്യത്യാസം വരുന്നത്.

പലിശ നിരക്കുകള്‍ ഒരു ബാഹ്യ ബെഞ്ച്മാര്‍ക്കുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ ഓരോ മൂന്നുമാസം കൂടുമ്പോഴും പലിശ നിരക്കുകള്‍ പുതുക്കാന്‍ ബാങ്ക് ബാധ്യസ്ഥരാണ്. ബെഞ്ച്മാര്‍ക്കിലുണ്ടാകുന്ന ഏത് മാറ്റവും മൂന്നുമാസത്തിനുള്ളില്‍ വായ്പയെടുക്കുന്നയാള്‍ക്കുമേല്‍ വന്നുവീഴും.

ഇ.എം.ഐ എങ്ങനെ കണക്കാക്കാം?

ഭവന വായ്പ ഇ.എം.ഐ കണക്കുകൂട്ടാന്‍ സഹായിക്കുന്ന നിരവധി ഓണ്‍ലൈന്‍ കാല്‍ക്കുലേറ്ററുകളുണ്ട്. അവയിലേതെങ്കിലുമൊന്ന് ഡൗണ്‍ലോഡ് ചെയ്ത് ഇ.എം.ഐ കണക്കുകൂട്ടാവുന്നതാണ്്.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി