വയസ്സുകാലത്ത് ഉണ്ടാക്കാം സ്ഥിരനിക്ഷേപങ്ങളില്‍ നിന്നും കൂടുതല്‍ വരുമാനം: ഇതാ മുതിര്‍ന്ന പൗരന്മാര്‍ക്കായി ചില ടിപ്സുകള്‍

നിക്ഷേപകാര്യങ്ങളില്‍ യുവാക്കളില്‍ നിന്ന് വ്യത്യസ്തമാണ് മുതിര്‍ന്ന പൗരന്മാരുടെ ആവശ്യങ്ങള്‍. വിപണിയിലെ തിരിച്ചടികളൊന്നും താങ്ങാനാവില്ല എന്നതുകൊണ്ടുതന്നെ റിസ്‌ക് കുറഞ്ഞ നിക്ഷേപ വഴികള്‍ക്കു പിന്നാലെ പോകുന്നതാണ് മുതിര്‍ന്ന പൗരന്മാരെ സംബന്ധിച്ച് നല്ലത്. അതുകൊണ്ടുതന്നെ സ്ഥിര നിക്ഷേപങ്ങളാണ് ഒട്ടുമിക്കയാളുകളും തെരഞ്ഞെടുക്കുന്നത്.

എപ്പോള്‍ വേണമെങ്കിലും റൊക്കം പണം കൈപ്പറ്റാം, ഉറപ്പുള്ള റിട്ടേണുകള്‍ തുടങ്ങിയ നേട്ടങ്ങളും സ്ഥിര നിക്ഷേപങ്ങളുടെ കാര്യത്തിലുണ്ട്. കൂടാതെ അത്യാവശ്യത്തിന് എന്തെങ്കിലും ലോണെടുക്കേണ്ടി വന്നാല്‍ ജാമ്യമായി കാട്ടുകയും ചെയ്യാം.

ഇപ്പോള്‍ പണപ്പെരുപ്പം ഉയരുകയും സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് കൂടുകയും ചെയ്തിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് ശരിയായ നിക്ഷേപ വഴി എങ്ങനെ തെരഞ്ഞെടുക്കാം എന്ന് നോക്കാം.

ദീര്‍ഘകാലത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ ഒഴിവാക്കുക

ദീര്‍ഘകാലത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കു പിന്നാലെ മുതിര്‍ന്ന പൗരന്മാര്‍ പോകേണ്ട കാര്യമില്ല. സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് ഉയരുന്നതിന്റെ ഗുണഫലം ലഭിക്കാന്‍ ഹ്രസ്വകാലത്തേക്ക് നിക്ഷേപങ്ങള്‍ സമയമെത്തുന്നത് അനുസരിച്ച് പുതുക്കാവുന്നതാണ്.

അനുയോജ്യമായ ബാങ്കുകള്‍ തെരഞ്ഞെടുക്കുക

മുതിര്‍ന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശ ഓരോ ബാങ്കിലും വ്യത്യസ്തമായിരിക്കും. സുരക്ഷിതമെന്ന് കരുതപ്പെടുന്ന വലിയ ബാങ്കുകള്‍ കുറഞ്ഞ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നവയാണ്. എന്നാല്‍ ചെറുബാങ്കുകള്‍ ഉയര്‍ന്ന പലിശ നിരക്ക് നല്‍കും. നിക്ഷേപങ്ങളിലെ അപകടങ്ങളുടെയും നേട്ടങ്ങളുടെയും സാധ്യത പരിശോധിച്ചുകൊണ്ട് വിവിധ ബാങ്കുകളിലായി നിക്ഷേപിക്കുന്നത് മികച്ച റിട്ടേണുകള്‍ നേടാന്‍ സഹായിക്കും.

ചെറു ബാങ്കുകളില്‍ നിക്ഷേപിക്കുമ്പോള്‍ ആ ബാങ്ക് തകരുകയാണെങ്കില്‍ ആര്‍.ബി.ഐ നല്‍കുന്ന അഞ്ചുലക്ഷം വരെയുള്ള ഡപ്പോസിറ്റ് ഇന്‍ഷുറന്‍സിന്റെ പരിരക്ഷ നിങ്ങള്‍ക്കുണ്ടാവും. ചെറിയ ബാങ്കുകളില്‍ നിക്ഷേപിക്കുമ്പോള്‍ ഈ പരിധിയ്ക്കുള്ളിലുള്ള തുക നിക്ഷേപിക്കുന്നതാണ് നല്ലത്. ബാങ്കിന്റെ സ്ഥിരതയൊക്കെ വിലയിരുത്തിയശേഷം നിങ്ങള്‍ക്ക് തുക വര്‍ധിപ്പിക്കലുമാകാം.

എഫ്.ഡി ലേഡറിംഗ് തെരഞ്ഞെടുക്കുക

വലിയ തുകയുടെ ഒറ്റ നിക്ഷേപമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ വിവിധ കാലാവധികളിലുള്ള വ്യത്യസ്ത നിക്ഷേപങ്ങളായി അതിനെ വിഭജിക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. ശരാശരി റിട്ടേണ്‍ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. ഉയര്‍ന്ന നിരക്കിന് നിക്ഷേപം പുതുക്കുകയെന്ന ഓപ്ഷനും ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കും. ഉദാഹരണത്തിന്, പത്തുലക്ഷം രൂപയുടെ ഒരു നിക്ഷേപമാണ് നിങ്ങള്‍ക്കുള്ളതെന്ന് കരുതുക. അതിനെ രണ്ടുലക്ഷം വീതം വരുന്ന അഞ്ച് നിക്ഷേപങ്ങളായി വിഭജിക്കുക. ശേഷം ഒരുവര്‍ഷം രണ്ടുവര്‍ഷം മൂന്നുവര്‍ഷം എന്നിങ്ങനെ വ്യത്യസ്ത കാലയളവിലാക്കി നിക്ഷേപിക്കുക. ഓരോ നിക്ഷേപത്തിന്റെയും കാലാവധി പൂര്‍ത്തിയാകുന്തോറും കൂടുതല്‍ റിട്ടേണുകള്‍ക്കായി അത് പുനര്‍നിക്ഷേപം നടത്താന്‍ കഴിയും. എഫ്.ഡി ലാഡറിംഗിന് ഒരു ബാങ്കിനെ മാത്രം ആശ്രയിക്കുന്നതിന് പകരം ഉയര്‍ന്ന ശരാശരി റിട്ടേണുകള്‍ വാഗ്ദാനം ചെയ്യുന്ന ഒന്നിലേറെ ബാങ്കുകളെ ആശ്രയിക്കാം.

കുറഞ്ഞ പലിശ നിരക്കിലുള്ള എഫ്.ഡികളില്‍ നിന്ന് മാറുക

നിങ്ങള്‍ ഇതിനകം തന്നെ കുറഞ്ഞ നിരക്കിലുള്ള സ്ഥിരനിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍ പലിശനിരക്ക് കൂടുന്ന സമയത്ത് അത് ഒഴിവാക്കാം. കാലാവധി തീരുന്നതിനു മുമ്പ് പിന്‍വലിച്ചതിന്റെ പേരില്‍ നിങ്ങള്‍ നല്‍കേണ്ടിവരുന്ന പിഴ പലിശ നല്‍കേണ്ടിവന്നാലും ഉയര്‍ന്ന നിരക്കിന് നിക്ഷേപിക്കുമ്പോള്‍ നിങ്ങള്‍ക്കു ലഭിക്കാന്‍ സാധ്യതയുള്ള പലിശയേക്കാള്‍ കുറവായിരിക്കും. ഉദാഹരണത്തിന്, അഞ്ചുശതമാനം നിരക്കിലുള്ളതാണ് നിങ്ങളുടെ ഇപ്പോഴത്തെ സ്ഥിരനിക്ഷേപമെങ്കില്‍ നിങ്ങള്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് പിന്‍വലിച്ചാല്‍ 0.5% പിഴപ്പലിശയായി നല്‍കേണ്ടിവരും. അതായത് നിങ്ങള്‍ക്കു കിട്ടുന്ന പലിശ 4.5% ആയി കുറയും എന്നര്‍ത്ഥം. എന്നാല്‍ പുതിയ എഫ്.ഡി 6% നിരക്കിലുള്ളതാണെങ്കില്‍ പിഴയൊടുക്കേണ്ടി വന്നാലും നിങ്ങള്‍ക്ക് നഷ്ടംവരില്ല.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക