പ്രധാനമന്ത്രി കിസാന്‍ യോജന: ഇതുവരെ കെ.വൈ.സി പുതുക്കിയില്ലേ? 2000 രൂപയുടെ ഗഡു ലഭിക്കാന്‍ കെ.വൈ.സി പുതുക്കേണ്ടത് ഇങ്ങനെ

ഇന്ത്യയിലെ ഭൂവുടമകളായ കര്‍ഷകര്‍ക്ക് വരുമാന പിന്തുണ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് കേന്ദ്രസര്‍ക്കാറിന്റെ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. 2018ല്‍ നരേന്ദ്രമോദി സര്‍ക്കാറാണ് ഈ പദ്ധതി ആരംഭിച്ചത്. നേരത്തെ രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്കായിരുന്നു ഈ പദ്ധതിയുടെ ഗുണഫലം ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പി.എം കിസാന്‍ യോജന ഭൂവുടമകളായ എല്ലാ കുടുംബങ്ങള്‍ക്കുമായി വിപുലപ്പെടുത്തിയിട്ടുണ്ട്.

ഈ പദ്ധതിയ്ക്കു കീഴില്‍ ഭൂവുടമകളായ എല്ലാ കര്‍ഷക കുടുംബങ്ങള്‍ക്കും വര്‍ഷം ആറായിരം രൂപ സാമ്പത്തിക സഹായമായി ലഭിക്കും. ഓരോ നാലുമാസം കൂടുന്തോറും 2000 രൂപ എന്ന നിലയിലാണ് പണം വിതരണം ചെയ്യുന്നത്. കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തുക നേരിട്ട് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

പദ്ധതിയുടെ പത്താം ഗഡു 2022 ജനുവരി ഒന്നിന് സര്‍ക്കാര്‍ റിലീസ് ചെയ്തിരുന്നു. പതിനൊന്നാമത്തെ ഗഡു റിലീസ് ചെയ്യുന്ന തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത ഗഡു ലഭിക്കണമെങ്കില്‍ യോഗ്യരായ കര്‍ഷകര്‍ കെ.വൈ.സി പുതുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

കെ.വൈ.സി പുതുക്കാന്‍ ചെയ്യേണ്ടത്:

www.pmkisan.gov.in. എന്ന വെബ്സൈറ്റില്‍ വലതുവശത്ത് കെ.വൈ.സി എന്ന ഓപ്ഷന്‍ കാണാം. അത് ക്ലിക്ക് ചെയ്ത് ആധാര്‍ കാര്‍ഡ് നമ്പറും Captcha കോഡ് എന്റര്‍ ചെയ്ത് സര്‍ച്ച് ക്ലിക്ക് ചെയ്യുക. ശേഷം ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ എന്റര്‍ ചെയ്തശേഷം ‘Get OTP’ ക്ലിക്ക് ചെയ്യുക. മൊബൈലില്‍ വന്ന ഒ.ടി.പി എന്റര്‍ ചെയ്യുക.

പി.എം കിസാന്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ചെയ്യേണ്ടത്:

www.pmkisan.gov.in. എന്ന വെബ്സൈറ്റില്‍ പ്രവേശിച്ചശേഷം ഹോം പേജിലെ ‘Farmers Corner’ എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്യുക. ശേഷം ‘New farmer registration’ ലേക്ക് പോയാല്‍ ഒരു രജിസ്ട്രേഷന്‍ ഫോം ഓപ്പണ്‍ ചെയ്യും. അത് പൂരിപ്പിച്ചശേഷം സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

പി.എം കിസാന്‍ ആനുകൂല്യം ലഭിക്കുന്നവരുടെ ലിസ്റ്റ് പരിശോധിക്കാം:

പി.എം കിസാന്‍ പോര്‍ട്ടലില്‍ ‘Farmer’s Corner’ ല്‍ ‘Beneficiary List’ ബട്ടന്‍ ക്ലിക്ക് ചെയ്യുക. സംസ്ഥാനം, ജില്ല, സബ് ജില്ല, ബ്ലോക്ക്, വില്ലേജ് എന്നിവ പൂരിപ്പിച്ചശേഷം ‘Get Report’ ക്ലിക്ക് ചെയ്യുക.

പദ്ധതിയ്ക്കു കീഴില്‍ ആര്‍ക്കൊക്കെ ആനുകൂല്യം ലഭിക്കും?

കൃഷിഭൂമി പേരിലുള്ള എല്ലാ കര്‍ഷകരുടെ കുടുംബവും ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക് യോഗ്യരാണ്. തെറ്റായ വിവരങ്ങള്‍ നല്‍കി ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നുവെന്ന് കണ്ടെത്തിയാല്‍ ഇവര്‍ക്ക് നല്‍കിയ ധനസഹായം തിരിച്ചെടുക്കുകയും പിഴയടക്കമുള്ള നിയമനടപടികളിലേക്ക് പോകുകയും ചെയ്യും.

കാര്‍ഷിക ഭൂമി കൃഷിക്ക് ഉപയോഗിക്കാതെ അതില്‍ മറ്റ് ജോലികള്‍ ചെയ്യുകയോ അല്ലെങ്കില്‍ സ്വന്തമായി വസ്തുവില്ലാതെ മറ്റുള്ളവരുടെ വയലുകളില്‍ കൃഷി ചെയ്യുകയോ ചെയ്യുകയാണെങ്കില്‍ അത്തരം കര്‍ഷകര്‍ക്ക് ഈ പദ്ധതി ആനുകൂല്യം ലഭിക്കില്ല.

കര്‍ഷകന്‍ കൃഷി ചെയ്യുന്ന ഭൂമി അയാളുടെ അച്ഛന്റെയോ മുത്തച്ഛന്റെയോ പേരിലാണെങ്കിലും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കില്ല. കൃഷിഭൂമിയുടെ ഉടമയാണെങ്കിലും അയാള്‍ സര്‍ക്കാര്‍ ജീവനക്കാരനോ, ഡോക്ടറോ, എഞ്ചിനിയറോ, അഭിഭാഷകനോ, വിരമിച്ചവരോ, മുന്‍ എം.പി, എം.എല്‍.എ, മന്ത്രിയോ ആണെങ്കിലും ആനുകൂല്യം ലഭിക്കില്ല.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ