വയസുകാലത്തുണ്ടാക്കാം സ്ഥിരനിക്ഷേപങ്ങളില്‍ നിന്നും കൂടുതല്‍ വരുമാനം: ഇതാ മുതിര്‍ന്ന പൗരന്മാര്‍ക്കായി ചില ടിപ്‌സുകള്‍

നിക്ഷേപകാര്യങ്ങളില്‍ യുവാക്കളില്‍ നിന്ന് വ്യത്യസ്തമാണ് മുതിര്‍ന്ന പൗരന്മാരുടെ ആവശ്യങ്ങള്‍. വിപണിയിലെ തിരിച്ചടികളൊന്നും താങ്ങാനാവില്ലയെന്നതുകൊണ്ടുതന്നെ റിസ്‌ക് കുറഞ്ഞ നിക്ഷേപ വഴികള്‍ക്കു പിന്നാലെ പോകുന്നതാണ് മുതിര്‍ന്ന പൗരന്മാരെ സംബന്ധിച്ച് നല്ലത്. അതുകൊണ്ടുതന്നെ സ്ഥിര നിക്ഷേപങ്ങളാണ് ഒട്ടുമിക്കയാളുകളും തെരഞ്ഞെടുക്കുന്നത്.

എപ്പോള്‍ വേണമെങ്കിലും റൊക്കം പണം കൈപ്പറ്റാം, ഉറപ്പുള്ള റിട്ടേണുകള്‍ തുടങ്ങിയ നേട്ടങ്ങളും സ്ഥിര നിക്ഷേപങ്ങളുടെ കാര്യത്തിലുണ്ട്. കൂടാതെ അത്യാവശ്യത്തിന് എന്തെങ്കിലും ലോണെടുക്കേണ്ടി വന്നാല്‍ ജാമ്യമായി കാട്ടുകയും ചെയ്യാം.

ഇപ്പോള്‍ പണപ്പെരുപ്പം ഉയരുകയും സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് കൂടുകയും ചെയ്തിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് ശരിയായ നിക്ഷേപ വഴി എങ്ങനെ തെരഞ്ഞെടുക്കാം എന്ന് നോക്കാം.

ദീര്‍ഘകാലത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ ഒഴിവാക്കുക

ദീര്‍ഘകാലത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കു പിന്നാലെ മുതിര്‍ന്ന പൗരന്മാര്‍ പോകേണ്ട കാര്യമില്ല. സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് ഉയരുന്നതിന്റെ ഗുണഫലം ലഭിക്കാന്‍ ഹ്രസ്വകാലത്തേക്ക് നിക്ഷേപങ്ങള്‍ സമയമെത്തുന്നത് അനുസരിച്ച് പുതുക്കാവുന്നതാണ്.

അനുയോജ്യമായ ബാങ്കുകള്‍ തെരഞ്ഞെടുക്കുക

മുതിര്‍ന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശ ഓരോ ബാങ്കിലും വ്യത്യസ്തമായിരിക്കും. സുരക്ഷിതമെന്ന് കരുതപ്പെടുന്ന വലിയ ബാങ്കുകള്‍ കുറഞ്ഞ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നവയാണ്. എന്നാല്‍ ചെറുബാങ്കുകള്‍ ഉയര്‍ന്ന പലിശ നിരക്ക് നല്‍കും. നിക്ഷേപങ്ങളിലെ അപകടങ്ങളുടെയും നേട്ടങ്ങളുടെയും സാധ്യത പരിശോധിച്ചുകൊണ്ട് വിവിധ ബാങ്കുകളിലായി നിക്ഷേപിക്കുന്നത് മികച്ച റിട്ടേണുകള്‍ നേടാന്‍ സഹായിക്കും.

ചെറു ബാങ്കുകളില്‍ നിക്ഷേപിക്കുമ്പോള്‍ ആ ബാങ്ക് തകരുകയാണെങ്കില്‍ ആര്‍.ബി.ഐ നല്‍കുന്ന അഞ്ചുലക്ഷം വരെയുള്ള ഡപ്പോസിറ്റ് ഇന്‍ഷുറന്‍സിന്റെ പരിരക്ഷ നിങ്ങള്‍ക്കുണ്ടാവും. ചെറിയ ബാങ്കുകളില്‍ നിക്ഷേപിക്കുമ്പോള്‍ ഈ പരിധിയ്ക്കുള്ളിലുള്ള തുക നിക്ഷേപിക്കുന്നതാണ് നല്ലത്. ബാങ്കിന്റെ സ്ഥിരതയൊക്കെ വിലയിരുത്തിയശേഷം നിങ്ങള്‍ക്ക് തുക വര്‍ധിപ്പിക്കലുമാകാം.

എഫ്.ഡി ലേഡറിംഗ് തെരഞ്ഞെടുക്കുക:

വലിയ തുകയുടെ ഒറ്റ നിക്ഷേപമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ വിവിധ കാലാവധികളിലുള്ള വ്യത്യസ്ത നിക്ഷേപങ്ങളായി അതിനെ വിഭജിക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. ശരാശരി റിട്ടേണ്‍ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. ഉയര്‍ന്ന നിരക്കിന് നിക്ഷേപം പുതുക്കുകയെന്ന ഓപ്ഷനും ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കും. ഉദാഹരണത്തിന്, പത്തുലക്ഷം രൂപയുടെ ഒരു നിക്ഷേപമാണ് നിങ്ങള്‍ക്കുള്ളതെന്ന് കരുതുക. അതിനെ രണ്ടുലക്ഷം വീതം വരുന്ന അഞ്ച് നിക്ഷേപങ്ങളായി വിഭജിക്കുക. ശേഷം ഒരുവര്‍ഷം രണ്ടുവര്‍ഷം മൂന്നുവര്‍ഷം എന്നിങ്ങനെ വ്യത്യസ്ത കാലയളവിലാക്കി നിക്ഷേപിക്കുക. ഓരോ നിക്ഷേപത്തിന്റെയും കാലാവധി പൂര്‍ത്തിയാകുന്തോറും കൂടുതല്‍ റിട്ടേണുകള്‍ക്കായി അത് പുനര്‍നിക്ഷേപം നടത്താന്‍ കഴിയും. എഫ്.ഡി ലാഡറിംഗിന് ഒരു ബാങ്കിനെ മാത്രം ആശ്രയിക്കുന്നതിന് പകരം ഉയര്‍ന്ന ശരാശരി റിട്ടേണുകള്‍ വാഗ്ദാനം ചെയ്യുന്ന ഒന്നിലേറെ ബാങ്കുകളെ ആശ്രയിക്കാം.

കുറഞ്ഞ പലിശ നിരക്കിലുള്ള എഫ്.ഡികളില്‍ നിന്ന് മാറുക

നിങ്ങള്‍ ഇതിനകം തന്നെ കുറഞ്ഞ നിരക്കിലുള്ള സ്ഥിരനിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍ പലിശനിരക്ക് കൂടുന്ന സമയത്ത് അത് ഒഴിവാക്കാം. കാലാവധി തീരുന്നതിനു മുമ്പ് പിന്‍വലിച്ചതിന്റെ പേരില്‍ നിങ്ങള്‍ നല്‍കേണ്ടിവരുന്ന പിഴ പലിശ നല്‍കേണ്ടിവന്നാലും ഉയര്‍ന്ന നിരക്കിന് നിക്ഷേപിക്കുമ്പോള്‍ നിങ്ങള്‍ക്കു ലഭിക്കാന്‍ സാധ്യതയുള്ള പലിശയേക്കാള്‍ കുറവായിരിക്കും. ഉദാഹരണത്തിന്, അഞ്ചുശതമാനം നിരക്കിലുള്ളതാണ് നിങ്ങളുടെ ഇപ്പോഴത്തെ സ്ഥിരനിക്ഷേപമെങ്കില്‍ നിങ്ങള്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് പിന്‍വലിച്ചാല്‍ 0.5% പിഴപ്പലിശയായി നല്‍കേണ്ടിവരും. അതായത് നിങ്ങള്‍ക്കു കിട്ടുന്ന പലിശ 4.5% ആയി കുറയും എന്നര്‍ത്ഥം. എന്നാല്‍ പുതിയ എഫ്.ഡി 6% നിരക്കിലുള്ളതാണെങ്കില്‍ പിഴയൊടുക്കേണ്ടി വന്നാലും നിങ്ങള്‍ക്ക് നഷ്ടംവരില്ല.

Latest Stories

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് ഒരു മാറ്റം കൊണ്ടുവരണം; അതിനുള്ള അവസരമാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്ന് പ്രിയങ്ക ഗാന്ധി

യുഎസിലേക്ക് ഇനി എളുപ്പത്തില്‍ പറക്കാനാവില്ല; 36 രാജ്യങ്ങള്‍ക്ക് യാത്രാവിലക്കുമായി ഡൊണാള്‍ഡ് ട്രംപ്

ചങ്ങാത്തം പിന്നീട് ശത്രുത, ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷ ചരിത്രം

പുനൈയിലെ വിനോദ സഞ്ചാരകേന്ദ്രത്തില്‍ പാലം തകര്‍ന്നുവീണു; ആറ് മരണം, 20ല്‍ ഏറെ പേര്‍ ഒഴുക്കില്‍പ്പെട്ടു

'അല്‍പം കൂടി വൈകിയിരുന്നെങ്കിൽ കൊലപാതകിക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുമായിരുന്നു, വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങളെല്ലാം വനംവകുപ്പിന്‍റെ പേരിലാക്കുന്നു'; എ കെ ശശീന്ദ്രൻ

മിഡില്‍ ഈസ്റ്റിന്റെ ഗതി നിയന്ത്രിക്കുന്ന യുദ്ധമുഖം; ചങ്ങാത്തം പിന്നീട് ശത്രുത, ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷ ചരിത്രം

വക്കീല്‍ നോട്ടീസൊക്കെ അയച്ചോട്ടെ; പ്രതിഷേധത്തില്‍ പങ്കെടുക്കാതിരുന്നത് ജമാ അത്തെ ഇസ്ലാമി മാത്രം; പറഞ്ഞത് ഇപ്പോഴും ആവര്‍ത്തിക്കുന്നുവെന്ന് എംവി ഗോവിന്ദന്‍

കമലിനെ ആക്രമിക്കാന്‍ എത്തിയതോ? പൊതുവേദിയില്‍ വാളുമായി ആരാധകന്‍; ദേഷ്യപ്പെട്ട് താരം, വീഡിയോ

'ഷീല സണ്ണിയും ഭർത്താവും തന്നെപ്പറ്റി മോശം അഭിപ്രായം പറഞ്ഞു, ഒറ്റ ബുദ്ധിയ്ക്ക് ചെയ്‌തു പോയത്'; ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസിൽ അറസ്റ്റിലായ ലിവിയ