ഇനി നിങ്ങളുടെ വിമാനയാത്രയെന്ന സ്വപ്‌നത്തിന് ചിറക് മുളയ്ക്കും; 15,99 രൂപയ്ക്ക് വിമാനയാത്ര വാഗ്ദാനം ചെയ്ത് ആകാശ എയര്‍

പണം ഇല്ലാത്തതുകൊണ്ട് വിമാനയാത്രയെന്ന സ്വപ്‌നം മാറ്റിവച്ചയാളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വിമാനയാത്രയെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സഹായിക്കുകയാണ് എയര്‍ലൈന്‍ കമ്പനിയായ ആകാശ എയര്‍. 15,99 രൂപയ്ക്ക് വിമാനയാത്ര വാഗ്ദാനം ചെയ്താണ് ആകാശ എയര്‍ രംഗത്ത് വന്നിരിക്കുന്നത്.

പുതുവത്സരം പ്രമാണിച്ചാണ് ആകാശ എയര്‍ പുതിയ ഓഫറുമായി രംഗത്തെത്തിയത്. ആഭ്യന്തര അന്തര്‍ദേശീയ റൂട്ടുകളില്‍ ഉള്‍പ്പെടെ ഓഫര്‍ ലഭിക്കും. 2024 ഡിസംബര്‍ 31നും 2025 ജനുവരി 3നും ഇടയിലാണ് 15,99 രൂപയ്ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുക. ആകാശ എയറിന്റെ വെബ്‌സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

ഇതുകൂടാതെ ന്യൂ ഇയര്‍ എന്ന പ്രൊമോ കോഡ് ഉപയോഗിക്കുന്നവര്‍ക്ക് അന്താരാഷ്ട്ര റൂട്ടുകളിലെ ബുക്കിംഗുകള്‍ക്ക് അടിസ്ഥാന ടിക്കറ്റ് നിരക്കുകളില്‍ 25 ശതമാനം വരെ കിഴിവും കമ്പനി മുന്നോട്ടുവയ്ക്കുന്നുണ്ട്.

Latest Stories

വിമര്‍ശിക്കുന്നവരുടെ യോഗ്യത എന്താണ്? പാര്‍ട്ടിയില്‍ അവരുടെ സ്ഥാനമെന്താണ്? കോണ്‍ഗ്രസില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് നേരെ ചോദ്യങ്ങളുമായി ശശി തരൂര്‍

IND vs ENG: ഇന്ത്യയുടെ 2-2 പ്രതീക്ഷകൾക്ക് തിരിച്ചടി, മാഞ്ചസ്റ്ററിൽ പ്രതികൂല സാഹചര്യങ്ങൾ

'ഇന്ത്യൻ 3' വീണ്ടും ട്രാക്കിലേക്ക്; കമൽഹാസനും ശങ്കറും പ്രതിഫലം കൂടാതെ ചിത്രം പൂർത്തിയാക്കും

ദര്‍ബാര്‍ ഹാളിലെ പൊതുദർശനം പൂർത്തിയായി, തലസ്ഥാനത്തോട് വിടചൊല്ലി വി എസ്; വിലാപയാത്രയായി ഭൗതിക ശരീരം ആലപ്പുഴയിലേക്ക്

IND vs ENG: “ഇത് രസകരമാണ്”: നാലാം ടെസ്റ്റിൽ അത് വീണ്ടും സംഭവിക്കാമെന്ന് സൂചന നൽകി മുഹമ്മദ് സിറാജ്

'ആണവ സമ്പുഷ്‌ടീകരണം തുടരുക തന്നെ ചെയ്യും, എങ്കിലും അമേരിക്കയുമായി ചർച്ചകൾക്ക് തയ്യാർ'; ഇറാൻ വിദേശകാര്യ മന്ത്രി

വി എസ് അച്യുതാനന്ദനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു; അധ്യാപകൻ അറസ്റ്റിൽ

'അന്ന് ആ ഫോണ്‍ കിട്ടിയിരുന്നില്ലെങ്കില്‍ ഞാനും മക്കളും ഇപ്പോള്‍ ജീവിച്ചിരിക്കുമായിരുന്നില്ല'; സൂര്യനെല്ലി പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ത്തെടുത്ത് എം പി ബഷീര്‍; വി എസില്‍ അഭിരമിച്ചു പോയ സന്ദര്‍ഭങ്ങള്‍

വി എസ് അച്യുതാനന്ദന്റെ വേർപാട്; ആലപ്പുഴ ജില്ലയിൽ നാളെ അവധി

വെറുതേയിരുന്നപ്പോൾ എന്നെത്തേടി വന്ന സിനിമയായിരുന്നു മഹേഷിന്റെ പ്രതികാരം, അതിന് മുമ്പുവരെ അവസരം കിട്ടാൻ വേണ്ടി നടക്കുകയായിരുന്നു : രാജേഷ് മാധവൻ