ഒരു കോടി കപ്പ് ചായ വില്‍ക്കും; മഹാകുംഭമേളയിലൂടെ ഉത്തരേന്ത്യന്‍ മാര്‍ക്കറ്റിലേക്ക് കടന്നുകയറാന്‍ 'നന്ദിനി'; അമൂലിന്റെ കുത്തക തകര്‍ക്കാന്‍ നിർണായക നീക്കം; കൂടെ ഗിന്നസ് റെക്കോഡും

ഗുജറാത്തിലെ അമൂലിനെ മലര്‍ത്തിയടിക്കാനും ഒരു പരിപാടിക്ക് വില്‍ക്കുന്ന ഏറ്റവും കൂടുതല്‍ ചായ എന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കാനും ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ കര്‍ണാടകത്തിന്റെ ‘നന്ദിനി’യും. കര്‍ണാടക സഹകരണ പാല്‍ ഉത്പാദക ഫെഡറേഷന്റെ (കെഎംഎഫ്) പാല്‍ ഉപയോഗിച്ച് ഒരു കോടികപ്പ് ചായ വില്‍ക്കാനാണ് ഉദേശിക്കുന്നത്.

ഇതിനായി പ്രമുഖ ചായ-കാപ്പി ബ്രാന്‍ഡായ ചായ് പോയിന്റുമായി കെഎംഎഫ് കരാറൊപ്പിട്ടു. കുംഭമേളവേദിയില്‍ ചായ് പോയിന്റ് തുറക്കുന്ന പത്ത് സ്റ്റോറുകളില്‍ നന്ദിനിപ്പാലുകൊണ്ടുണ്ടാക്കുന്ന ചായയാകും വിതരണംചെയ്യുക.

ഒരു പരിപാടിക്ക് വില്‍ക്കുന്ന ഏറ്റവും കൂടുതല്‍ ചായ എന്ന നിലയില്‍ ഗിന്നസ് റെക്കോഡില്‍ ഇടം പിടിക്കാനാണ് ലക്ഷ്യം. ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേള. സ്റ്റോറുകളില്‍ ‘നന്ദിനി’യുടെ പലഹാരങ്ങളും മില്‍ക്ക് ഷെയ്ക്കും ഉള്‍പ്പെടെയുള്ള മറ്റ് ഉത്പ ന്നങ്ങളും വില്‍പ്പനക്ക് വെക്കുമെന്ന് കെഎംഎഫ് അറിയിച്ചു. ഉത്തരേന്ത്യന്‍ മാര്‍ക്കറ്റിലേക്ക് കടന്നുകയറാനുള്ള നന്ദിനിയുടെ ശ്രമത്തിന്റെ ഭാഗമായാണ് കുംഭമേളയില്‍ സാന്നിധ്യമുറപ്പിച്ചത്. നന്ദിനിക്ക് ഇതിലൂടെ അപൂര്‍വമായ അവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് കെഎംഎഫ് മാനേജിങ് ഡയറക്ടര്‍ ബി ശിവസ്വാമി പറഞ്ഞു.

അതേസമയം, ലോകത്തെ ഏറ്റവും വലിയ തീര്‍ഥാടകസംഗമമായ മഹാകുംഭമേളയ്ക്ക് പ്രയാഗ് രാജില്‍ തുടക്കമായി. ആദ്യദിവസം സ്‌നാനത്തില്‍ പങ്കെടുത്തത് 60 ലക്ഷത്തിലധികം പേര്‍. ത്രിവേണീസംഗമത്തിലായിരുന്നു ചടങ്ങുകള്‍. 12 വര്‍ഷത്തിനുശേഷം 45 ദിവസമായി നടക്കുന്ന ചടങ്ങുകളില്‍ വിവിധ രാജ്യങ്ങളില്‍നിന്നായി 40 കോടിയിലധികം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭാരതീയമൂല്യങ്ങളും സംസ്‌കാരവും നെഞ്ചേറ്റുന്ന കോടിക്കണക്കിന് ആളുകള്‍ക്ക് വളരെ സവിശേഷമായ ഒരു ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു. മനുഷ്യരാശിയുടെ ക്ഷേമത്തോടൊപ്പം സനാതനവുമായുള്ള കൂടിക്കാഴ്ചയാണ് പ്രയാഗ് രാജ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 10,000 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന മഹാകുംഭ് നഗറില്‍ ഏതുസമയത്തും ഒരു കോടിവരെ ഭക്തരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. ഫെബ്രുവരി 26-ന് സമാപിക്കും.

14 (മകരസംക്രാന്തി), 29 (മൗനി അമാവാസി), ഫെബ്രുവരി മൂന്ന് (ബസന്ത് പഞ്ചമി), ഫെബ്രുവരി 12 (മാഘി പൂര്‍ണിമ), ഫെബ്രുവരി 26 (മഹാശിവരാത്രി) എന്നീ ദിനങ്ങളിലാണ് പ്രധാന സ്‌നാനങ്ങള്‍. മകരസംക്രാന്തിദിനമായ ചൊവ്വാഴ്ച മൂന്നുകോടി പേര്‍ മേളയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം