കേരള ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു; ശാഖകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറായി; ശമ്പള പരിഷ്‌കരണത്തിന് സമിതി പ്രഖ്യാപിച്ച് അധികൃതര്‍

കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മൂന്നുദിവസത്തെ പണിമുടക്ക് ശാഖകളെ ബാധിച്ചു തുടങ്ങി. പണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്നലെ 80 ശതമാനത്തിലധികം ബ്രാഞ്ചുകളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചു.

ശാഖകള്‍ തുറന്നെങ്കിലും ജീവനക്കാരുടെ കുറവുമൂലം സാധാരണനിലയില്‍ പ്രവര്‍ത്തിക്കാനായില്ല.
പണിമുടക്ക് ഇന്നും തുടരും. ഡി.എ കുടിശ്ശിക അനുവദിക്കുക, ശമ്ബള പരിഷ്‌കരണം നടപ്പാക്കുക, രണ്ടായിരത്തോളം ഒഴിവുകള്‍ നികത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

എല്ലാ ജില്ല ആസ്ഥാനങ്ങളിലും പണിമുടക്കിനോടനുബന്ധിച്ച് ധര്‍ണ നടന്നു. തിരുവനന്തപുരത്ത് നടന്ന ധര്‍ണ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അസ്വ. ജി. സുബോധന്‍ ഉദ്ഘാടനം ചെയ്തു.

അതേസമയം, സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് സഹകരണ റജിസ്ട്രാര്‍ ഡോ.ഡി.സജിത് ബാബു ചെയര്‍മാനായ സമിതി രൂപീകരിച്ചു. അഡിഷനല്‍ റജിസ്ട്രാര്‍ (കണ്‍സ്യൂമര്‍), സഹകരണ വകുപ്പ് അഡിഷനല്‍ സെക്രട്ടറി, ധനകാര്യ അഡിഷനല്‍ സെക്രട്ടറി, കേരള ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍, റിട്ട.അഡിഷനല്‍ റജിസ്ട്രാര്‍ എം.ബിനോയ് കുമാര്‍ എന്നിവരാണു സമിതി അംഗങ്ങള്‍.

പരിഗണനാ വിഷയങ്ങളോ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള തീയതിയോ ഇല്ലാതെയാണ് സമിതി രൂപീകരിച്ചു സഹകരണ വകുപ്പ് ഉത്തരവിറക്കിയത്. കണ്ണില്‍ പൊടിയിടല്‍ ഉത്തരവാണു സര്‍ക്കാരിന്റേതെന്നും പണിമുടക്കുമായി മുന്നോട്ടു പോകുമെന്ന് എംപ്ലോയീസ് കോണ്‍ഗ്രസ് അറിയിച്ചു. 2017ലാണു കഴിഞ്ഞ ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2021 ല്‍ നടപ്പാക്കി.

Latest Stories

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ