ഹിന്‍ഡന്‍ബര്‍ഗിന്റെ അടിയില്‍ ഓഹരി വിപണി വീണില്ല; ഉച്ചയോടെ 'പച്ച' പിടിച്ചു; നഷ്ടം അദാനിക്ക് മാത്രം; വിപണി മൂല്യത്തില്‍ 55,000 കോടി രൂപയുടെ കുറവ്

യുഎസ് ഷോര്‍ട്ട് സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാവിലെ തകര്‍ച്ചയോടെ ആരംഭിച്ച വിപണി തിരിച്ചുകയറി. ചുവപ്പണിഞ്ഞാണ് ഇന്നു രാവിലെ നിഫ്റ്റിയും സെന്‍സെക്‌സും വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് ഉച്ചയോടെയാണ് ഓഹരികള്‍ തിരിച്ചുകയറി ‘പച്ച’ പിടിച്ചത്.

സെബി ചെയര്‍പേഴ്‌സണെയും അവരുടെ ഭര്‍ത്താവിന്റെ ബെര്‍മുഡയിലെയും മൗറീഷ്യസിലെയും അവ്യക്തമായ ഓഫ്ഷോര്‍ ഫണ്ടുകളിലെ നിക്ഷേപത്തെക്കുറിച്ച് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത് വിപണിയെ ബാധിച്ചില്ലെന്നാണ് പുതിയ കുതിപ്പില്‍ വ്യക്തമാകുന്നത്.

നിഫ്റ്റി 0.13 ശതമാനം കയറി 24,396ലും സെന്‍സെക്സ് 0.17 ശതമാനം ഉയര്‍ന്ന്് 79,841ലുമാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. വിപണി തിരിച്ചു കയറിയെങ്കിലും അദാനി ഗ്രൂപ്പ് ഓഹരികളില്‍ ഇടിവ് തുടരുകയാണ്.

ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള എല്ലാ കമ്പനികളും നഷ്ടത്തിലായിരുന്നു വ്യാപാരം ആരംഭിച്ചത്. മുന്‍നിര സ്ഥാപനമായ അദാനി എന്റര്‍പ്രൈസസ് 4 ശതമാനം ഇടിഞ്ഞപ്പോള്‍ അദാനി പോര്‍ട്‌സ് 2 ശതമാനത്തിലധികം ഇടിഞ്ഞു. അദാനി ഗ്രീന്‍, അദാനി പവര്‍, അദാനി ടോട്ടല്‍ ഗ്യാസ് എന്നിവയെല്ലാം ഏകദേശം 4 ശതമാനം വീതം നഷ്ടം നല്‍കി.
. അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ രാവിലെ 55,000 കോടി രൂപയുടെ കുറവുണ്ടായി.

മിഡ്ക്യാപ് സൂചിക 0.2 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.1 ശതമാനവും ഇടിഞ്ഞു. സെക്ടറില്‍ സൂചികകളില്‍ നിഫ്റ്റി റിയല്‍റ്റി സൂചിക മാത്രമാണ് 0.4 ശതമാനം ഉയര്‍ന്നത്. ബാക്കിയുള്ള 12 സൂചികകളും നഷ്ടത്തിലാണ്. നിഫ്റ്റി മെറ്റല്‍, ഓട്ടോ സൂചികകള്‍ കുത്തനെ ഇടിഞ്ഞു.

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുമ്പോഴും ഒല ഇലട്രിക്കിന്റെ ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ട് അടിച്ചുവെന്നുള്ളതും ശ്രദ്ധേയമാണ്.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി