ഹിന്‍ഡന്‍ബര്‍ഗിന്റെ അടിയില്‍ ഓഹരി വിപണി വീണില്ല; ഉച്ചയോടെ 'പച്ച' പിടിച്ചു; നഷ്ടം അദാനിക്ക് മാത്രം; വിപണി മൂല്യത്തില്‍ 55,000 കോടി രൂപയുടെ കുറവ്

യുഎസ് ഷോര്‍ട്ട് സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാവിലെ തകര്‍ച്ചയോടെ ആരംഭിച്ച വിപണി തിരിച്ചുകയറി. ചുവപ്പണിഞ്ഞാണ് ഇന്നു രാവിലെ നിഫ്റ്റിയും സെന്‍സെക്‌സും വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് ഉച്ചയോടെയാണ് ഓഹരികള്‍ തിരിച്ചുകയറി ‘പച്ച’ പിടിച്ചത്.

സെബി ചെയര്‍പേഴ്‌സണെയും അവരുടെ ഭര്‍ത്താവിന്റെ ബെര്‍മുഡയിലെയും മൗറീഷ്യസിലെയും അവ്യക്തമായ ഓഫ്ഷോര്‍ ഫണ്ടുകളിലെ നിക്ഷേപത്തെക്കുറിച്ച് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത് വിപണിയെ ബാധിച്ചില്ലെന്നാണ് പുതിയ കുതിപ്പില്‍ വ്യക്തമാകുന്നത്.

നിഫ്റ്റി 0.13 ശതമാനം കയറി 24,396ലും സെന്‍സെക്സ് 0.17 ശതമാനം ഉയര്‍ന്ന്് 79,841ലുമാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. വിപണി തിരിച്ചു കയറിയെങ്കിലും അദാനി ഗ്രൂപ്പ് ഓഹരികളില്‍ ഇടിവ് തുടരുകയാണ്.

ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള എല്ലാ കമ്പനികളും നഷ്ടത്തിലായിരുന്നു വ്യാപാരം ആരംഭിച്ചത്. മുന്‍നിര സ്ഥാപനമായ അദാനി എന്റര്‍പ്രൈസസ് 4 ശതമാനം ഇടിഞ്ഞപ്പോള്‍ അദാനി പോര്‍ട്‌സ് 2 ശതമാനത്തിലധികം ഇടിഞ്ഞു. അദാനി ഗ്രീന്‍, അദാനി പവര്‍, അദാനി ടോട്ടല്‍ ഗ്യാസ് എന്നിവയെല്ലാം ഏകദേശം 4 ശതമാനം വീതം നഷ്ടം നല്‍കി.
. അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ രാവിലെ 55,000 കോടി രൂപയുടെ കുറവുണ്ടായി.

മിഡ്ക്യാപ് സൂചിക 0.2 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.1 ശതമാനവും ഇടിഞ്ഞു. സെക്ടറില്‍ സൂചികകളില്‍ നിഫ്റ്റി റിയല്‍റ്റി സൂചിക മാത്രമാണ് 0.4 ശതമാനം ഉയര്‍ന്നത്. ബാക്കിയുള്ള 12 സൂചികകളും നഷ്ടത്തിലാണ്. നിഫ്റ്റി മെറ്റല്‍, ഓട്ടോ സൂചികകള്‍ കുത്തനെ ഇടിഞ്ഞു.

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുമ്പോഴും ഒല ഇലട്രിക്കിന്റെ ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ട് അടിച്ചുവെന്നുള്ളതും ശ്രദ്ധേയമാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ