വാഹനങ്ങള്‍ വഴിയില്‍ കിടക്കുന്നു; മോശം സര്‍വീസുകള്‍; ബാറ്ററി പ്രശ്‌നം; ഒലയെ ഒലച്ച് 10,644 പരാതികള്‍; കമ്പനിക്കെതിരെ സമഗ്ര അന്വേഷണത്തിന് കേന്ദ്രം

ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഒലയ്‌ക്കെ പതിനായിരക്കണക്കിന് പരാതികള്‍ ഉയര്‍ന്നതിനാല്‍ അന്വേഷണം പ്രഖ്യാപിച്ച് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അഥോറിറ്റി (സിസിപിഎ). കമ്പനിയുടെ സേവന,ഗുണനിലവാരം സംബന്ധിച്ച വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിനോടു (ബിഐഎസ്) നിര്‍ദേശിച്ചത്. ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്റ്റര്‍ ജനറല്‍ പ്രമോദ് തിവാരിക്കാണ് അന്വേഷണ ചുമതല.

വാഹനങ്ങളുടെ മന്ദഗതിയിലുള്ള സര്‍വീസ്, അറ്റകുറ്റപ്പണികള്‍, വൈകിയുള്ള ഡെലിവറി തുടങ്ങി 10,000 ത്തോളം പരാതികള്‍ 2023 സെപ്റ്റംബര്‍ മുതല്‍ ഈ വര്‍ഷം ഓഗസ്റ്റ് വരെ ഉപഭോക്തൃ അവകാശ ഏജന്‍സിക്ക് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിശദീകരണം ആവശ്യപ്പെട്ടു കമ്പനിക്ക് സിസിപിഎ നോട്ടീസ് അയച്ചിരുന്നു. ഇതില്‍ 99.1 ശതമാനം പരാതികളും പരിഹരിച്ചതായി ഒല പറയുന്നു.

ഒക്‌റ്റോബര്‍ 21ന് അഥോറിറ്റി നല്‍കിയ നോട്ടീസിനോട് കമ്പനി പ്രതികരിച്ചുവെന്നും ഇനി വിശദമായ അന്വേഷണം നടത്തിയ റിപ്പോര്‍ട്ടാണ് ആവശ്യമെന്നും അഥോറിറ്റി മേധാവി നിധി ഖാരെ പറഞ്ഞു.

ദേശീയ ഉപഭോക്ത്യ ഹെല്‍പ് ലൈന്‍ (എന്‍സിഎച്ച്) വഴി 10,644 പരാതികളാണ് ഓല ഇലക്ട്രിക്കിനെതിരേ ലഭിച്ചിരിക്കുന്നത്. ഉപഭോക്തൃ അവകാശ ലംഘനം, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം, അധാര്‍മികമായ വാണിജ്യം എന്നിങ്ങനെ നിരവധി പരാതികള്‍ ഇവയിലുണ്ട്. പരാതികള്‍ കുമിഞ്ഞു കൂടിയതിനു പിന്നാലെയാണ് അഥോറിറ്റി വിഷയത്തില്‍ കടുത്ത നടപടി സ്വീകരിച്ചത്.

അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്പനിക്കെതിരേ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സിസിപിഎ അധികൃതര്‍ അറിയിച്ചു. ഒലയുടെ സോഫ്റ്റ്വേറുമായി പരിചയമില്ലാത്ത ഉപഭോക്താക്കള്‍ നേരിടുന്ന ചെറിയ പ്രശ്‌നങ്ങള്‍ മാത്രമേ വാഹനത്തിനുള്ളൂവെന്ന് സ്ഥാപകന്‍ ഭവിഷ് അഗര്‍വാള്‍ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക