ബൈജൂസിനെ വിടാതെ പ്രതിസന്ധി; ആറുമാസം മുമ്പ് നിയമിച്ച സിഇഒയും രാജിവച്ചു; ബൈജു രവീന്ദ്രന്‍ വീണ്ടും കമ്പനിയിലേക്ക്

എഡ്യുടെക് സ്ഥാപനമായ ബൈജൂസ് ഇന്ത്യയുടെ സിഇഒ അര്‍ജുന്‍ മോഹന്‍ രാജിവച്ചു. സ്ഥാനമേറ്റെടുത്ത് ആറ് മാസം പിന്നിടുമ്പോഴാണ് സിഇഒ സ്ഥാനത്തു നിന്നും അര്‍ജുന്‍ മോഹന്‍ രാജിവെച്ച് ഒഴിഞ്ഞത്. 2023-സെപ്റ്റംബറിലാണു ബൈജൂസിന്റെ സിഇഒയായി അര്‍ജുന്‍ മോഹന്‍ ചുമതലയേറ്റത്.

അര്‍ജുന്‍ രാജിവെച്ചതോടെ ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണിന്റെ ഇന്ത്യ ബിസിനസിന്റെ മേല്‍നോട്ടം ബൈജു രവീന്ദ്രന്‍ നേരിട്ട് നിര്‍വഹിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലേക്ക് ബൈജു രവീന്ദ്രന്‍ തിരിച്ചു വരുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ബൈജു രവീന്ദ്രനെ കമ്പനിയുടെ സി.ഇ.ഒ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനായി ഒരുകൂട്ടം നിക്ഷേപകര്‍ അസാധാരണപൊതുയോഗം നടത്തുകയും എതിരായി വോട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അസാധാരണ പൊതുയോഗത്തിന്റെ നടപടികള്‍ നടപ്പാക്കുന്നതിനതിരെ ബൈജൂസ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി.

ബൈജൂസിന്റെ പ്രതിസന്ധികള്‍ക്ക് കാരണം ബൈജുവിന്റെ മിസ്മാനേജ്മെന്റാണെന്നാണ് നിക്ഷേപകര്‍ ആരോപിക്കുന്നത്. ഇതിനിടെ ബൈജൂസ് നിരവധി തവണ ജീവനക്കാരെ പിരിച്ചു വിടുകയും ബംഗളൂരുവിലേതുള്‍പ്പെടെയുള്ള പല ഓഫീസ് കെട്ടിടങ്ങള്‍ ഒഴിയുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് മാത്രം 500 ഓളം പേരെയാണ് പിരിച്ചുവിട്ടത്. ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി ശമ്പളം കൃത്യസമയത്ത് കൊടുക്കാനാകാത്തതും ബൈജൂസിനെ വലക്കുന്നുണ്ട്.

കമ്പനിയുടെ തലപ്പത്ത് നിന്നും അര്‍ജുന്‍ മോഹന്‍ പടിയിറങ്ങുന്നത് കമ്പനിക്ക് വലിയ തിരിച്ചടിയായിരിക്കുമെന്നാണു വിലയിരുത്തല്‍. എന്നാല്‍ ബൈജൂസിന്റെ ഉപദേശകനായി അര്‍ജുന്‍ മോഹന്‍ തുടരുമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം