തകര്‍ന്ന് തരിപ്പണമായി ഇന്ത്യന്‍ ഓഹരി വിപണി; ഇന്ന് 12 ലക്ഷം കോടി നഷ്ടം; ക്രൂഡ് ഓയില്‍ വില കുതിച്ചു കയറുന്നു, എല്‍പിജിയിലും പ്രതിഫലിക്കും

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ പുതിയ തലത്തിലേക്ക് കടക്കുന്നതിനിടെ പിടിവിട്ട് ക്രൂഡ് ഓയില്‍ വില ഏഷ്യന്‍ വിപണികളെ വരിഞ്ഞു മുറുക്കുന്നു. രാജ്യാന്തര വിപണിയില്‍ 20 ശതമാനത്തോളം വര്‍ധിച്ച വില ബാരലിന് 110 ഡോളര്‍ പിന്നിട്ടു. ഇറാന്‍ യുദ്ധവും ക്രൂഡ് ഓയില്‍ വിലവര്‍ധനവും കാരണം ആഗോളവിപണികളിലുണ്ടായ അനിശ്ചിതത്വം ഇന്ത്യന്‍ ഓഹരിവിപണിയിലും പ്രതിഫലിച്ചു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടന്‍ ഇന്ത്യന്‍ സൂചികകള്‍ വന്‍ തകര്‍ച്ചയാണ് നേരിട്ടത്. ഓഹരി വിപണി വ്യാപാരത്തിന്റെ ആദ്യ മണിക്കൂറില്‍തന്നെ കൂപ്പുകുത്തിയതോടെ നിക്ഷേപകരുടെ കണ്ണീര്‍ വീണു. ഇന്ത്യന്‍ സെന്‍സെക്‌സ് 2,000ലേറെ പോയിന്റിടിഞ്ഞ് ചോരപ്പുഴയായിട്ടുണ്ട്.

തിങ്കളാഴ്ച തുടക്കത്തില്‍ തന്നെ ബിഎസ്ഇ സെന്‍സെക്സ് 2,494 പോയിന്റ് ഇടിഞ്ഞ് 76,424 എന്ന നിലയിലെത്തി. എന്‍എസ്ഇ നിഫ്റ്റി 50 ഏകദേശം 2.8 ശതമാനം ഇടിഞ്ഞ് 23,800-ലാണ് വ്യാപാരം നടത്തുന്നത്. ഇന്ന് ഇതുവരെ 12 ലക്ഷം കോടി നഷ്ടം ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഉണ്ടായെന്നാണ് കണക്ക്. ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യത്തില്‍ നിന്ന് 12 ലക്ഷം കോടി രൂപയാണ് ഒഴുകിപ്പോയത്. മാര്‍ച്ചില്‍ ഇതുവരെ നഷ്ടം 25.32 ലക്ഷം കോടി രൂപയാണ്. 463.50 ലക്ഷം കോടി രൂപയില്‍ നിന്ന് 438.18 ലക്ഷം കോടി രൂപയായാണ് മൂല്യം ഇടിഞ്ഞിരിക്കുന്നത്.

നിഫ്റ്റിയിലെ 500-ലെ മിക്ക കമ്പനികളും തിങ്കളാഴ്ച നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി മിഡ്ക്യാപ്, സ്മോള്‍ക്യാപ് എന്നിവ ഏകദേശം 1.8% വീതം ഇടിഞ്ഞു. ഇന്ത്യ വിക്സ് 20 ശതമാനം വര്‍ധിച്ച് 2024 ജൂലായ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്നനിലയിലെത്തി. ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവ് ബിപിസിഎല്‍, എച്ച്പിസിഎല്‍ തുടങ്ങിയ ഓഹരികളെ ബാധിച്ചു. എട്ടുശതമാനം വരെയാണ് എണ്ണക്കമ്പനികളുടെ ഓഹരികളിടിഞ്ഞത്. നിഫ്റ്റി 50-ല്‍ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളും നഷ്ടം നേരിട്ടു.

മറ്റു ഏഷ്യന്‍ വിപണികളിലും തിങ്കളാഴ്ച വന്‍ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജപ്പാന്‍ നിക്കെയ് 225 സൂചിക 6.05 ശതമാനത്തോളം ഇടിഞ്ഞ് 53,000-ന് താഴെയെത്തി. ദക്ഷിണകൊറിയയിലെ കോസ്പി 6.5 ശതമാനവും ഓസ്ട്രേലിയയിലെ എഎസ്എക്സ് 200 സൂചിക 3.68 ശതമാനവും ഇടിഞ്ഞു. ഇറാന്‍ യുദ്ധവും അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതുമാണ് വിപണിയെ പിടിച്ചുലച്ചത്. ലോകത്തെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നത് ഇന്ത്യയെ സാമ്പത്തികമായി പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

Latest Stories

പാലക്കാട് സ്വതന്ത്രനായി മല്‍സരിക്കാനില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; 'കോണ്‍ഗ്രസുകാര്‍ അങ്ങനെ ചോദിക്കുന്നതില്‍ സന്തോഷമുണ്ട്; പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കും, വേണ്ടെന്ന് പറഞ്ഞാല്‍ ഇല്ല'

ഗണേഷ് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണം; കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ ഭര്‍ത്താവിനെ കണ്ടുവെന്ന് ഭാര്യ, ഫോട്ടോ എടുത്തതിന് മന്ത്രിയുടെ കൂടെയുള്ളവര്‍ തടഞ്ഞുവെച്ച് ഫോണ്‍ കൈക്കലാക്കാന്‍ ശ്രമിച്ചു; ആര്‍ ശ്രീലേഖയുടെ നിര്‍ദേശ പ്രകാരം പൊലീസില്‍ അറിയിച്ചിട്ടും അവര്‍ ഇടപെടാതെ മാറി നിന്നു

ICL ഫിന്‍കോര്‍പിന് പുതിയ നാഴികക്കല്ല്; ബീഹാറിലെ പാട്‌നയില്‍ റീജിയണല്‍ ഓഫീസും ബ്രാഞ്ചുകളും കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി ഉദ്ഘാടനം ചെയ്തു; ചടങ്ങില്‍ അധ്യക്ഷനായി ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ ചെയര്‍മാന്‍ അഡ്വ. കെ ജി അനില്‍കുമാര്‍

പിതാവിന്റെ പിന്‍ഗാമിയായി ഇറാന്റെ പരമോന്നത നേതാവായി മൊജ്തബ ഖമനേയി; ആഘോഷം മാത്രമല്ല ശക്തമായ പ്രതിഷേധവും ടെഹ്‌റാനില്‍ പ്രകടം

വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു ഖത്തര്‍ എയര്‍വേയ്സ്; പ്രത്യേക വ്യോപാതകളിലൂടെ സര്‍വ്വീസ്, കൊച്ചിയിലേക്കടക്കം സര്‍വ്വീസ് നടത്തും

'തകർന്നുപോയ ഘട്ടങ്ങളിൽ എന്നെ സഹായിച്ചത് സച്ചിൻ സർ ആണ്'; തുറന്ന് പറഞ്ഞ് സഞ്ജു സാംസൺ

ടീമിന് ആവശ്യമുള്ള സമയത്ത് നീ നിന്റെ മികവ് പുറത്തെടുത്തു, ഒരുപാട് സന്തോഷം ചേട്ടാ'; സഞ്ജുവിനെ പ്രശംസിച്ച് വിരാട് കോഹ്ലി

ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ശേഷം ഞാന്‍ തകര്‍ന്നുപോയിരുന്നു, സ്വപ്നങ്ങൾ വരെ ഇല്ലാതെയായി, പക്ഷെ ദൈവത്തിനു മറ്റു പദ്ധതികൾ ഉണ്ടായിരുന്നു: സഞ്ജു സാംസൺ

ചരിത്രം ആവർത്തിച്ചും തിരുത്തിയും നീല പട; മൂന്നു വട്ടം ടി-20 ലോകകപ്പ് സ്വന്തമാക്കുന്ന ആദ്യ ടീമായി ഇന്ത്യ

സഞ്ജു തുടങ്ങിയ വെടിക്കെട്ട് അവസാനിപ്പിച്ച് ദുബെ; കീവീസ് ബോളർമാരെ തീർത്ത് ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ