3,800 കോടി രൂപയുടെ ടാറ്റ സാമ്രാജ്യത്തിന്റെ താക്കോൽ ഇനി ആർക്ക്?

ശതകോടീശ്വരന്മാരുടെ ഒരൊറ്റ ലിസ്റ്റിൽ പോലും ഇതുവരെ പ്രത്യക്ഷപ്പെടാതിരുന്ന ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യവസായികളിൽ ഒരാൾ. 6 ഭൂഖണ്ഡങ്ങളിലായി 100-ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന 30-ലധികം കമ്പനികളെ നിയന്ത്രിച്ചിരുന്ന, ലളിതമായ ജീവിതം നയിച്ച് പോന്ന ഇന്ത്യയിലെ വ്യവസായ ഭീമൻ. അതായിരുന്നു രത്തൻ ടാറ്റ.

രത്തൻ ടാറ്റയുടെ മരണത്തോടെ അദ്ദേഹത്തിന്റെ പിൻഗാമിയെക്കുറിച്ചുള്ള ചർച്ചകളാണ് ഉയർന്നു വരുന്നത്. അവിവാഹിതനായ രത്തൻ ടാറ്റയുടെ 3,800 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യം കൈകാര്യം ചെയ്യാനായി അദ്ദേഹത്തിൻ്റെ സ്ഥാനം ആരാണ് ഏറ്റെടുക്കുക എന്നതാണ് ഉയരുന്ന ചോദ്യം…

തൻ്റെ അർദ്ധസഹോദരനായ നോയൽ ടാറ്റയുമായി ടാറ്റ ശക്തമായ ബന്ധം പുലർത്തിയിരുന്നു എന്നതിനാൽ നോയൽ ടാറ്റയുടെ മക്കളുടെ പേരാണ് റിപ്പോർട്ടുകളിൽ വരുന്നത്. രത്തൻ ടാറ്റയുടെ പിതാവായ നേവൽ ടാറ്റയുടെ രണ്ടാം വിവാഹത്തിലുണ്ടായ മകനാണ് നോയൽ ടാറ്റ. രത്തൻ ടാറ്റയ്ക്ക് കുട്ടികളില്ലാത്തതിനാൽ, ടാറ്റ സാമ്രാജ്യത്തിൻ്റെ അവകാശികളാകാനുള്ള നിർണായക സ്ഥാനത്താണ് നോയൽ ടാറ്റയുടെ മക്കളായ മായ, നെവിൽ, ലീ ടാറ്റ എന്നിവർ.

മൂത്ത മകളായ ലീ ടാറ്റ സ്പെയിനിലെ മാഡ്രിഡിലുള്ള ഐഇ ബിസിനസ് സ്കൂളിൽ നിന്ന് മാർക്കറ്റിംഗിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 2006-ൽ ടാറ്റ ഗ്രൂപ്പിൽ താജ് ഹോട്ടൽസ് റിസോർട്ട്സ് & പാലസുകളിൽ അസിസ്റ്റൻ്റ് സെയിൽസ് മാനേജരായി ജോലിയിൽ പ്രവേശിച്ച ലീ ഇപ്പോൾ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിൽ (IHCL) വൈസ് പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചു വരികയാണ്.

നോയൽ ടാറ്റയുടെ മകൾ മായ ടാറ്റ രത്തൻ ടാറ്റയുടെ വിശാലമായ സാമ്രാജ്യത്തിൻ്റെ അവകാശിയാകുമെന്നാണ് പല റിപ്പോർട്ടുകളിലും വരുന്നത്. ഇവർ തന്നെയാണ് ടാറ്റയുടെ പിന്മുറക്കാരി എന്ന് ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ടാറ്റ ഗ്രൂപ്പിനുള്ളിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് 34 കാരിയായ മായ ടാറ്റ. ബയേസ് ബിസിനസ് സ്‌കൂളിൽ നിന്നും വാർവിക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്നും വിദ്യാഭ്യാസം നേടിയ മായ ടാറ്റ ഓപ്പർച്യുണിറ്റീസ് ഫണ്ടിലും ടാറ്റ ഡിജിറ്റലിലും സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

ഫാമിലി ബിസിനസിൽ സജീവമായി ഏർപ്പെട്ടിരിക്കുകയാണ് മായ ടാറ്റയുടെ സഹോദരനായ 32 കാരനായ നെവിൽ ടാറ്റ. ട്രെൻ്റ് ലിമിറ്റഡിന് കീഴിലുള്ള പ്രശസ്ത ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സ്റ്റാർ ബസാറിനെ നെവിലാണ് നയിക്കുന്നത്. മാത്രമല്ല, നെവിലിന്റെ നേതൃത്വത്തിൽ, സുഡിയോ ഇന്ത്യയുടെ വിവിധ കോണുകളിൽ അതിവേഗത്തിൽ ശ്രദ്ധ നേടുകയും പ്രവർത്തനങ്ങൾ വിപുലീകരിക്കുകയും ചെയ്തു. ഇത് ഇന്ത്യയിലെ ഫാഷൻ ലോകത്തെ മറ്റൊരു തലത്തിലേക്ക് ആണ് എത്തിച്ചത്. ടൊയോട്ട കിർലോസ്‌കർ ഗ്രൂപ്പിൻ്റെ അവകാശിയായ മാനസി കിർലോസ്‌കറിനെയാണ് അദ്ദേഹം വിവാഹം കഴിച്ചത്.

ഇവർ മൂന്ന് പേരുമാണ് രത്തൻ ടാറ്റയുടെ പിൻഗാമിയായി വരാൻ സാധ്യതയുള്ളവരിൽ വരുന്നത്. ലീ, മായ, നെവിൽ എന്നിവർ ഓപ്പറേറ്റിംഗ് കമ്പനികളിൽ ബോർഡ് സ്ഥാനങ്ങളിൽ ചേരാൻ സാധ്യതയുണ്ട്. മൂന്ന് പേരും വിവിധ ടാറ്റ ഓപ്പറേറ്റിംഗ് കമ്പനികളിൽ മാനേജർ പദവികൾ വഹിച്ചു വരുന്നവരാണ്. ഈ വർഷം ആദ്യം, ടാറ്റ ഗ്രൂപ്പ് നോയൽ ടാറ്റയുടെ മൂന്ന് മക്കളെ അതിൻ്റെ അഞ്ച് ജീവകാരുണ്യ സ്ഥാപനങ്ങളുടെ ബോർഡിലേക്ക് നിയമിച്ചിരുന്നു. ഈ അഞ്ച് ട്രസ്റ്റുകൾക്ക് സാൾട്ട്-ടു-സോഫ്റ്റ്‌വെയർ കൂട്ടായ്മയുടെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിൽ ഓഹരിയുണ്ട്.

ഗുജറാത്തിലെ പുരാതന നഗരങ്ങളിലൊന്നായ നവ്‌സാരിയിൽ ജനിച്ച ജംഷഡ്ജി ടാറ്റയാണ് ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകൻ. പേർഷ്യയിൽ നിന്നും ഇന്ത്യയിലേക്കു വന്ന പാർസികളുടെ വംശപരമ്പരയാ‍ണ് ടാറ്റ കുടുംബം. ഈ താവഴിയിലെ ഒരു പുരോഹിതകുടുംബം പതിനാറാം നൂറ്റാണ്ടിലാണ് ടാറ്റ എന്ന പേരു സ്വീകരിക്കുന്നത്. ഇളയ മകനായ രത്തൻജി ടാറ്റയിലൂടെയും രത്തൻജി ടാറ്റ ദത്തെടുത്ത നേവൽ ടാറ്റയിലൂടെയും കൈമാറിയെത്തിയ ടാറ്റ സാമ്രാജ്യം ഒടുവിൽ രത്തൻ ടാറ്റയിലെത്തുകയായിരുന്നു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ