രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി ശൃഖലയാകാന്‍ ആസ്റ്റര്‍; ബ്ലാക്സ്റ്റോണിന്റെ ക്വാളിറ്റി കെയറുമായി ലയിക്കുന്നു; നാലു ബ്രാന്‍ഡുകള്‍ ഒരു കമ്പനിക്ക് കീഴില്‍

ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആശുപത്രിശൃംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറും ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡും തമ്മില്‍ ലയിക്കുന്നു. മുന്‍നിര നിക്ഷേപക സ്ഥാപനങ്ങളായ ബ്ലാക്സ്റ്റോണ്‍, ടിപിജി എന്നിവയുടെ ഉടസ്ഥതയിലുള്ളസ്ഥാപനമാണ് ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡ്.

കഴിഞ്ഞ ദിവസം ഇരുകമ്പനികളുടെയും ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ലയനത്തിന് അനുമതി നല്‍കി. അടുത്ത സാമ്പത്തിക വര്‍ഷം (2025-26) മൂന്നാം പാദത്തോടെ ലയനം പൂര്‍ത്തിയാകും. കൊച്ചിയും ബെംഗളൂരുവും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന് 15 നഗരങ്ങളിലായി 19 ആശുപത്രികളും 13 ക്ലിനിക്കുകളും 212 ഫാര്‍മസികളും 232 ലാബുകളുമാണ് ഉള്ളത്.

ലയിച്ചൊന്നാകുന്ന കമ്പനി ആസ്റ്റര്‍ ഡി.എം. ക്വാളിറ്റി കെയര്‍ ലിമിറ്റഡ് എന്ന പേരിലാണ് ഇനി അറിയപ്പെടുക. ആസ്റ്ററിന്റെ ഓഹരിയുടമകള്‍ക്ക് എല്ലാം കൂടി കമ്പനിയില്‍ 57.3 ശതമാനവും ക്വാളിറ്റി കെയറിന്റെ ഓഹരിയുടമകള്‍ക്ക് 42.7 ശതമാനവും ഓഹരിയാകും ഉണ്ടാകുക. ആസ്റ്ററിന്റെ പ്രമോട്ടര്‍മാരായ ഡോ. ആസാദ് മൂപ്പനും സംഘത്തിനും 24 ശതമാനം ഓഹരിയുണ്ടാകും. ബ്ലാക്സ്റ്റോണിന് 30.7 ശതമാനവും.

ഡോ. ആസാദ് മൂപ്പന്‍ എക്സിക്യുട്ടീവ് ചെയര്‍മാനായി തുടരും. ക്വാളിറ്റി കെയറിന്റെ ഗ്രൂപ്പ് എം.ഡി. വരുണ്‍ ഖന്നയായിരിക്കും എംഡിയും ഗ്രൂപ്പ് സിഇഒയും. ഗ്രൂപ്പിന് കീഴിലുള്ള കിംസ്ഹെല്‍ത്ത് ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകളിലെ നിലവിലുള്ള നേതൃനിര തുടരും. ആസ്റ്റര്‍, കെയര്‍ ഹോസ്പിറ്റല്‍സ്, കിംസ്‌ഹെല്‍ത്ത്, എവര്‍ കെയര്‍ എന്നീ നാലു ബ്രാന്‍ഡുകളായിരിക്കും കമ്പനിക്ക് കീഴിലുണ്ടാകുക.

അതേസമയം, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ വരുമാനം സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാംപാദത്തില്‍ 16 ശതമാനം വര്‍ധിച്ച് 1086 കോടിയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ 934 കോടി രൂപയായിരുന്നു വരുമാനം. അര്‍ധവാര്‍ഷിക വരുമാനം 18 ശതമാനം വര്‍ധിച്ച് 2088 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ അര്‍ധ വാര്‍ഷികവരുമാനം 1772 കോടി രൂപയായിരുന്നു.

2024 സാമ്പത്തികവര്‍ഷത്തില്‍ 16.1 ശതമാനമുണ്ടായിരുന്നപ്രവര്‍ത്തന മാര്‍ജിന്‍ ഈ സാമ്ബത്തികവര്‍ഷം 19.6 ശതമാനമാണ്. നികുതി, പലിശ തുടങ്ങി ബാധ്യതകള്‍ക്കു മുമ്പുള്ള ലാഭം 48 ശതമാനം വര്‍ധിച്ച് 233 കോടി രൂപയായി.2027 സാമ്പത്തികവര്‍ഷത്തോടെ രാജ്യത്തു 6800 കിടക്കകള്‍ എന്നത് മറികടക്കാനാകുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

നിലവില്‍ ഇന്ത്യയില്‍ 5 സംസ്ഥാനങ്ങളിലെ 15 നഗരങ്ങളിലായി 19 ആശുപത്രികളാണ് ആസ്റ്ററിനുള്ളത്. മൊത്തം കിടക്കകള്‍ 4,994. കേരളത്തില്‍ 6 ആശുപത്രികളിലായി 2,501 കിടക്കകളുണ്ട്. ആന്ധ്രാപ്രദേശില്‍ 6 ആശുപത്രികളും 889 കിടക്കകളും. കര്‍ണാടകയില്‍ 4 ആശുപത്രികളിലായി 1,192 കിടക്കകളും തെലങ്കാനയില്‍ ഒരു ആശുപത്രിയിലായി 158 കിടക്കകളുമുണ്ട്.

മഹാരാഷ്ട്രയിലുള്ളതും ഒരു ആശുപത്രിയും കിടക്കകള്‍ 254 എണ്ണവുമാണ്.
2026-27ഓടെ 1,800ഓളം കിടക്കകള്‍ അധികമായി ചേര്‍ത്ത് മൊത്തം 6,796ലേക്ക് ഉയര്‍ത്താനുള്ള വികസനപ്രവര്‍ത്തനങ്ങളാണ് ആസ്റ്റര്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ 200ലേറെ ഫാര്‍മസികളും 10ലേറെ ക്ലിനിക്കുകളും ആസ്റ്ററിനുണ്ട്. 43,000 രൂപയാണ് നിലവില്‍ ഓരോ ബെഡ്ഡില്‍ നിന്നും ആസ്റ്ററിന് ലഭിക്കുന്ന ശരാശരി വരുമാനം . കഴിഞ്ഞവര്‍ഷത്തെ സമാനപാദത്തില്‍ ഇത് 38,700 രൂപയായിരുന്നു.

Latest Stories

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം