ഇംഫാലിലേക്കും വാരണാസിയിലേക്കും അതിവേഗത്തില്‍ വ്യോമ മാര്‍ഗം ചരക്കുകള്‍ എത്തിക്കാം; ഓള്‍കാര്‍ഗോ ഗതി എയര്‍ എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചു

രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്ന് ഇംഫാലിലേക്കും വാരണാസിയിലേക്കും നേരിട്ട് അതിവേഗത്തില്‍ വ്യോമ മാര്‍ഗം ചരക്കുകള്‍ എത്തിക്കുന്നതിന് ഓള്‍കാര്‍ഗോ ഗതി ലിമിറ്റഡ് എയര്‍ എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചു. മുംബൈ, ഡെല്‍ഹി, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, ചെന്നൈ, കല്‍ക്കത്ത എന്നീ നഗരങ്ങളില്‍ നിന്നാണ് ഇപ്രകാരം സര്‍വീസ് തുടങ്ങിയത്.

രാജ്യത്തെങ്ങുമുള്ള 34 കൊമേഴ്സ്യല്‍ വിമാനത്താവളങ്ങളിലേക്ക് ഇപ്പോള്‍ എയര്‍ എക്പ്രസ് സര്‍വീസുണ്ട്. ഒന്നും രണ്ടും തട്ടുകളില്‍ പെടുന്ന നഗരങ്ങളിലേക്കും വ്യവസായ കേന്ദ്രങ്ങളിലേക്കും ചരക്കുകളും ഉല്‍പന്നങ്ങളും രാത്രി വൈകി ലഭിച്ചാലും പിറ്റേന്നു തന്നെ എത്തിച്ചേരും വിധമാണ് സര്‍വീസ് ക്രമീകരിക്കപ്പെട്ടിട്ടുള്ളത്.

ഇന്ത്യയുടെ വ്യവസായ വളര്‍ച്ചയിലേക്കുള്ള സുപ്രധാന ചുവടു വെയ്പാണ് എയര്‍ എക്സ്പ്രസ് സര്‍വീസിന്റെ വികസനത്തോടെ നിര്‍വഹിക്കപ്പെട്ടിട്ടുള്ളതെന്നും ഇടപാടുകാര്‍ക്ക് അതിവേഗ സര്‍വീസ് ഉറപ്പു നല്‍കുന്നതായും ഓള്‍ കാര്‍ഗോ ഗതി ലിമിറ്റഡ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ഉദയ് ശര്‍മ്മയും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സന്ദീപ് കുല്‍ക്കര്‍ണിയും പറഞ്ഞു.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും