'രക്തപങ്കിലമായി'ഇന്ത്യന്‍ ഓഹരി വിപണി; വിദേശ നിക്ഷേപകര്‍ 22,420 കോടി രൂപയുടെ ഫണ്ടുകള്‍ പിന്‍വലിച്ചു; നിഫ്റ്റിയെയും സെന്‍സെക്‌സിനെയും വലിച്ചിട്ട് കരടികള്‍; തകര്‍ച്ച പൂര്‍ണം

വിദേശ നിക്ഷേപകര്‍ ഈ മാസം ഇതുവരെ ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ചത് 22,420 കോടി രൂപ. ആദ്യ ആഴ്ച 19,994 കോടി രൂപയാണ് പിന്‍വലിച്ചത്. ഉയര്‍ന്ന ആഭ്യന്തര സ്റ്റോക്ക് മൂല്യ നിര്‍ണയം, ചൈനയിലേക്കുള്ള വിഹിതം വര്‍ധിപ്പിക്കല്‍, യുഎസ് ഡോളറിന്റെയും ട്രഷറി ആദായത്തിന്റെയും വര്‍ധന എന്നി വയാണ് ഇതിനു പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒക്ടോബറില്‍ വിദേശ നിക്ഷപകര്‍ പിന്‍വലിച്ചത് 94,017 കോടി രൂപയായിരുന്നു. ഇത് ഏറ്റവും മോശം പ്രതിമാസ ഒഴുക്കായിരുന്നു. ഇതിനുമുമ്പ്, 2020 മാര്‍ച്ചില്‍ എഫ്പിഐകള്‍ ഇക്വിറ്റികളില്‍ നിന്ന് 61,973 കോടി രൂപ പിന്‍വലിച്ചതാണ് ഉയര്‍ന്ന തുക.

പണലഭ്യത കുറയുന്നതിനാല്‍, എഫ്പിഐ വരവ് ഹ്രസ്വകാലത്തേക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തത്തിലുള്ള വിപണി വികാരം ദുര്‍ബലമായി നിലനില്‍ക്കുന്നതിനാല്‍ ജനുവരി ആദ്യം വരെ എഫ്പിഐ പ്രവര്‍ത്തനത്തില്‍ വലിയ മാറ്റം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. 2024 സെപ്റ്റംബറില്‍ വിദേശ നിക്ഷേപകര്‍ 57,724 കോടി രൂപയുടെ ഒമ്പത് മാസത്തെ ഉയര്‍ന്ന നിക്ഷേപം നടത്തിയിരുന്നു. ഇതിന് ശേഷം വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുകയായിരുന്നു. രൂപയുടെ വിലയിടിവിനെത്തുടര്‍ന്ന് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിലും കുറവുണ്ടായി. ഫോറെക്‌സ് കരുതല്‍ ശേഖരം 6.477 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 675.653 ബില്യണ്‍ ഡോളറിലെത്തിയതായി ആര്‍ബിഐ അറിയിച്ചു.

പിന്നിട്ടവാരം ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ 12,508 കോടി രൂപ നിക്ഷേപിച്ചു. നവംബറില്‍ അവര്‍ 37,063 കോടി രൂപയുടെ ഓഹരികള്‍ വാരികൂട്ടിയിട്ടും മുന്‍നിര സൂചികകള്‍ അഞ്ച് ശതമാനം തകര്‍ന്നു. ഒരുമാസ കാലയളവില്‍ സെന്‍സെക്‌സ് 4392 പോയിന്റും നിഫ്റ്റി 1595 പോയിന്റും ഇടിഞ്ഞു.

നിഫ്റ്റി 24,148ല്‍നിന്നുള്ള തകര്‍ച്ചയില്‍ മുന്‍വാരം സൂചിപ്പിച്ച 23,470ലെ ആദ്യ സപ്പോര്‍ട്ട് 14 പോയിന്റിന് നിലനിര്‍ത്തി 23,484ല്‍ താങ്ങ് കണ്ടെത്തി, വാരാന്ത്യം 23,532 പോയിന്റിലാണ്. ഈ വാരം 23,233ലെ സപ്പോര്‍ട്ട് നിലനിര്‍ത്തി 24,080 -24,629 റേഞ്ചിലേയ്ക്ക് മുന്നേറാന്‍ ശ്രമിക്കാമെങ്കിലും ആദ്യ താങ്ങില്‍ വിപണിക്ക് കാലിടറിയാല്‍ സൂചിക 22,935ലേക്ക് മാസാന്ത്യം സാങ്കേതിക പരീക്ഷണങ്ങള്‍ക്ക് വിധേയമാകും.

വ്യാഴാഴ്ച തുടര്‍ച്ചയായ ആറാം സെഷനിലും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 0.11% ഇടിഞ്ഞ് 23,532 ല്‍ എത്തി. 2023 ഏപ്രിലിന് ശേഷം ആദ്യമായി 200 ദിവസത്തെ മൂവിംഗ് ആവറേജിന് താഴെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 0.14% ഇടിഞ്ഞ് 77,580.31 ല്‍ അവസാനിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഹെവിവെയ്റ്റ് ഓഹരികള്‍ പിന്തുണ നല്‍കിയതിനാല്‍ ഇടിവ് മന്ദഗതിയിലായി. 23,200 നിഫ്റ്റിയുടെ ശ്രദ്ധിക്കേണ്ട അടുത്ത നിലയാണ്. തിരിച്ചുവരവിന്റെ സാഹചര്യത്തില്‍, സൂചിക 23,60023,800 സോണില്‍ പ്രതിരോധം നേരിടേണ്ടിവരുമെന്ന് വിദഗ്ധര്‍ പറയുന്നു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി