കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...

വേനൽ അതിൻ്റെ പാരമ്യത്തിലെത്തിയതോടെ ചൂട് അനുദിനം കുതിച്ചുയരുകയാണ്. താപ തരംഗങ്ങൾ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ അടിക്കുകയാണ്. ആളുകൾ വീടിനുള്ളിൽ തന്നെ തുടരാനും സൂര്യനിൽ നിന്ന് സ്വയം പരിരക്ഷിക്കാനും നിർബന്ധിതരാവുകയാണ്. ചൂടിൽ നിന്ന് സ്വയം സംരക്ഷിക്കേണ്ടത് എത്രത്തോളം പ്രധാനമാണോ അതുപോലെ തന്നെ നമ്മുടെ വാഹനങ്ങളെയും സൂര്യനിൽ നിന്ന് സംരക്ഷിക്കേണ്ടതാണ്.

കൊടും ചൂടിൽ വാഹനം ദീർഘനേരം സമ്പർക്കം പുലർത്തുന്നത് ദീർഘകാലാടിസ്ഥാനത്തിൽ നാശമുണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കത്തുന്ന വെയിൽ കാറിൻ്റെ ഇൻ്റീരിയറിനെ മാത്രമല്ല ബാധിക്കുക. മറ്റ് ഭാഗങ്ങളെയും കാര്യമായി തന്നെ ബാധിക്കും. അതിനാൽ, വേനൽക്കാലത്ത് കാറിൻ്റെ ആരോഗ്യം നിലനിർത്തേണ്ടതും വളരെ അത്യാവശ്യമാണ്.സൂര്യനിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

കാർ വാക്‌സ് ചെയ്യാം

കാറിനെ ചൂടിൽ നിന്ന് സംരക്ഷിക്കാൻ വർഷത്തിൽ രണ്ടു തവണയെങ്കിലും വാക്‌സ് ചെയ്യേണ്ടത് അത്യാവശ്യമാണ്. കാർ വാക്‌സിംഗ് ചെയ്യുന്നത്തിലൂടെ കാറിന് ഒരു ബാഹ്യ സംരക്ഷണ പാളി നൽകുകയും ഇത് വഴി പോറലുകൾ കുറയ്ക്കുകയും ദോഷകരമായ അൾട്രാവയലറ്റ് കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. അതുകൂടാതെ, ഇത് കാറിൻ്റെ ബോഡിയിലെ എക്സ്റ്റീരിയർ പെയിൻ്റ് കേടുകൂടാതെ സൂക്ഷിക്കുന്നു. സൂര്യൻ്റെ ചൂടിൽ നിന്നുള്ള സംരക്ഷണത്തിനായി ആരെങ്കിലും സ്ഥിരമായ വഴി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുകയാണെങ്കിൽ അവർക്ക് സെറാമിക് കോട്ടിങ് തിരഞ്ഞെടുക്കാം. വാഹനത്തിൻ്റെ തെളിച്ചം നിലനിർത്താനും ദീർഘനേരം തിളങ്ങാനും ഇത് സഹായിക്കുന്നു.

വിൻഡ്ഷീൽഡ് പ്രൊട്ടക്ടറുകൾ ഇൻസ്റ്റാൾ ചെയ്യാം

കാറിൻ്റെ മുൻവശത്താണ് ഏറ്റവും കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നത്. ഇത് ഡ്രൈവറെയാണ് കാര്യമായി ബാധിക്കുക. മാത്രമല്ല. ഇത് കാരണം സീറ്റുകളിൽ കൂടുതൽ ചൂട് അനുഭവപ്പെട്ടേക്കാം. മുൻവശത്തെ ഡാഷ്‌ബോർഡ് മങ്ങാനും അതിൻ്റെ രൂപം നഷ്ടപ്പെടാനും ഇത് കാരണമാകുന്നു. ഇത് ഒഴിവാക്കാൻ വിൻഡ് ഷീൽഡിനായി ഒരു ടിൻഡ് പ്രൊട്ടക്ടർ തിരഞ്ഞെടുക്കാവുന്നതാണ്. ഇത് കാറിലേക്ക് കടന്നുവരുന്ന സൂര്യപ്രകാശത്തിൻ്റെ അളവ് കുറയ്ക്കും.

ദ്രാവകത്തിൻ്റെ അളവ് പരിശോധിക്കാം

വേനൽക്കാലത്ത് കാറിൻ്റെ അവശ്യ ദ്രാവകങ്ങൾ കത്താറുണ്ട്. അവ പതിവായി നിരീക്ഷിക്കുകയും കത്തി തീർന്നാൽ വീണ്ടും നിറയ്ക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. കൂളൻ്റ്, മോട്ടോർ ഓയിൽ, ട്രാൻസ്മിഷൻ ഫ്ലൂയിഡ് എന്നിവയാണ് വേനൽക്കാലത്ത് പതിവായി പരിശോധിക്കേണ്ട സാധാരണ ദ്രാവകങ്ങളിൽ ചിലത്.

സീറ്റ് കവറുകളിൽ ശ്രദ്ധ കൊടുക്കാം

വേനൽ ചൂട് കാറിൻ്റെ അപ്ഹോൾസ്റ്ററി കേടുവരുത്തും. നീണ്ടുനിൽക്കുന്ന ചൂട് കാറിലെ ലെതർ സീറ്റുകൾ കഠിനമാക്കുകയും വരണ്ടതാക്കുകയും ചെയ്യുന്നു. അതിനാൽ, സീറ്റ് കവറുകൾ തിരഞ്ഞെടുക്കുമ്പോൾ ഇരുണ്ട നിറങ്ങളെ അപേക്ഷിച്ച് ഇളം നിറങ്ങളിലേക്ക് പോകേണ്ടത് പ്രധാനമാണ്. ഇരിപ്പിടങ്ങൾ പതിവായി ഡ്രൈ-ക്ലീൻ ചെയ്യേണ്ടതും അത്യാവശ്യമാണ്, പ്രത്യേകിച്ച് വേനൽക്കാലത്ത്.

വിൻഡോ ടിൻ്റുകൾ

കാർ ടിൻ്റുകൾക്ക് ഓരോ സംസ്ഥാനത്തിനും അതിൻ്റേതായ നിയമങ്ങൾ ഉണ്ടെങ്കിലും, വേനൽക്കാല ചൂടിൽ നിന്നും സൂര്യപ്രകാശത്തിൽ നിന്നും കാറിനെ സംരക്ഷിക്കുന്നതിനുള്ള മികച്ച ഓപ്ഷനാണ് വിൻഡോ ടിൻ്റുകൾ. വിൻഡോയിലെ ഈ ടിൻ്റുകൾ കാറിൻ്റെ ഇൻ്റീരിയറിനെ ദോഷകരമായ സൂര്യകിരണങ്ങളിൽ നിന്ന് സംരക്ഷിക്കുകയും സുഖവും സ്വകാര്യതയും നൽകുകയും ചെയ്യുന്നു.

Latest Stories

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി