ഫോര്‍ച്യൂണറിന്റെ വിലയ്ക്ക് ഒരു നമ്പര്‍ എടുക്കട്ടെ? കൊച്ചിക്കാര്‍ക്ക് അന്നും ഇന്നും പ്രിയം ജെയിംസ് ബോണ്ടിനോട്

പ്രിയ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ലക്ഷങ്ങള്‍ മുടക്കുന്നതുപോലെ തന്നെ ഇഷ്ട നമ്പര്‍ സ്വന്തമാക്കാനും പണം വാരിക്കോരി ചെലവഴിക്കുന്നവരെ കുറിച്ച് കേള്‍ക്കാറുണ്ട്. ഇത്തരത്തില്‍ എറണാകുളത്ത് പുതിയ ഡിജി സീരിസ് നമ്പറിന് വേണ്ടി ചെലവഴിച്ച തുക കേട്ട് മൂക്കത്ത് വിരല്‍ വയ്ക്കുകയാണ് വാഹനപ്രേമികള്‍.

വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ ഇഷ്ട നമ്പറിന് വേണ്ടി വാഹനത്തിന്റെ വിലയേക്കാള്‍ പണം മുടക്കുന്നവരെ കുറിച്ച് നാം കേള്‍ക്കാറുണ്ട്. ചില പാശ്ചാത്യന്‍ രാജ്യങ്ങളിലാകട്ടെ നമ്പറിന് പകരം വാഹന ഉടമയ്ക്ക് ഇഷ്ടപ്പെട്ട പേര്, കോഡുകള്‍ എന്നിവ നമ്പറിന് പകരമായി ഉപയോഗിക്കാം. എന്നാല്‍ ഇതിന് വലിയ തുക ചെലവഴിക്കേണ്ടി വരും.

എറണാകുളം ആര്‍ടി ഓഫീസില്‍ ഡിജി സീരിസ് ആരംഭിച്ചതിന് പിന്നാലെയാണ് പ്രിയ നമ്പരുകള്‍ക്ക് വേണ്ടിയുള്ള ലേലം വിളി ലക്ഷങ്ങളിലേക്ക് വഴിമാറിയത്. കെഎല്‍ 07 ഡിജി സീരിസ് ആണ് എറണാകുളത്ത് ആരംഭിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ലേലത്തില്‍ വച്ച രണ്ട് നമ്പറുകളില്‍ ആദ്യത്തേത് വില്‍പ്പന നടത്തിയത് ഒരു പ്രീമിയം കാറിന്റെ വിലയ്ക്കും.

ബ്രിട്ടീഷ് ചാരസംഘടനയായ എംഐ സിക്‌സിനെ ആധാരമാക്കി ഹോളിവുഡില്‍ പുറത്തുവന്ന ജെയിംസ് ബോണ്ട് സീരിസ് സിനിമകള്‍ക്ക് ഇന്നും ലോകം മുഴുവന്‍ ആരാധകര്‍ ഏറെയാണ്. ജെയിംസ് ബോണ്ടിന്റെ കോഡ് നമ്പര്‍ 007 നും ലോകം മുഴുവന്‍ ആരാധകരുണ്ട്. കൊച്ചിക്കാര്‍ക്കും ജെയിംസ് ബോണ്ട് നമ്പറിനോടുള്ള പ്രിയം ചെറുതല്ലെന്ന് വ്യക്തമാക്കുകയാണ് എറണാകുളം ആര്‍ടി ഓഫീസിലെ ലേലം.

കെഎല്‍ 07 ഡിജി 0007 എന്ന നമ്പരാണ് എറണാകുളം ആര്‍ടി ഓഫീസ് നടത്തിയ ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് വിറ്റുപോയത്. 45 ലക്ഷം രൂപയാണ് ഇതിനായി ഒരു വാഹന ഉടമ ചെലവഴിച്ചത്. ഇന്‍ഫോപാര്‍ക്കിലെ സ്വകാര്യ സോഫ്റ്റ്‌വെയര്‍ കമ്പനിയാണ് ഈ നമ്പര്‍ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഏത് വാഹനത്തിലാണ് ഈ നമ്പര്‍ പതിപ്പിക്കുകയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

25,000 രൂപ അഡ്വാന്‍സ് തുക നല്‍കി ബുക്കുചെയ്യുന്ന ഈ നമ്പര്‍ സ്വന്തമാക്കാന്‍ അഞ്ചുപേരാണ് മത്സരിച്ച് ഇറങ്ങിയത്. കനത്ത ലേലം വിളിക്കൊടുവില്‍ 45 ലക്ഷം രൂപയ്ക്കാണ് നമ്പര്‍ സ്വന്തമാക്കിയത്. കെഎല്‍ 07 ഡിജി 0001 ആയിരുന്നു ലേലം ചെയ്ത മറ്റൊരു നമ്പര്‍. ഒരുലക്ഷം രൂപ അഡ്വാന്‍സ് തുക നല്‍കി നാലുപേരാണ് ഈ നമ്പര്‍ ബുക്കുചെയ്തത്.

തുടര്‍ന്ന് ലേലത്തിലേക്ക് പോയ ഈ നമ്പര്‍ 25 ലക്ഷം രൂപയ്ക്കാണ് ലേലത്തില്‍ പോയതെന്നാണ് റിപ്പോര്‍ട്ട്. പിറവം സ്വദേശിയായ തോംസണ്‍ ആണ് നമ്പര്‍ സ്വന്തമാക്കിയത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ