"വീണ്ടും ചൈനീസ് കാർ"; ഇന്ത്യൻ വാഹന വിപണി ലക്ഷ്യമിട്ട് ചൈനയുടെ ഗ്രേറ്റ് വാൾ മോട്ടോഴ്‌സ്

ഇന്ത്യയുടെ ഓട്ടോമൊബൈൽ മേഖലയ്ക്ക്, പ്രത്യേകിച്ചും കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രതിസന്ധിയുടെ നാളുകളാണ്, പക്ഷേ ഭാവിയിലെ വളർച്ചയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് അയൽരാജ്യമായ ചൈനയിൽ നിന്ന് ഒന്നിന് പുറകെ മറ്റൊന്നായി വാഹന കമ്പനികൾ ഇന്ത്യൻ വിപണിയെ ലക്ഷ്യമിടുകയാണ്. ഏറ്റവും പുതിയതായി ചൈനയിലെ ഏറ്റവും വലിയ എസ്‌യുവി നിർമ്മാതാക്കളായ ഗ്രേറ്റ് വാൾ മോട്ടോഴ്‌സാണ് ഇന്ത്യൻ വിപണിയിൽ കണ്ണുവെയ്ക്കുന്നത്.

ഗ്രേറ്റ് വാൾ മോട്ടോഴ്‌സ് ഇതിനോടകം ഒരു ഇന്ത്യ യൂണിറ്റ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, കൂടാതെ അതിന്റെ നിർമ്മാണശാലക്കായി ഒന്നിലധികം സ്ഥലങ്ങൾ പരിശോധിച്ചു വരികയാണ്. വ്യവസായ മന്ത്രാലയ വൃത്തങ്ങൾ പറയുന്നതനുസരിച്ച് കമ്പനി ഈ വർഷം ആദ്യം ഗുഡ്ഗാവിൽ ഹവാൽ മോട്ടോർ ഇന്ത്യ എന്ന സ്ഥാപനം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഗ്രേറ്റ് വാൾ മോട്ടോഴ്‌സിന്റെ എസ്‌യുവികൾ വിൽക്കുന്ന ബ്രാൻഡാണ് ഹവാൽ, തങ്ങളുടെ ജനപ്രിയ മോഡലുകളായ ഹവാൽ എച്ച് 2, ഹവാൽ എച്ച് 6, ഹവാൽ എച്ച് 9 എന്നിവ ഉപയോഗിച്ച് ആഭ്യന്തര വിപണിയിൽ പ്രവേശിക്കാമെന്നാണ് കമ്പനി കരുതുന്നത്. ഇന്ത്യൻ വിപണി ലക്ഷ്യമിടുന്ന ആദ്യത്തെ ഓട്ടോമൊബൈൽ കമ്പനിയല്ല ഗ്രേറ്റ് വാൾ. ചൈനയിലെ ഗ്രേറ്റ് വാളിന്റെ എതിരാളികളിലൊരാളായ എസ്‌എഐ‌സി മോട്ടോറും അവരുടെ എം‌ജി മോട്ടോർ ബ്രാൻഡ് കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ പ്രവേശിപ്പിച്ചിരുന്നു.

രണ്ട് സ്ഥാപനങ്ങളും നിലവിൽ ഒരു ഉത്പാദന കേന്ദ്രത്തിനായുള്ള അന്വേഷണത്തിലാണ്, ഈ ഉത്പാദന കേന്ദ്രങ്ങളിലൊന്ന് മഹാരാഷ്ട്രയിലെ തലേഗാവിൽ ഉള്ള യു‌.എസ് ഓട്ടോ നിർമ്മാതാക്കളായ ജനറൽ മോട്ടോഴ്‌സിന്റെ അവസാനത്തെ ഫാക്ടറിയാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ നിന്ന് പുറത്തു കടക്കുമെന്ന് പ്രഖ്യാപിച്ച ജനറൽ മോട്ടോഴ്സ് അതിന്റെ ഉത്പാദന കേന്ദ്രങ്ങൾ വിൽക്കാനുള്ള ഒരുക്കത്തിലാണ്.

യുഎസ് വാഹന നിർമ്മാതാവ് 2017- ൽ ഗുജറാത്തിലെ ഹാലോളിലുള്ള പ്ലാന്റ് എസ്‌എഐ‌സിക്ക് വിറ്റിരുന്നു, കഴിഞ്ഞ ഏതാനും പാദങ്ങളിൽ ഗണ്യമായ വിൽപ്പന വളർച്ച രേഖപ്പെടുത്തിയ ഇന്ത്യയിലെ പാസഞ്ചർ വെഹിക്കിൾ വിഭാഗത്തിലെ ഒരേയൊരു മോഡലുകളിൽ ഒന്നായ എം‌ജി മോട്ടോഴ്‌സ് എസ്‌യുവി ഹെക്ടർ നിർമ്മിക്കാനാണ് എസ്‌എഐ‌സി ഈ സൗകര്യം ഉപയോഗിച്ചത്.

ഉത്പാദന കേന്ദ്രത്തിനായുള്ള ഗ്രേറ്റ് വാളിന്റെ അന്വേഷണം തലേഗാവിൽ മാത്രമായി പരിമിതപ്പെടുത്തുന്നില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി കമ്പനിയിൽ നിന്നുള്ള സംഘം ഗുജറാത്ത്, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ വ്യാപകമായി സ്ഥലങ്ങൾ പരിശോധിച്ചിരുന്നു. മഹാരാഷ്ട്രയിലെ ചക്കനിൽ ചൈനീസ് ട്രക്ക് നിർമ്മാതാക്കളായ ഫോട്ടന്റെ ഉടമസ്ഥതയിലുള്ള ഭൂമി ഏറ്റെടുക്കുന്നതിനെ കുറിച്ചും അന്വേഷിച്ചിരുന്നു.

Latest Stories

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക