മയ്യത്തുകാട്ടില്‍ വിരിഞ്ഞ പ്രണയം.. പണ്ടത്തെ ആമിന, ഗാനം പുറത്തിറങ്ങി

“പൂമുത്തോളെ” എന്ന ഒറ്റ വരികൊണ്ട് മലയാളിമനസ്സില്‍ ഇടം നേടിയ അജീഷ് ദാസന്റെ ഏറ്റവും പുതിയ രചനയാണ് പണ്ടത്തെ ആമിനേ….

ബാല്യകാലസ്മൃതിയും ഗൃഹാതുരത്വവും പ്രണയവിരഹവുംഎല്ലാം മനസ്സില്‍ ഓടിമറയുന്ന നിമിഷങ്ങളാണ് അവസാനം വരെ നമ്മളെ പിടിച്ചിരുത്തുന്നത്. അനുഭവസ്ഥർക്ക് ഒരു തുള്ളി കണ്ണുനീരണിയാതെ കേട്ടുതീര്‍ക്കാന്‍ കഴിയില്ല അജീഷ് ദാസന്റെ  ആമിനയെ.

വാക്കുകളില്‍ ഏറെ പ്രതീകങ്ങളെ നിറച്ചിട്ടുണ്ട് രചയിതാവ്. ഓലമറയിട്ട ഓത്തുപള്ളിയില്‍ ഗ്രാമീണതയും ലാളിത്യവും നേരില്‍ കാണാം. മയ്യത്തുകാട്ടില്‍ അനശ്വരമായ ജീവിതസത്യത്തെ ദര്‍ശിക്കാം. മൈലാഞ്ചി പൂക്കുമ്പോള്‍ കാലം മാത്രം ഓര്‍ത്തുവെയ്ക്കുന്ന പ്രണയത്തിന്റെ സുഗന്ധം ശ്വസിക്കാം..

ഈ രചനയ്ക്ക് പിന്നിലെ കഥ അജീഷ് വെളിപ്പെടുത്തുന്നത് ഇങ്ങനെ:

“ജ്വേഷ്ഠസ്ഥാനീയനായ സംവിധായകന്‍ ഷാഫിക്കായുടെ ഭാര്യാപിതാവിന്റെ കബറടക്കം നടക്കുമ്പോള്‍ ഞാനും അവിടെ എത്തിയിരുന്നു. പള്ളിക്കാട്ടിലെ ഖബറില്‍ അദ്ദേഹത്തെ മറമാടുമ്പോള്‍ ചുറ്റിനും നിന്നിരുന്ന മൈലാഞ്ചിച്ചെടികളുടെ ശിഖരങ്ങളും അതിലെ പൂവുകളും മനസ്സിൽ തൊട്ടു. മൈലാഞ്ചി വളരെ വിശിഷ്ഠപ്പെട്ടതാണ് മുസ്ലിം സ്ത്രീകള്‍ക്ക്. കാറ്റിലാടുന്ന ആ മൈലാഞ്ചിച്ചെടിയുടെ ശിഖരം പ്രണയിനിയുടെ കൈകളല്ലേ. തന്റെ പ്രിയമുള്ളവന്‍ അനന്തതയില്‍ ലയിക്കുന്നത്, നിത്യതയിലേക്കലിയുന്നതിന് സാക്ഷിയായി അവള്‍ സന്നിഹിതയായിരിക്കുന്നതല്ലേ..

സാമ്പ്രദായിക മാപ്പിളപ്പാട്ടുകളില്‍ അറബിക്കും ചെന്തമിഴും പേര്‍ഷ്യനും എല്ലാം ഇടകലരാറുണ്ട്. കുറെ വാക്കുകള്‍ അറബി പഠിച്ചവര്‍ക്ക് മനസ്സിലാകുമെങ്കിലും അതിലെ പല വരികളും പേര്‍ഷ്യനും ചെന്തമിഴും പഠിച്ചവര്‍ക്കേ കഴിയാറുള്ളൂ. എന്നാല്‍ ചലച്ചിത്ര ഗാനശാഖയില്‍ രചനകള്‍ നടത്തിയിട്ടുള്ള ഭാസ്‌കരന്‍ മാസ്റ്റര്‍, സംഗീതം നല്‍കിയിരുന്ന ബാബുക്കാ, ഗായകന്‍ മെഹബൂബ് ഇവരെല്ലാം ഇതേ അര്‍ത്ഥവ്യാപ്തിയുള്ള മലയാള പദങ്ങള്‍ ഉപയോഗിച്ചിരുന്നു. ആ ഖബറിടത്തില്‍ നില്‍ക്കുമ്പോള്‍ മനസ്സില്‍ വന്ന വികാരത്തെ എന്റെ മനസ്സിലുള്ള മലയാള പദങ്ങള്‍ കൊണ്ട് കുറിച്ചുവെച്ചു . കഴിഞ്ഞ ലോക്ക് ഡൌണ്‍ കാലത്ത് ഇത് പുറത്തിറങ്ങേണ്ടതായിരുന്നു. പക്ഷെ വൈകി. വീണ്ടും അടുത്ത ലോക്ക് ഡൌണ്‍ എത്തി. ഇക്കുറി ആ ഗാനം പുറത്തിറങ്ങി. ഏറെ സന്തോഷം. പ്രിയമുള്ള പ്രേക്ഷകരുടെ സമക്ഷം അവതരിപ്പിക്കുന്നു.”
അജീഷ് പറഞ്ഞുനിര്‍ത്തുന്നത് ഇങ്ങനെ …

വെള്ളിമിനാരത്തില്‍ വന്നിരിക്കുന്ന വെള്ളരിപ്രാവുകള്‍ ഇനിയും കുറുകട്ടെ. അനശ്വരമായ പ്രണയത്തില്‍ ഇഹം ഇല്ലാതാകുന്നു. പരം മാത്രമാകുന്നു. ആത്മാവില്‍ പ്രണയത്തിന്റെ സൗരഭ്യം നിറയുന്നു.

അവനീര്‍ എന്റേറ്റര്‍ടൈന്‍മെന്റ്‌സാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. അജീഷിന്റ്‌റെ വരികള്‍ക്ക് ഇമ്മാനുവല്‍, പാതിരാമണല്‍, ഗോഡ് ഫോര്‍സെയില്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഈണമിട്ട പ്രശസ്ത സംഗീത സംവിധായകന്‍
അഫ്‌സല്‍ യൂസഫാണ് ഈണമിട്ട് ആലപിച്ചിരിക്കുന്നത്.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ