അക്രിലിക് വര്‍ണങ്ങളില്‍ തെളിയുന്ന കലിയുഗം

കാലങ്ങളായുള്ള പരിസ്ഥിതിയുടെ തകര്‍ച്ചയ്ക്കൊടുവില്‍ മഹാമാരി പെയ്തിറങ്ങുമ്പോള്‍ പുരാണങ്ങളിലെ കലിയുഗത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. ഈ സങ്കല്‍പ്പത്തെ അക്രിലിക് വര്‍ണങ്ങളില്‍ നിറയ്ക്കുകയാണ് കലാവിരുതേറിയ സഹോദരങ്ങളായ ഋഷികേശ് കല്യാണും മാനസ കല്യാണും. തൃശൂരില്‍ കേരള ലളിതകലാ അക്കാദമിയിലെ കലിയുഗ് പരമ്പരയിലുള്ള അക്രിലിക് ചിത്രങ്ങള്‍ നമ്മുടെ ചുറ്റുമുള്ള പരിസ്ഥിതിവിനാശത്തിന്‍റെ നേര്‍ക്കാഴ്ചകളാണ്.

കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ വിര്‍ച്വലായി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

ചിത്രങ്ങള്‍ രചിച്ച കുട്ടികളുടെ മുത്തച്ഛനായ കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുത്തു.

കഴിഞ്ഞ എട്ടു വര്‍ഷമായി ആര്‍ട്ടിസ്റ്റ് ഷൈന്‍ കരുണാകരന്‍റെ ശിക്ഷണത്തില്‍ കലാപരിശീലനം നടത്തുന്ന ഋഷികേശിന്‍റെയും മാനസ കല്യാണിന്‍റെയും ആദ്യത്തെ പൊതു പ്രദര്‍ശനമാണിത്.

കുട്ടികള്‍ ഇരുവരും അനുഗ്രഹിക്കപ്പെട്ട കലാകാരന്മാരാണെന്ന് ആര്‍ട്ടിസ്റ്റ് ഷൈന്‍ കരുണാകരന്‍ പറഞ്ഞു. അവരുടെ അദ്ധ്യാപകന്‍ എന്ന നിലയില്‍ വിവിധ മാധ്യമങ്ങളുടെ സാങ്കേതികതയെ കുറിച്ച് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കുകയും സ്വന്തം ശൈലിയിലുള്ള പെയിന്‍റിംഗുകള്‍ കണ്ടെത്തുന്നതിന് സഹായിക്കുകയും മാത്രമായിരുന്നു തന്‍റെ ഉത്തരവാദിത്വമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വരച്ചവയാണ് ചിത്രങ്ങളില്‍ ഏറെയും. നമ്മുടെ പരിസ്ഥിതിയുടെ അവസ്ഥയെ സൂചിപ്പിക്കുന്നവയാണ് ഇവയിലേറെയും. ഏപ്രില്‍ 29 വരെ തൃശൂരിലെ കേരള ലളിതകലാ അക്കാദമിയില്‍ കലിയുഗ് പ്രദര്‍ശിപ്പിക്കും.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക