വിശാല ഏഷ്യ സ്വപ്നം കണ്ട നേതാവ്, ഇന്ത്യയുടെ സുഹൃത്ത്, ആബെ ഷിൻസ വിടവാങ്ങി

എക്കാലവും ഇന്ത്യയുടെ സുഹൃത്തായിരുന്നു   കൊല്ലപ്പെട്ട മുൻ ജപ്പാൻ പ്രധാനമന്ത്രി ആബെ ഷിൻസോ. ലോകത്തിലെ  ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ പ്രസക്തി തിരച്ചറിഞ്ഞ സമകാലീന  ലോക നേതാക്കളിൽ പ്രമുഖനുമായിരുന്നു അദ്ദേഹം.   അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന രണ്ട് കാലയളവുകളിലാണ് ജപ്പാനും ഇന്ത്യയും തമ്മിലുള്ള വ്യാപാര- വാണിജ്യ- സാംസ്‌കാരിക ബന്ധങ്ങൾ അതിന്റെ ഉച്ചസ്ഥായിയിലെത്തിയത്.

ഇന്ത്യയെ   പോലെ തന്നെ  ആബെ ഷിൻസോയും  ചൈനയെ ഒരു ഭീഷണിയായി തിരിച്ചറിഞ്ഞു. ഇന്ത്യയും ജപ്പാനും ആസ്‌ത്രേലിയയും അമേരിക്കയും ചേർന്ന നയതന്ത്ര  സഖ്യം ചൈനക്കെതിര വേണമെന്നും ചിന്തിച്ചതും അതിന് അസ്ഥിവാരമിട്ടതും ആബെ ഷിൻസോ ആയിരുന്നു. ലോകത്തിന്റ അതിരുകളോളം നീളുന്ന വിശാല ഏഷ്യയായിരുന്നു ആബെ ഷിൻസെയുടെ  സ്വപ്നം.

ഒട്ടേറെ സ്വപ്നങ്ങൾ ബാക്കി നിർത്തി, വേദനയോടെ സ്ഥാനമൊഴിയുന്നു, ക്ഷമിക്കുക. ജനത്തിനുവേണ്ടി ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെങ്കിൽ തുടരുന്നതിൽ കാര്യമില്ല.’ 2020 ഓഗസ്റ്റിൽ ജപ്പാന്റെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു രാജി തീരുമാനം അറിയിച്ച് ആബെ ഷിൻസോ പറഞ്ഞ വാക്കുളാണിത്.  ജപ്പാന്റെ സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിൽ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനമാണ്,  2021 സെപ്റ്റംബർ വരെ കാലാവധിയുണ്ടായിരുന്ന ആബെയ്ക്ക്  ആരോഗ്യകാരണങ്ങളാലാണ് അന്ന് അത് സ്വീകരിക്കേണ്ടിവന്നത്.

ജപ്പാന്റെ ചരിത്രത്തിൽ  ഏറ്റവും ദീർഘകാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ച നേതാവായിരുന്നു ആബെ. 2006 ൽ ആണ് ആദ്യം അധികാരത്തിലെത്തിയത് – രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജനിച്ചവരിൽ  ജപ്പാൻ പ്രധാനമന്ത്രിപദത്തിലെത്തുന്ന ആദ്യ വ്യക്തിയും ആബേയായിരുന്നു.  അമ്പത്തിരണ്ടാം വയസിലാണ്   ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി) പ്രതിനിധിയായി അദ്ദേഹം പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ഇതോടെ  ജപ്പാന്റെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന വിശേഷണവും ആബെ  നേടി.

ആദ്യത്തെ തവണ  സ്ഥാനമേറ്റ് ഒരു വർഷം കഴിഞ്ഞപ്പോൾ ആരോഗ്യകാരണങ്ങളാൽ സ്ഥാനമൊഴിഞ്ഞു. 2012 ൽ വീണ്ടും അധികാരത്തിൽ എത്തി. തുടർന്ന് തുടർച്ചയായി മൂന്നു തവണ കൂടി  അധികാരത്തിലെത്തി. വൻകുടലിലെ രോഗമാണ് 2020 ൽ പ്രധാനമന്ത്രി സ്ഥാനം  രാജിവയ്കാൻ ആബെയെ പ്രേരിപ്പിച്ചത്. ഒടുവിൽ രാഷ്ട്രീയചൂടേറിയ ഒരു തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമായിരിക്കെയാണ് അക്രമിയുടെ വെടിയേറ്റ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത അന്ത്യം. ജപ്പാനിലും  ലോകത്തിലും  ഉന്നത ശീർഷനായ  നേതാവെന്ന് പേരെടുത്താണ്   അദ്ദേഹം കാലയവനിക്കക്കുള്ളിൽ മറഞ്ഞത്.

ഇന്ത്യയും ജപ്പാനുമായി ഉണ്ടായ നിരവധി വമ്പൻ സൗഹൃദകരാറുകളുട  ശിൽപ്പിയും ആബെ തന്നെയായിരുന്നു. രാജ്യാന്തര വേദികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റസുഹൃത്തു കൂടിയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാരരംഗത്ത് ഊഷ്മളബന്ധം ഊട്ടിയുറപ്പിച്ച നിരവധി കരാറുകൾ ഇരുനേതാക്കളും ഒരുമിച്ച് ഒപ്പിട്ടു. 2017 ൽ അലഹാബാദ് – മുംബൈ സ്പീഡ് റെയിലിന് തറക്കല്ലിട്ടതും ഇരുവരും ഒരുമിച്ച്. തന്റെ രോഗവിവരങ്ങൾ അന്വേഷിച്ച് മോദി നടത്തിയ സ്‌നേഹാന്വേഷണങ്ങൾ ഏറെ ഹൃദയസ്പർശിയാണെന്ന് ഒരിക്കൽ ആബെ ട്വീറ്റിലൂടെ സൂചിപ്പിച്ചിരുന്നു.

2021 ൽ  ഇന്ത്യ പത്മവിഭൂഷൺ ബഹുമതി നൽകി ആബെയെ ആദരിച്ചു.  ഈ വർഷം ആദ്യം നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നേതാജി റിസർച് ബ്യൂറോ ഏർപ്പെടുത്തിയ നേതാജി അവാർഡും ആബേക്ക് ലഭിച്ചു .  ആരോഗ്യകാരണങ്ങളാൽ ഇന്ത്യയിലേക്കു  വരാൻ കഴിയാഞ്ഞതിനെ തുടർന്ന്  ആബെയ്ക്കു വേണ്ടി ജപ്പാൻ കോൺസൽ ജനറൽ നകാമുറ യുതാകയാണ് ജനുവരിയിൽ ഈ പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ലോക വേദികളിൽ ഇന്ത്യയുടെ   മഹനായ ഒരു സുഹൃത്തുകൂടി വിടവാങ്ങി. വരുന്ന ദശാബ്ദങ്ങളിൽ ലോകത്തിന് നടുനായകത്വം വഹിക്കാൻ പോകുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളായിരിക്കുമെന്ന് മുൻ കൂട്ടി കണ്ടറിഞ്ഞ രാജ്യ തന്ത്രജ്ഞനായിരുന്നു ആബേ. അദ്ദേഹത്തിന്റ ഓർമകൾക്ക് മുന്നിൽ  ആദരാജ്ഞലികൾ

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത