ബി.ജെ.പി കേന്ദ്ര നേതാക്കള്‍ക്ക് കോഴപ്പണമായി യെദ്യൂരപ്പ 1800 കോടി നല്‍കിയെന്ന് ആരോപണം, ഗഡ്കരി, ജെയ്റ്റ്‌ലി, അദ്വാനി, ജോഷി എന്നിവരെല്ലാം വാങ്ങിയത് നൂറു കോടി വീതം, ഡയറി ആദായനികുതി വകുപ്പ് പൂഴ്ത്തി, അന്വേഷണം നടത്താതെ 'കാവല്‍ക്കാരന്‍' എന്ന് കോണ്‍ഗ്രസ്

പൊതുതിരഞ്ഞെടുപ്പിന് രാജ്യം കാതോര്‍ക്കുമ്പോള്‍ 1800 കോടി രൂപയുടെ കോഴ വിവാദത്തില്‍ കുടുങ്ങി ബിജെപി. കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് ബി എസ് യെദ്യൂരപ്പ കേന്ദ്രനേതാക്കളായ രാജ്‌നാഥ് സിംഗ്, മുരളി മനോഹര്‍ ജോഷി, നിതിന്‍ ഗഡ്കരി, തുടങ്ങിയ നേതാക്കള്‍ക്കും കേന്ദ്ര നേതൃത്വത്തിനുമായിട്ടാണ് ഇത്രയും തുക നല്‍കിയതെന്നാണ് വാര്‍ത്തകള്‍. കൂടാതെ  യെദ്യൂരപ്പയുടെ ഖനിഅഴിമതിയുമായി ബന്ധപ്പെട്ട് ജഡ്ജിമാര്‍ക്ക് 500 കോടി നല്‍കിയെന്നും യദ്യൂരപ്പയുടേതായി പുറത്തു വന്ന ഡയറിയില്‍ പറയുന്നു. പൊതുതിരഞ്ഞെടുപ്പ വാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ ബിജെപി നേതൃത്വത്തെ ഒന്നാകെ പ്രതിരോധത്തിലാക്കിയ കോഴ വിവാദം പുറത്തു വിട്ടത് കാരവന്‍ മാസികയാണ്.

യെദ്യൂരപ്പയുടെ കൈയൊപ്പുള്ള ഡയറിയില്‍ ബിജെപി നേതാക്കള്‍ക്ക് പണം നൽകിയതായി രേഖപ്പെടുത്തിയിരിക്കുന്നുണ്ടെന്ന് വാര്‍ത്ത ഉദ്ധരിച്ചു കൊണ്ട് കോണ്‍ഗ്ര്‌സ് ആരോപിക്കുന്നു. ഇതനുസരിച്ച് കേന്ദ്ര നേതാക്കളായ അരുണ്‍ ജെയ്റ്റ്‌ലി, നിതിന്‍ ഗഡ്കരി എന്നിവര്‍ക്ക് 150 കോടി വീതവും മുരളി മനോഹര്‍ ജോഷി, എല്‍ കെ അദ്വാനി എന്നിവര്‍ക്ക് 50 കോടി വീതവും രാജ്‌നാഥ് സിംഗിന് 100 കോടിയും കൊടുത്തതായി വ്യക്തമാക്കുന്നു. കൂടാതെ ഗഡ്കരിയുടെ മകന്റെ വിവാഹാവശ്യത്തിനായി മറ്റൊരു 10 കോടിയും നല്‍കിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ വിവിധ ജഡ്ജിമാര്‍ക്കായി 500 കോടി വീതിച്ച് നല്‍കിയെന്നും പറയുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന് 1000 കോടി രൂപ കൈമാറിയെന്നും ഡയറി പറയുന്നു.

നേരത്തെ 2017 ല്‍ യെദ്യൂരപ്പയും ബിജെപി നേതാവായ അനന്ത് കുമാറും നടത്തിയ ഫോണ്‍ സംഭാഷണം പുറത്തു വന്നിരുന്നു. അന്ന് കോഴ നല്‍കിയ വിവരം യെദ്യൂരപ്പ ഫോണില്‍ സംസാരിക്കുന്നതോടൊപ്പം ഒരു ഡയറിയെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ഈ വിവരം അന്ന് കോണ്‍ഗ്രസും കര്‍ണാടകയിലെ പ്രാദേശിക പത്രങ്ങളും ഉയര്‍ത്തിയെങ്കിലും ഡയറി സംബന്ധിച്ച് പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഈ ഡയറി ആദായനികുതി വകുപ്പിന്റെ കസ്റ്റഡിയിലായിരുന്നുവെന്നും ഈ വാര്‍ത്ത പുറത്തു വിട്ടു കൊണ്ട് കാരവന്‍ മസിക പറഞ്ഞു.

എന്നാല്‍ 1800 കോടി രൂപയുടെ അനധികൃത കൈമാറ്റം സംബന്ധിച്ച രേഖകള്‍ ഉണ്ടായിരുന്നിട്ടും ആദായ നികുതി വകുപ്പ് അന്വേഷണം നടത്തിയില്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. തുക എന്ന് കൈമാറിയെന്ന വ്യക്തമല്ലെങ്കിലും 2009 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തിലാണ് ഇടപാടുകള്‍ നടത്തിയതെന്നാണ് സൂചനകള്‍. ഡയറിയില്‍ 2009 എന്ന് വ്യക്തമാക്കുന്ന സാഹചര്യത്തിലാണ് ഇത്. നരേന്ദ്ര മോദിയ്‌ക്കെതിരെ നേരിട്ട് പരാമര്‍ശിക്കുന്നില്ലെങ്കിലും ആദായ നികുതി വകുപ്പിന് രേഖകള്‍കിട്ടിയിട്ടും അന്വേഷണം പ്രഖ്യാപിക്കാതെ 1800 കോടി രൂപയുടെ കോഴയ്ക്ക് കുട പിടിച്ചുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കാവല്‍ക്കാരന്‍ കള്ളനാണെന്നും കോണ്‍ഗ്രസ് വക്താവ് സുര്‍ജേവാല ആരോപിച്ചു.

Latest Stories

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു