ബി.ജെ.പി കേന്ദ്ര നേതാക്കള്‍ക്ക് കോഴപ്പണമായി യെദ്യൂരപ്പ 1800 കോടി നല്‍കിയെന്ന് ആരോപണം, ഗഡ്കരി, ജെയ്റ്റ്‌ലി, അദ്വാനി, ജോഷി എന്നിവരെല്ലാം വാങ്ങിയത് നൂറു കോടി വീതം, ഡയറി ആദായനികുതി വകുപ്പ് പൂഴ്ത്തി, അന്വേഷണം നടത്താതെ 'കാവല്‍ക്കാരന്‍' എന്ന് കോണ്‍ഗ്രസ്

പൊതുതിരഞ്ഞെടുപ്പിന് രാജ്യം കാതോര്‍ക്കുമ്പോള്‍ 1800 കോടി രൂപയുടെ കോഴ വിവാദത്തില്‍ കുടുങ്ങി ബിജെപി. കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് ബി എസ് യെദ്യൂരപ്പ കേന്ദ്രനേതാക്കളായ രാജ്‌നാഥ് സിംഗ്, മുരളി മനോഹര്‍ ജോഷി, നിതിന്‍ ഗഡ്കരി, തുടങ്ങിയ നേതാക്കള്‍ക്കും കേന്ദ്ര നേതൃത്വത്തിനുമായിട്ടാണ് ഇത്രയും തുക നല്‍കിയതെന്നാണ് വാര്‍ത്തകള്‍. കൂടാതെ  യെദ്യൂരപ്പയുടെ ഖനിഅഴിമതിയുമായി ബന്ധപ്പെട്ട് ജഡ്ജിമാര്‍ക്ക് 500 കോടി നല്‍കിയെന്നും യദ്യൂരപ്പയുടേതായി പുറത്തു വന്ന ഡയറിയില്‍ പറയുന്നു. പൊതുതിരഞ്ഞെടുപ്പ വാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ ബിജെപി നേതൃത്വത്തെ ഒന്നാകെ പ്രതിരോധത്തിലാക്കിയ കോഴ വിവാദം പുറത്തു വിട്ടത് കാരവന്‍ മാസികയാണ്.

യെദ്യൂരപ്പയുടെ കൈയൊപ്പുള്ള ഡയറിയില്‍ ബിജെപി നേതാക്കള്‍ക്ക് പണം നൽകിയതായി രേഖപ്പെടുത്തിയിരിക്കുന്നുണ്ടെന്ന് വാര്‍ത്ത ഉദ്ധരിച്ചു കൊണ്ട് കോണ്‍ഗ്ര്‌സ് ആരോപിക്കുന്നു. ഇതനുസരിച്ച് കേന്ദ്ര നേതാക്കളായ അരുണ്‍ ജെയ്റ്റ്‌ലി, നിതിന്‍ ഗഡ്കരി എന്നിവര്‍ക്ക് 150 കോടി വീതവും മുരളി മനോഹര്‍ ജോഷി, എല്‍ കെ അദ്വാനി എന്നിവര്‍ക്ക് 50 കോടി വീതവും രാജ്‌നാഥ് സിംഗിന് 100 കോടിയും കൊടുത്തതായി വ്യക്തമാക്കുന്നു. കൂടാതെ ഗഡ്കരിയുടെ മകന്റെ വിവാഹാവശ്യത്തിനായി മറ്റൊരു 10 കോടിയും നല്‍കിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ വിവിധ ജഡ്ജിമാര്‍ക്കായി 500 കോടി വീതിച്ച് നല്‍കിയെന്നും പറയുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന് 1000 കോടി രൂപ കൈമാറിയെന്നും ഡയറി പറയുന്നു.

നേരത്തെ 2017 ല്‍ യെദ്യൂരപ്പയും ബിജെപി നേതാവായ അനന്ത് കുമാറും നടത്തിയ ഫോണ്‍ സംഭാഷണം പുറത്തു വന്നിരുന്നു. അന്ന് കോഴ നല്‍കിയ വിവരം യെദ്യൂരപ്പ ഫോണില്‍ സംസാരിക്കുന്നതോടൊപ്പം ഒരു ഡയറിയെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ഈ വിവരം അന്ന് കോണ്‍ഗ്രസും കര്‍ണാടകയിലെ പ്രാദേശിക പത്രങ്ങളും ഉയര്‍ത്തിയെങ്കിലും ഡയറി സംബന്ധിച്ച് പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഈ ഡയറി ആദായനികുതി വകുപ്പിന്റെ കസ്റ്റഡിയിലായിരുന്നുവെന്നും ഈ വാര്‍ത്ത പുറത്തു വിട്ടു കൊണ്ട് കാരവന്‍ മസിക പറഞ്ഞു.

എന്നാല്‍ 1800 കോടി രൂപയുടെ അനധികൃത കൈമാറ്റം സംബന്ധിച്ച രേഖകള്‍ ഉണ്ടായിരുന്നിട്ടും ആദായ നികുതി വകുപ്പ് അന്വേഷണം നടത്തിയില്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. തുക എന്ന് കൈമാറിയെന്ന വ്യക്തമല്ലെങ്കിലും 2009 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തിലാണ് ഇടപാടുകള്‍ നടത്തിയതെന്നാണ് സൂചനകള്‍. ഡയറിയില്‍ 2009 എന്ന് വ്യക്തമാക്കുന്ന സാഹചര്യത്തിലാണ് ഇത്. നരേന്ദ്ര മോദിയ്‌ക്കെതിരെ നേരിട്ട് പരാമര്‍ശിക്കുന്നില്ലെങ്കിലും ആദായ നികുതി വകുപ്പിന് രേഖകള്‍കിട്ടിയിട്ടും അന്വേഷണം പ്രഖ്യാപിക്കാതെ 1800 കോടി രൂപയുടെ കോഴയ്ക്ക് കുട പിടിച്ചുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കാവല്‍ക്കാരന്‍ കള്ളനാണെന്നും കോണ്‍ഗ്രസ് വക്താവ് സുര്‍ജേവാല ആരോപിച്ചു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി