കൊണ്ടും കൊടുത്തും സന്ധി ചെയ്ത് ഈസ്റ്റ് ബംഗാളും ജംഷദ്പുരും

ഐഎസ്എല്‍ ഫുട്‌ബോളില്‍ ഈസ്റ്റ് ബംഗാളും ജംഷദ്പുര്‍ എഫ്‌സിയും സമനിലയോടെ തുടങ്ങി. ഇരു ടീമുകളും ഓരോ ഗോള്‍ പങ്കിട്ട് സമനില പാലിച്ചു.

കളിയുടെ 18-ാം മിനിറ്റില്‍ നെരിയൂസ് വാല്‍സ്‌കിസിന്റെ സെല്‍ഫ് ഗോളാണ് ഈസ്റ്റ് ബംഗാളിന് അപ്രതീക്ഷിത ലീഡ് ഒരുക്കിയത്. എന്നാല്‍ ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ പീറ്റര്‍ ഹാര്‍ട്ട്‌ലി (45+6-ാം മിനിറ്റ്) ജംഷദ്പുരിനെ ഒപ്പമെത്തിച്ചു.

കളിയില്‍ ആദ്യം മുന്‍തൂക്കം നേടിയത് ജംഷദ്പുരായിരുന്നു. എന്നാല്‍ ജംഷദ്പുര്‍ താരം വാല്‍സ്‌കിസ് വഴങ്ങിയ സെല്‍ഫ് ഗോള്‍ ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചു. പക്ഷേ, ആദ്യ പകുതിയില്‍ തന്നെ വാല്‍സ്‌കിസ് അതിനു ഏറെക്കുറെ പ്രായശ്ചിത്തം ചെയ്തു. വാല്‍സ്‌കിസ് പകുത്ത പന്തില്‍ നിന്നാണ് ഹാര്‍ട്ട്‌ലി ലക്ഷ്യം കണ്ടത്. ഇടവേളയ്്ക്കുശേഷം ഇരു ടീമുകളും വിജയ ഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

Latest Stories

കേരളം ക്ലീനാക്കി ഹരിതകര്‍മസേന നേടിയത് 17.65 കോടി രൂപ; നാലുവര്‍ഷത്തിനിടെ ശേഖരിച്ചത് 24,292 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍; 2265 ടണ്‍ ഇ മാലിന്യം; മാതൃക

സ്ലൊവാക്യന്‍ പ്രധാനമന്ത്രിക്ക് വെടിയേറ്റു; റോബര്‍ട്ട് ഫിക്കോ ഗുരുതരാവസ്ഥയില്‍; അക്രമി പിടിയില്‍

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍