Ipl

അപ്പോൾ അതായിരുന്നു റിവ്യൂ എടുക്കാതിരുന്നത്, കാരണം വെളിപ്പെടുത്തി പന്ത്

ഇന്നലത്തെ മത്സരത്തിലെ ഡൽഹിയുടെ തോൽ‌വിയിൽ ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങുന്ന ആളാണ് ഋഷഭ് പന്ത്. ഒന്ന് ഒരു ക്യാച്ച് വിട്ടുകളഞ്ഞതിന്, രണ്ട് വളരെ നിർണായകം ആകുമായിരുന്ന ഒരു റിവ്യൂ എടുക്കാത്തതിന്.

മത്സരശേഷം പന്ത് വലിയ നിരാശയിലാണ് കാണപ്പെട്ടത്. ആ റിവ്യൂ എടുത്തിരുന്നെങ്കിൽ ഒരു പക്ഷെ മത്സരഫലം തന്നെ മറ്റൊന്ന് ആകുമായിരുന്നു എന്ന് പന്തിന് നന്നായി അറിയാമല്ലോ. മത്സരശേഷം റിവ്യൂ എടുക്കാത്തതുമായി ബന്ധപ്പെട്ട അഭിപ്രായം പന്ത് പറഞ്ഞു.

എന്തോ സൗണ്ട് ഞാൻ കരുതിയെങ്കിലും ബാക്കി ആർക്കും അത് തോന്നിയില്ല. അപ്പോ ഞാൻ ചോദിച്ചിരുന്നു നമുക്ക് റിവ്യൂവിന് പോകണോ എന്ന്. അവസാനം, ഞാൻ റിവ്യൂ എടുത്തില്ല,” കൂട്ടായ തീരുമാനം ആയിരുന്നു അത്. ഞാൻ ഒറ്റക്ക് അല്ല എടുത്തത്.

ഇതുപോലെ പല മത്സരങ്ങളും ഞങ്ങൾ അവസാന നിമിഷമാണ് കൈവിട്ടു കളഞ്ഞതെന്നും പന്ത് പറഞ്ഞു.

“എനിക്ക് തോന്നുന്നു മിക്ക കളികളും ഞങ്ങൾ മുന്നിലായിരുന്നു. എന്നാൽ ചില അവസരങ്ങളിൽ ഞങ്ങൾ മുന്നിലായിരുന്നു. ടൂർണമെന്റിലുടനീളം ഞങ്ങൾക്ക് സംഭവിച്ച ഒരു കാര്യമാണിത്. ചില സമയത്ത് ഇതിനേക്കാൾ മികച്ചത് ഞങ്ങൾക്ക് ചെയ്യാമായിരുന്നു. എന്തായാലും ഈ സീസണിൽ സംഭവിച്ച തെറ്റുകളിൽ നിന്ന് ഞങ്ങൾ ശക്തരായി തിരിച്ചുവരും.”

Latest Stories

സഞ്ജു സാംസൺ ചെന്നൈയിലേക്ക്; നിർണായക സൂചന നൽകി പരിശീലകൻ; സംഭവം ഇങ്ങനെ

ഡൊണാള്‍ഡ് ട്രംപിന് വഴങ്ങി ഇസ്രായേല്‍; ഇറാനിലുള്ള ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ തിരിച്ചുവിളിച്ചു

IND VS ENG: ഈ മത്സരം തോറ്റാൽ എയറിലാകാൻ പോകുന്നത് നീയാണ് മോനെ; ക്യാച്ച് പാഴാക്കിയ ജയ്‌സ്വാളിനെതിരെ താരങ്ങൾ

IND VS ENG: നിന്റെ കൈയിൽ എന്താ ഓട്ടയാണോ മോനെ; നാണംകെട്ട റെക്കോഡ് സ്വന്തമാക്കി യശസ്‌വി ജയ്‌സ്വാൾ

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തരുതെന്ന് ട്രംപ്

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറിയില്ലെന്ന് ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആക്ഷേപങ്ങളെ കുറിച്ചെല്ലാം സംസാരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം

നിന്നെ ഇനി വേണ്ട, ഞങ്ങൾക്ക് നിന്റെ സഹോദരനെ മതി, ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ട നിമിഷം വെളിപ്പെടുത്തി മുൻ ക്രിക്കറ്റർ

'ഡേറ്റിംഗിലായിരുന്നു, രണ്ട് വർഷത്തോളം ഒരുമിച്ച്, പരസ്യമാക്കാൻ ആഗ്രഹിച്ചില്ല'; കോഹ്‌ലിയോടൊപ്പമുള്ള ബ്രസീലിയൻ നടിയുടെ പഴയ ചിത്രങ്ങൾ വൈറൽ!

ഇറാന്‍ ആക്രമണത്തിന്റെ കണക്കുകളുമായി ഇസ്രായേല്‍; ഏറ്റവും വലിയ ആക്രമണം ജൂണ്‍ 15ന്

ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; തിരിച്ചടിക്കാന്‍ നിര്‍ദേശിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി; വീണ്ടും അസ്വസ്ഥമായി പശ്ചിമേഷ്യ