രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ നോക്കൗട്ട് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി ; ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടാനായില്ല, മത്സരം സമനില

കരുത്തരായ മദ്ധ്യപ്രദേശിനെതിരേ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ കേരളത്തിന് രഞ്ജിട്രോഫി ക്രിക്കറ്റില്‍ ഒടുവില്‍ നിരാശ . മത്സരം സമനിലയില്‍ അവസാനിച്ചു. ആദ്യ ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കാനുള്ള കേരളത്തിന്റെ പോരാട്ടവീര്യം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 432 റണ്‍സിന് അവസാനിച്ചു. സമനിലയിലായ മത്സരത്തില്‍ 585 ന് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത മദ്ധ്യപ്രദേശിന്റെ സ്‌കോര്‍ കേരളത്തിന് മറികടക്കാനായില്ല.

ഇരു ടീമും സമയം കൂടുതലെടുത്ത് ബാറ്റിംഗ് നടത്തിയത് കൊണ്ടുതന്നെ കളിയുടെ ഫലം ഏറെക്കുറെ തീരുമാനമായിരുന്നിരിക്കേ ഒന്നാമത്തെ ഇന്നിംഗ്‌സ് ലീഡ് പിടിക്കാനായിരുന്നു ശരിക്കും മത്സരം. അവസാന ദിവസം കേരളം അതിശക്തമായ പോരാട്ടം നടത്തിയെങ്കിലും 153 റണ്‍സ് പുറകില്‍ എത്താനേ കഴിഞ്ഞുള്ളൂ. മത്സരത്തില്‍ പൊന്നന്‍ രാഹുലും സച്ചിന്‍ ബേബിയും സെഞ്ച്വറി നേടി. രാഹുല്‍ 136 റണ്‍സിന് പുറത്തായപ്പോള്‍ സച്ചിന്‍ ബേബി 114 റണ്‍സിനായിരുന്നു പുറത്തായത്. പിന്നാലെ വന്നവരെല്ലാം സ്‌കോര്‍ എളുപ്പം ഉയര്‍ത്താന്‍ ശ്രമിച്ച് പുറത്തായി.

സല്‍മാന്‍ നിസാര്‍ ഒരു റണ്‍സ് എടുത്തു മടങ്ങിയപ്പോള്‍ ജലജ് സക്‌സേന 20 റണ്‍സിനും വീണു. സിജോമോന്‍ ജോസഫ് 12 റണ്‍സിനും പുറത്തായി. ബേസില്‍ തമ്പിയും നെടുംകുഴി ബേസിലും പൂജ്യത്തിന് പുറത്തായപ്പോള്‍ എംഡി നിധീഷിന് നേടാനായത് 11 റണ്‍സായിരുന്നു. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ഈശ്വര്‍ പാണ്ഡേയും അനുഭവ് അഗര്‍വാളുമായിരുന്നു കേരളത്തെ വീഴ്ത്തിയത്.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം