രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ നോക്കൗട്ട് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി ; ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടാനായില്ല, മത്സരം സമനില

കരുത്തരായ മദ്ധ്യപ്രദേശിനെതിരേ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ കേരളത്തിന് രഞ്ജിട്രോഫി ക്രിക്കറ്റില്‍ ഒടുവില്‍ നിരാശ . മത്സരം സമനിലയില്‍ അവസാനിച്ചു. ആദ്യ ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കാനുള്ള കേരളത്തിന്റെ പോരാട്ടവീര്യം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 432 റണ്‍സിന് അവസാനിച്ചു. സമനിലയിലായ മത്സരത്തില്‍ 585 ന് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത മദ്ധ്യപ്രദേശിന്റെ സ്‌കോര്‍ കേരളത്തിന് മറികടക്കാനായില്ല.

ഇരു ടീമും സമയം കൂടുതലെടുത്ത് ബാറ്റിംഗ് നടത്തിയത് കൊണ്ടുതന്നെ കളിയുടെ ഫലം ഏറെക്കുറെ തീരുമാനമായിരുന്നിരിക്കേ ഒന്നാമത്തെ ഇന്നിംഗ്‌സ് ലീഡ് പിടിക്കാനായിരുന്നു ശരിക്കും മത്സരം. അവസാന ദിവസം കേരളം അതിശക്തമായ പോരാട്ടം നടത്തിയെങ്കിലും 153 റണ്‍സ് പുറകില്‍ എത്താനേ കഴിഞ്ഞുള്ളൂ. മത്സരത്തില്‍ പൊന്നന്‍ രാഹുലും സച്ചിന്‍ ബേബിയും സെഞ്ച്വറി നേടി. രാഹുല്‍ 136 റണ്‍സിന് പുറത്തായപ്പോള്‍ സച്ചിന്‍ ബേബി 114 റണ്‍സിനായിരുന്നു പുറത്തായത്. പിന്നാലെ വന്നവരെല്ലാം സ്‌കോര്‍ എളുപ്പം ഉയര്‍ത്താന്‍ ശ്രമിച്ച് പുറത്തായി.

സല്‍മാന്‍ നിസാര്‍ ഒരു റണ്‍സ് എടുത്തു മടങ്ങിയപ്പോള്‍ ജലജ് സക്‌സേന 20 റണ്‍സിനും വീണു. സിജോമോന്‍ ജോസഫ് 12 റണ്‍സിനും പുറത്തായി. ബേസില്‍ തമ്പിയും നെടുംകുഴി ബേസിലും പൂജ്യത്തിന് പുറത്തായപ്പോള്‍ എംഡി നിധീഷിന് നേടാനായത് 11 റണ്‍സായിരുന്നു. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ഈശ്വര്‍ പാണ്ഡേയും അനുഭവ് അഗര്‍വാളുമായിരുന്നു കേരളത്തെ വീഴ്ത്തിയത്.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും