രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ നോക്കൗട്ട് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി ; ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടാനായില്ല, മത്സരം സമനില

കരുത്തരായ മദ്ധ്യപ്രദേശിനെതിരേ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ കേരളത്തിന് രഞ്ജിട്രോഫി ക്രിക്കറ്റില്‍ ഒടുവില്‍ നിരാശ . മത്സരം സമനിലയില്‍ അവസാനിച്ചു. ആദ്യ ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കാനുള്ള കേരളത്തിന്റെ പോരാട്ടവീര്യം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 432 റണ്‍സിന് അവസാനിച്ചു. സമനിലയിലായ മത്സരത്തില്‍ 585 ന് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത മദ്ധ്യപ്രദേശിന്റെ സ്‌കോര്‍ കേരളത്തിന് മറികടക്കാനായില്ല.

ഇരു ടീമും സമയം കൂടുതലെടുത്ത് ബാറ്റിംഗ് നടത്തിയത് കൊണ്ടുതന്നെ കളിയുടെ ഫലം ഏറെക്കുറെ തീരുമാനമായിരുന്നിരിക്കേ ഒന്നാമത്തെ ഇന്നിംഗ്‌സ് ലീഡ് പിടിക്കാനായിരുന്നു ശരിക്കും മത്സരം. അവസാന ദിവസം കേരളം അതിശക്തമായ പോരാട്ടം നടത്തിയെങ്കിലും 153 റണ്‍സ് പുറകില്‍ എത്താനേ കഴിഞ്ഞുള്ളൂ. മത്സരത്തില്‍ പൊന്നന്‍ രാഹുലും സച്ചിന്‍ ബേബിയും സെഞ്ച്വറി നേടി. രാഹുല്‍ 136 റണ്‍സിന് പുറത്തായപ്പോള്‍ സച്ചിന്‍ ബേബി 114 റണ്‍സിനായിരുന്നു പുറത്തായത്. പിന്നാലെ വന്നവരെല്ലാം സ്‌കോര്‍ എളുപ്പം ഉയര്‍ത്താന്‍ ശ്രമിച്ച് പുറത്തായി.

സല്‍മാന്‍ നിസാര്‍ ഒരു റണ്‍സ് എടുത്തു മടങ്ങിയപ്പോള്‍ ജലജ് സക്‌സേന 20 റണ്‍സിനും വീണു. സിജോമോന്‍ ജോസഫ് 12 റണ്‍സിനും പുറത്തായി. ബേസില്‍ തമ്പിയും നെടുംകുഴി ബേസിലും പൂജ്യത്തിന് പുറത്തായപ്പോള്‍ എംഡി നിധീഷിന് നേടാനായത് 11 റണ്‍സായിരുന്നു. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ഈശ്വര്‍ പാണ്ഡേയും അനുഭവ് അഗര്‍വാളുമായിരുന്നു കേരളത്തെ വീഴ്ത്തിയത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക