ആ രണ്ട് ഓവറുകള്‍ ഞാന്‍ മത്സരം ജയിക്കാന്‍ മാറ്റിവെച്ചത്; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

മധ്യ ഓവറുകളില്‍ ടീമിന്റെ പ്രധാന ബോളര്‍ മുസ്താഫിസുറിനെ ബോള്‍ ഏല്‍പ്പിക്കാതിരുന്നതിന്റെയും അവസാന ഓവര്‍ കാര്‍ത്തിക് ത്യാഗിയ്ക്ക് നല്‍കിയതിന്റെയും രഹസ്യം വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍. മത്സരത്തില്‍ ജയിക്കാനാകുമെന്ന് ഉറപ്പുണ്ടായിരുന്നെന്നും അതുകൊണ്ടാണ് മുസ്തഫിസുറിന്റെയും ത്യാഗിയുടെയും ഓവറുകള്‍ താന്‍ അവസാനത്തേക്ക് മാറ്റിവെച്ചതെന്നും സഞ്ജു പറഞ്ഞു. മുസ്താഫിസുറിന് മധ്യ ഓവറുകള്‍ ഏല്‍പ്പിക്കാതിരുന്നതിനെ കമന്ററി ബോക്‌സിലിരുന്ന് ഗൗതം ഗംഭീര്‍ അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു.

‘മത്സരത്തില്‍ വിജയിക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ വിശ്വസിച്ചിരുന്നു. മത്സരം കാണുന്നവരോ മറ്റുള്ളവരോ ഞങ്ങള്‍ വിജയിക്കുമെന്ന് പ്രതീക്ഷിച്ചു കാണില്ല. അവസാന ഓവറുകള്‍ എറിയാന്‍ പോന്ന സ്പെഷ്യലിസ്റ്റ് ബോളര്‍മാര്‍ ടീമിലുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ക്രിക്കറ്റ് രസകരമായ ഗെയിമാണ്. അവിടെ എന്തും സംഭവിക്കാം. അതുകൊണ്ടാണ് മുസ്തഫിസുറിന്റെയും ത്യാഗിയുടെയും ഓവറുകള്‍ ഞാന്‍ മാറ്റിവെച്ചത്.’

‘ഞാന്‍ എല്ലായ്‌പ്പോഴും എന്റെ ബോളര്‍മാരെ വിശ്വസിക്കുന്നു. എല്ലായ്‌പ്പോഴും പോരാടാനും വിജയിക്കുമെന്ന് വിശ്വസിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. അതു കൊണ്ടാണ് മുസ്താഫിസുറിന്റെ രണ്ടോവറുകള്‍ അവസാനത്തേക്ക് ഞാന്‍ മാറ്റിവെച്ചത്. മത്സരത്തില്‍ ജയിക്കാന്‍ സാധിക്കുമെന്ന് എനിക്കപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു’ സഞ്ജു പറഞ്ഞു.

പഞ്ചാബിന് ജയിക്കാന്‍ അവസാന ഓവറില്‍ 4 റണ്‍സ് മാത്രം മതിയെന്ന് നില്‍ക്കെയാണ് കാര്‍ത്തിക് ത്യാഗി കളി രാജസ്ഥാന്റെ വരുതിയിലാക്കിയത്. ആ ഓവറില്‍ വെടിക്കെട്ട് ബാറ്റ്സ്മാന്മാരായ നിക്കോളാസ് പൂരന്‍, ദീപക് ഹൂഡ എന്നിവരെ മടക്കിയ ത്യാഗി ഒരു റണ്‍ മാത്രമാണ് വഴങ്ങിയത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക