Ipl

ഐപിഎല്‍ പ്രകടനം കണ്ണ് തുറപ്പിക്കുന്നു, തെറ്റ് തിരുത്തി ലങ്ക അവനെ തിരിച്ച് വിളിച്ചേക്കും

ശ്രീലങ്കന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് വലിയ നിരാശ സമ്മാനിച്ച വാര്‍ത്തയായിരുന്നു ഭനുക രജപക്സയുടെ അപ്രതീക്ഷിത വിരമിക്കല്‍. കരിയറില്‍ നല്ല ഫോമില്‍ നില്‍ക്കുന്ന സമയത്ത് അന്തരാഷ്ട ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന്റെ കാരണം ഇപ്പോഴിതാ വെളിപ്പെടുത്തിയിരിക്കുകയാണ് ഭനുക രജപക്സ. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന്റെ താരമായ രജപക്സ കൊല്‍ക്കത്തയ്‌ക്കെതിരായ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.

‘ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. എനിക്ക് ഫിറ്റ്‌നസ് ഇല്ലെന്ന് ബോര്‍ഡ് പറഞ്ഞു. പക്ഷേ എനിക്ക് അങ്ങനെ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നു. വേഗത്തില്‍ ഓടാന്‍ എനിക്ക് സാധിച്ചിരുന്നു. അവസാന തീരുമാനം എടുക്കേണ്ടത് ബോര്‍ഡ് ആയതുകൊണ്ട് ഞാന്‍ അത് അനുസരിക്കുകയിരുന്നു.’ വിരമിക്കല്‍ നേരത്തെ ആയി പോയില്ലേ എന്ന ചോദ്യത്തിന് മറുപടിയായി താരം പറഞ്ഞു

ഇന്നലെ കൊല്‍ക്കത്തയുമായി നടന്ന മത്സരത്തില്‍ പഞ്ചാബ് താരങ്ങളെല്ലാം വളരെ വേഗം കൂടാരം കയറിയപ്പോള്‍ പിടിച്ച് നിന്ന് രജപക്സ 9 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയാണ് മടങ്ങിയത്. മൂന്ന് വീതം സിക്‌സും ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്‍രെ പ്രകടനം.

കരിയറിന്റെ തുടക്കം മുതല്‍ കൂട്ടുകാര്‍ക്കും സഹതാരങ്ങള്‍ക്കുമിടയില്‍ ഭാനു എന്ന് അറിയപ്പെട്ടിരുന്ന താരം വമ്പനടികള്‍ക്ക് പ്രശസ്തനാണ്. എന്നാല്‍ അച്ചടക്കലംഘനവും, സ്ഥിരത കുറവും താരത്തിന് പലപ്പോഴും വില്ലനായി. ഇന്നലെ നടത്തിയ മികച്ച പ്രകടനം തുടരാനായാല്‍ വിരമിക്കാന്‍ പറഞ്ഞ ബോര്‍ഡ് തന്നെ താരത്തെ തിരികെ വിളിക്കാനും സാധ്യതയുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക