എക്‌സിറ്റ്-റീ എന്‍ട്രി നിയമ ഭേദഗതി പ്രാബല്യത്തില്‍; സൗദിയിൽ ജോലിമാറ്റം അനുവദിക്കാത്ത സ്പോൺസർ മാർക്ക് തിരിച്ചടി

വിദേശത്ത് ചെയ്യുന്നജോലിയിൽ നിന്ന് അൽപെ മെച്ചപ്പെട്ട ജോലികിട്ടിയാലും പലർക്കും മാറാൻ കഴിയാറില്ല. സ്പോൺസർമാർ തന്നെയാണ് അവിടെ വില്ലൻമാരായി എത്തുന്നത്.എന്നാൽ സ്പോൺസർ‌മാരുടെ അത്തരം വില്ലത്തരത്തിന് കടിഞ്ഞാണിടുകയാണ് സൗദി അറേബ്യ. എക്‌സിറ്റ്-റീ എന്‍ട്രി നിയമ ഭേദഗതി പ്രാബല്യത്തില്‍ വനിനിരിക്കുകയാണ് സൗദിയിൽ. റീ എന്‍ട്രിയില്‍ പോയവര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് പുതിയ വീസ സ്റ്റാമ്പ് ചെയ്യില്ലെന്ന നിയമം എടുത്തുകളഞ്ഞതോടെ ഈ വിഭാഗക്കാര്‍ക്ക് പുതിയ തൊഴില്‍ വീസ അനുവദിച്ചു തുടങ്ങി.

മെച്ചപ്പെട്ട തൊഴില്‍ സ്ഥാപനത്തിലേക്ക് മാറുന്നത് തടയുകയെന്ന ദുഷ്ടലാക്കോടെ എക്സിറ്റ് നല്‍കാതെ ദുരിതത്തിലാക്കുന്ന സ്പോണ്‍സര്‍മാര്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് ഈ നിയമം. റീ എന്‍ട്രിയില്‍ പോയവര്‍ക്ക് മൂന്നു വര്‍ഷ കാലാവധി പരിഗണിക്കാതെ മുംബൈ സൗദി കോണ്‍സുലേറ്റ് വീസ അപേക്ഷ സ്വീകരിച്ചുതുടങ്ങിയെന്ന് ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. റീ എന്‍ട്രി വീസയില്‍ നാട്ടിലെത്തി പലവിധ കാരണങ്ങളാല്‍ നിശ്ചിത കാലാവധിക്കുള്ളില്‍ മടങ്ങാത്ത പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്തയാണിത്.

റീ എന്‍ട്രിയില്‍ വന്നവരുടെ പാസ്‌പോര്‍ട്ടില്‍ പുതിയ വീസ സ്റ്റാമ്പ് ചെയ്യാന്‍ മുമ്പ് ആവശ്യപ്പെട്ടിരുന്ന രേഖകളൊന്നും കോണ്‍സുലേറ്റ് ഇപ്പോള്‍ ആവശ്യപ്പെടുന്നില്ല.റീ എന്‍ട്രിയില്‍ വന്നവര്‍ പഴയ സ്‌പോണ്‍സറുടെ കീഴിലോ പുതിയ സ്‌പോണ്‍സറുടെ കീഴിലോ പുതിയ വീസക്ക് വേണ്ടി പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ഇത്രയും കാലം പഴയ ജവാസാത്ത് രേഖകളുടെ പ്രിന്റൗട്ട് ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലൂടെ കടന്നുപോവേണ്ടിയിരുന്നു. ഇതാണ് ഇപ്പോള്‍ ഒഴിവായിരിക്കുന്നത്.

വീസ നല്‍കി കൊണ്ടുവന്ന തൊഴിലാളി ജോലി ചെയ്യാന്‍ വിസമ്മതിക്കുകയോ അവധിക്ക് പോയി തിരിച്ചുവരാതിരിക്കുകയോ ചെയ്യുമ്പോള്‍ തൊഴിലുടമയ്ക്ക് ഉണ്ടാവുന്ന സാമ്പത്തിക നഷ്ടം, സ്ഥാപനങ്ങളുടെ നടത്തിപ്പ് പ്രശ്‌നം എന്നിവ ഒഴിവാക്കാനാണ് റീ എന്‍ട്രി നിയമത്തില്‍ മൂന്നു വര്‍ഷ നിബന്ധന വച്ചതെങ്കിലും പലപ്പോഴും ഈ നിയമം തൊഴിലുടമകള്‍ ചൂഷണം ചെയ്തിരുന്നു. ഏതാനും ദിവസം മുമ്പായിരുന്നു റി എന്‍ട്രി വീസയില്‍ പോയി മടങ്ങാത്തവര്‍ക്ക് നിലവിലുണ്ടായിരുന്ന മൂന്ന് വര്‍ഷ വിലക്ക് ജവാസാത്ത് ഒഴിവാക്കിയത്.

കൂടുതല്‍ മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്ന സ്ഥാപനങ്ങളിലേക്ക് മാറുന്നത് തടയുന്നതിനും തൊഴിലുടമകള്‍ റീ എന്‍ട്രി നിയമം ഉപയോഗപ്പെടുത്തിയിരുന്നു. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം അനുവദിക്കാതിരിക്കുകയും ഫൈനല്‍ എക്‌സിറ്റ് നല്‍കാതിരിക്കുകയുമാണ് ചെയ്തിരുന്നത്. ഫൈനല്‍ എക്‌സിറ്റ് ലഭിച്ചാല്‍ പുതിയ വീസയില്‍ എപ്പോള്‍ വേണമെങ്കിലും സൗദിയിലേക്ക് വാരാം.

റീ എന്‍ട്രിയില്‍ പോയവര്‍ അവധി കഴിയുന്നതിന് മുമ്പ് വന്നില്ലെങ്കില്‍ മൂന്നു വര്‍ഷം സൗദിയില്‍ പ്രവേശിക്കാനാവാത്ത സ്ഥിതിയായിരുന്നു. കൊവിഡ്-19 രൂക്ഷമായ കാലത്ത് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതോടെയാണ് കൂടുതല്‍ പ്രതിസന്ധിയുണ്ടായത്. തൊഴിലാളി വിദേശത്താണെങ്കിലും ഇഖാമയും വീസയും പുതുക്കാന്‍ സ്‌പോണ്‍സര്‍ക്ക് സാധിക്കുമെങ്കിലും ചില തൊഴിലുടമകള്‍ സഹകരിച്ചിരുന്നില്ല.

ബിസിനസില്‍ തങ്ങളോട് മല്‍സരിക്കുന്ന സ്ഥാപനങ്ങളിലേക്ക് തൊഴിലാളികള്‍ പോവാതിരിക്കാന്‍ ഫൈനല്‍ എക്‌സിറ്റ് നല്‍കാതിരിക്കുന്ന സ്ഥാപനങ്ങളുമുണ്ട്. മെച്ചപ്പെട്ട ജോലി ലഭിക്കുന്നതിലുള്ള അസൂയ കാരണം ജോലി ട്രാന്‍സ്ഫര്‍ അനുവദിക്കാത്ത മേലുദ്യോഗസ്ഥര്‍ക്കും പുതിയ നിയമം തിരിച്ചടിയാണ്. നല്ല ജോലി കിട്ടുമ്പോള്‍ ഫൈനല്‍ എക്‌സിറ്റ് നല്‍കാന്‍ അല്ലെങ്കില്‍ ട്രാന്‍സ്ഫറിന് പണം ആവശ്യപ്പെടുന്ന സംഭവങ്ങളുമുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി