യു.എ.ഇയില്‍ നിന്നും മടങ്ങി വരാന്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 6500 ഗര്‍ഭിണികള്‍; ഇന്നെത്തുക 11 പേര്‍

യു.എ.ഇയില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 6500 ഗര്‍ഭിണികള്‍. മെഡിക്കല്‍ ഇന്‍ഷുറന്‍സിന്റെ അഭാവവും യു.എ.ഇയില്‍ പ്രസവത്തിനുള്ള സാമ്പത്തികപ്രയാസവും ചൂണ്ടിക്കാട്ടിയാണ് മിക്ക സ്ത്രീകളും കുടുംബങ്ങളും അടിയന്തിരയാത്രക്കായി പരിഗണിക്കണമെന്ന് അധികൃതരോട് അഭ്യര്‍ത്ഥിച്ചത്.

ഇന്നത്തെ ദുബായില്‍ നിന്നും കോഴിക്കോട്ടേക്ക് എത്തുന്ന ആദ്യസംഘത്തില്‍ 11 ഗര്‍ഭിണികളുണ്ടാകും. ഗര്‍ഭാവസ്ഥയുടെ 28 ആഴ്ച പിന്നിട്ടവര്‍ക്ക് യാത്രചെയ്യാന്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്‍ഗണന നല്‍കുന്നുണ്ട്. അവര്‍ക്കുവേണ്ട പ്രത്യേക യാത്രാക്രമീകരണങ്ങള്‍ ഒരുക്കുന്നതായി കോണ്‍സുല്‍ ജനറല്‍ നീരജ് അഗര്‍വാള്‍ പറഞ്ഞു.

ലോകമെമ്പാടുനിന്നും കേരളത്തിലേക്ക് മടങ്ങാനായി 9000 ത്തോളം ഗര്‍ഭിണികളാണ് നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദുബായില്‍നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ 170 പേരുമാണ് എത്തുക. പ്രവാസികളെ കൊണ്ടുവരുന്നതിനായി എയര്‍ ഇന്ത്യയുടെ ബോയിങ് 737 വിമാനം ഉച്ചയ്ക്ക് 12 മണിയോടെ രാജ്യത്തുനിന്നും പുറപ്പെടും.

Latest Stories

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്