സൗദിയിലെ പള്ളികള്‍ ജുമുഅക്കായി നേരത്തെ തുറക്കും

ജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി സൗദിയിലെ പള്ളികള്‍ ജുമുഅക്കായി നേരത്തെ തുറക്കും. വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരത്തിനായി ബാങ്ക് വിളിയുടെ 40 മിനിറ്റ് മുന്‍പ് പള്ളികള്‍ തുറന്നിടണമെന്ന് സൗദി ഇസ്ളാമിക കാര്യ വിഭാഗം അറിയിച്ചു. ജിദ്ദ, മക്ക നഗരങ്ങള്‍ അല്ലാത്തിടങ്ങളിലാണ് ജുമുഅ നിസ്‌കാരത്തിനുള്ള അനുമതിയുള്ളത്.

നേരത്തെ 20 മിനുട്ട് മുമ്പ് തുറക്കാനായിരുന്നു നിര്‍ദ്ദേശം. ജുമുഅ നമസ്‌കാരം കഴിഞ്ഞ് 20 മിനുട്ടിന് ശേഷം പളളികള്‍ അടക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ഇത് തിരക്കിന് വഴി വെച്ചതായി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് നേരത്തേ തുറക്കാനുള്ള പുതിയ നിര്‍ദേശം.

കോവിഡ് ജാഗ്രതയുടെ ഭാഗമായി നിര്‍ദേശിക്കപ്പെട്ട എല്ലാ പെരുമാറ്റ ചട്ടങ്ങളും പാലിക്കണമെന്നും ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. 90,000 പള്ളികളാണ് സൌദി അറേബ്യയിലുള്ളത്. കോവിഡ് പെരുമാറ്റച്ചട്ടങ്ങളും നിര്‍ദേശങ്ങളും പാലിക്കാത്ത നൂറോളം പള്ളികള്‍ ഇതിനകം സൗദിയില്‍ അടപ്പിച്ചിട്ടുണ്ട്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം