സി.പി.എം ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രക്ഷാധികാരി; കെ.പി അനിൽകുമാറിന് പാർട്ടിയിൽ ആദ്യ ചുമതല

കോൺ​ഗ്രസിൽ നിന്നും രാജിവെച്ച് പാർട്ടിയിൽ എത്തിയ കെ.പി അനിൽ കുമാറിനെ സി.പി.ഐ.എം കോഴിക്കോട് ജില്ലാ സമ്മേളത്തിന്റെ സംഘാടക സമിതി രക്ഷാധികാരിയായി തിരഞ്ഞെടുത്തു.

ജനുവരി 10 മുതൽ 12 വരെ കോഴിക്കോട് നടക്കുന്ന ജില്ലാസമ്മേളനത്തിൻ്റെ സംഘാടക സമിതിയിൽ രക്ഷാധികാരിയുടെ ചുമതലയാണ് ആദ്യമായി പാർട്ടി അനിൽകുമാറിന് ഏൽപ്പിച്ച് നൽകിയത്.

എളമരം കരിം, ടി.പി രാമകൃഷ്ണൻ, മുഹമ്മദ് റിയാസ്, കോർപറേഷൻ മേയർ ബീന ഫിലിപ്പ്, ജില്ലാ സെക്രട്ടറി പി. മോഹനൻ, മുതിർന്ന നേതാവ് പി. സതീദേവി എന്നിവരാണ് മറ്റ് രക്ഷാധികാരികൾ.

സി.പി.ഐ.എമ്മിൽ എത്തിയ തനിക്ക് വലിയ അംഗീകാരമാണ് പാർട്ടിയിൽ നിന്നും ലഭിക്കുന്നതെന്നും ആദ്യമായി പാർട്ടി ഏൽപ്പിച്ച ചുമതല ആത്മാർത്ഥമായി നിർവഹിക്കുമെന്നും കെ.പി അനിൽകുമാർ പറഞ്ഞു.

കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായ കെ.പി അനിൽകുമാർ കോൺഗ്രസുമായുള്ള 43 വർഷത്തെ ബന്ധം അവസാനിപ്പിച്ചാണ് സി.പി.ഐ.എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.

Latest Stories

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബാലസംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'