സംസ്ഥാനങ്ങളെ കേന്ദ്രം കബളിപ്പിക്കുന്നു; ഇന്ധനവില കുറച്ചത് പര്യാപ്തമല്ലെന്നും ധനമന്ത്രി

പെട്രോള്‍, ഡീസല്‍ വിലയില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ കുറവ് പര്യാപ്തമല്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇന്ധന വില്‍പ്പനയില്‍ നിന്ന് സംസ്ഥാനത്തിന് അര്‍ഹമായ നികുതിവിഹിതം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ധന വില്‍പ്പനയിലൂടെ കമ്പനികള്‍ കോടികള്‍ കൊയ്യുകയാണ്. ഇന്ധന വിലക്കയറ്റമാണ് ജീവിത ചെലവ് വര്‍ദ്ധിപ്പിക്കുന്നത്. ക്രൂഡ് വില താഴ്ന്നു നില്‍ക്കുമ്പോഴും കേന്ദ്രം ഇന്ധന വില കൂട്ടി. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ആറു വര്‍ഷമായി ഇന്ധന നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ല. ഒരു തവണ കുറയ്ക്കുകയും ചെയ്തു. യു.ഡി.എഫ്. ഭരണ കാലത്ത് 13 തവണ നികുതി വര്‍ദ്ധിപ്പിച്ചതായും ബാലഗോപാല്‍ പറഞ്ഞു.

ഇന്ധന വില്‍പ്പനയില്‍ നിന്നുള്ള നികുതി വിഹിതത്തില്‍ സംസ്ഥാനങ്ങള്‍ അര്‍ഹമായത് കേന്ദ്രം നല്‍കുന്നില്ല. കേരളം നിരവധി സാമൂഹിക ക്ഷേമ പദ്ധതികളും കോവിഡ് പാക്കേജും നടപ്പിലാക്കി. ഇന്ധന നികുതി വരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനത്തിനുള്ളതാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് കേന്ദ്രം കടന്നുകയറുകയാണെന്നും ബാലഗോപാല്‍ ആരോപിച്ചു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ