ദേവസ്വം ബോര്‍ഡ്‌ അഴിമതി വിജിലന്‍സ്‌ അന്വേഷിക്കും, 'പ്രയാറും അജയ്‌ തറയിലും കണക്കു പറയേണ്ടിവരും'

പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ പ്രസിഡന്റായിരുന്ന കാലയളവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നടന്ന ക്രമക്കേടുകളും അഴിമതിയും ദേവസ്വം വിജിലന്‍സ്‌ അന്വേഷിക്കും. രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണ്‌ ദേവസ്വം ബോര്‍ഡ്‌ യോഗത്തിന്റെ നിര്‍ദേശം. അതിനുശേഷം തുടരന്വേഷണം പ്രഖ്യാപിക്കും. ഒരു പൈസയെങ്കിലും അനാവശ്യമായി ചെലവഴിക്കുകയോ ദുരുപയോഗിക്കുകയോ ചെയ്‌തിട്ടുണ്ടെങ്കില്‍ പ്രയാര്‍ ഗോപാലകൃഷ്‌ണനും അജയ്‌ തറയിലും കണക്കുപറയേണ്ടി വരുമെന്ന്‌ ബോര്‍ഡ്‌ പ്രസിഡന്റ്‌ എ. പത്മകുമാര്‍ പറഞ്ഞു.

പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ പ്രസിഡന്റും അജയ്‌ തറയില്‍ അംഗവുമായ ദേവസ്വം ഭരണസമിതി നടത്തിയ ക്രമക്കേടുകള്‍ മംഗളമാണ്‌ പുറത്തുകൊണ്ടുവന്നത്‌. 150 കോടിയുടെ ക്രമക്കേടിനു പുറമേ വ്യാജരേഖകളുപയോഗിച്ച്‌ 24 ലക്ഷം രൂപ യാത്രപ്പടിയായി കൈപ്പറ്റിയതും മരാമത്ത്‌ വിഭാഗത്തിനു നിയമവിരുദ്ധമായി 59 കോടി അനുവദിച്ചതും ക്രമക്കേടിലൂടെ മരാമത്ത്‌ പണികള്‍ക്ക്‌ അനുമതി നല്‍കിയതും റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡിനെയും സര്‍ക്കാരിനെയും കബളിപ്പിച്ച്‌ നിയമനം നടത്തിയതുമടക്കം പത്തോളം ക്രമക്കേടുകളാണ്‌ മംഗളം പുറത്തുകൊണ്ടുവന്നത്‌.

ഇതേത്തുടര്‍ന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇടപെട്ടു. വാര്‍ത്തയില്‍ പ്രഥമദൃഷ്‌ട്യാ കഴമ്പുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ ഇന്നലെ ബോര്‍ഡ്‌ യോഗം ചേര്‍ന്നത്‌. പ്രയാറിനും അജയ്‌ തറയിലിനുമെതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും അവ അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സ്‌ എസ്‌.പിയെ ചുമതലപ്പെടുത്തിയെന്നും പത്മകുമാര്‍ പറഞ്ഞു. എല്ലാ രേഖകളും സുരക്ഷിതമായി വയ്‌ക്കാന്‍ വാര്‍ത്ത പുറത്തുവന്ന അന്നുതന്നെ ദേവസ്വം ബോര്‍ഡ്‌ സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആക്ഷേപങ്ങളില്‍ കഴമ്പുണ്ടെന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടാല്‍ വിശദമായ അന്വേഷണത്തിന്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെടും.

മുന്‍ ദേവസ്വം സെക്രട്ടറിക്ക്‌ എതിരായ ആരോപണങ്ങള്‍ സംബന്ധിച്ച്‌ ദേവസ്വം കമ്മിഷണറോട്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. മുന്‍ പ്രസിഡന്റും അംഗവും യാത്രാപ്പടി ഇനത്തില്‍ 24 ലക്ഷം രൂപയാണ്‌ എഴുതിയെടുത്തത്‌. ഈ പ്രവണത അവസാനിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റും അംഗങ്ങളും ഉള്‍പ്പെടെ ബോര്‍ഡിന്റെ വാഹനം ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഡിസംബര്‍ ഒന്നു മുതല്‍ ലോഗ്‌ ബുക്ക്‌ നിര്‍ബന്ധമാക്കും.

ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക ഉപയോഗം സംബന്ധിച്ച്‌ പരിശോധിക്കുന്നതിനായി ഫിനാന്‍സ്‌ വിജിലന്‍സ്‌ രൂപീകരിക്കാനും തീരുമാനമായി. നിലവില്‍ ചെലവഴിക്കുന്ന തുക സംബന്ധിച്ച്‌ പരിശോധന നടത്താന്‍ കഴിയുന്നില്ല. ചിലര്‍ ഇതിനെ സാമ്പത്തിക സമ്പാദനത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്നും പത്മകുമാര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ എല്ലാ ക്ഷേത്രങ്ങളിലും സി.സി. ടിവി കാമറ സ്‌ഥാപിക്കും. ബോര്‍ഡ്‌ ആസ്‌ഥാനത്തിരുന്നാല്‍ ക്ഷേത്രങ്ങളില്‍ നടക്കുന്നത്‌ കാണാന്‍ കഴിയും. വരുമാനച്ചോര്‍ച്ച അവസാനിപ്പിക്കാന്‍ ഇതുപകരിക്കും. ഏറ്റവും കുറഞ്ഞ ചെലവില്‍ ദേവസ്വം ബോര്‍ഡിന്റെ കാര്യങ്ങള്‍ നടത്തുന്നതിനു മുന്‍ഗണന നല്‍കുമെന്നും പത്മകുമാര്‍ പറഞ്ഞു.

Latest Stories

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ