ബിറ്റ്കോയിനു പിന്നാലെ ലൈറ്റ്കോയിനും

ബിറ്റ്കോയിൻ വില ഒരു വർഷത്തിനിടെ 16 ഇരട്ടിയോളമായതിന്റെ അമ്പരപ്പു മാറുംമുൻപ് മറ്റൊരു ക്രിപ്റ്റോ കറൻസിയായ ലൈറ്റ്കോയിന്റെ വിലയിൽ രണ്ടു ദിവസത്തിനിടെ 130 ശതമാനത്തിലേറെ വർധന. തുടർന്ന്, നിക്ഷേപകർ‌ക്കു മുന്നറിയിപ്പുമായി ലൈറ്റ്കോയിൻ സ്രഷ്ടാവ് ചാർലി ലീ രംഗത്തെത്തിയെങ്കിലും വിലയിൽ ഇന്നലെ വരെ കാര്യമായി കുറവു വന്നിട്ടില്ല. തിങ്കളാഴ്ച 148 ഡോളർ വിലയുണ്ടായിരുന്ന ലൈറ്റ്കോയിൻ ബുധനാഴ്ച 346 ഡോളറിനു മുകളിലേക്കാണു കയറിയത്.

ഈ വർഷം തുടക്കത്തിൽ 4.36 ഡോളർ മാത്രമായിരുന്നു വില. വർഷങ്ങൾ നീണ്ടേക്കാവുന്ന മാന്ദ്യവിപണിയിലേക്കു ലൈറ്റ്കോയിൻ പോയേക്കാമെന്നും വില 20 ഡോളറിലേക്ക് ഇടിഞ്ഞാൽ താങ്ങാൻ കഴിയാത്തവർ ലൈറ്റ്കോയിൻ വാങ്ങരുതെന്നുമാണു ചാർലി ലീ മുന്നറിയിപ്പു നൽകിയത്. ഗൂഗിളിലെ മുൻ ഉദ്യോഗസ്ഥനും നിലവിൽ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ കോയിൻബേസിലെ ഡയറക്ടർ ഓഫ് എൻജിനീയറിങ്ങുമാണ് ചാർലി ലീ. ലൈറ്റ്കോയിൻ മാത്രമല്ല, വിപണിമൂല്യത്തിൽ അഞ്ചാംസ്ഥാനത്തു നിൽക്കുന്ന റിപ്പിൾ എന്ന ഡിജിറ്റൽ കറൻസിയും മൂന്നുദിവസത്തിനിടെ വിലയിൽ ഇതേ മുന്നേറ്റം പ്രകടമാക്കിയിട്ടുണ്ട്.

ആറു മാസമായി 0.15 ഡോളറിനും 0.25 ഡോളറിനുമിടയിൽ ഇടപാടു നടന്നിരുന്ന റിപ്പിൾ മൂന്നു ദിവസത്തിനിടെ 140 ശതമാനത്തോളം കയറി 0.58 ഡോളറിലെത്തി. ലോകത്തെ ഏറ്റവും വലിയ അവധിവ്യാപാര എക്സ്ചേഞ്ചുകളായ സിബിഒഇയും സിഎംഇയും ബിറ്റ്കോയിനിൽ അവധിവ്യാപാരം തുടങ്ങുന്നതായി പ്രഖ്യാപിച്ചതു മുതലാണു ബിറ്റ്കോയിൻ വിലയിൽ വൻ കുതിച്ചുകയറ്റമുണ്ടായത്. മറ്റു ക്രിപ്റ്റോ കറൻസികൾക്കും വൈകാതെ അവധിവ്യാപാരം വന്നേക്കുമെന്നും ഔദ്യോഗികമായി അംഗീകരിക്കപ്പെടുമെന്നുമുള്ള പ്രതീക്ഷയാവാം ഇവയുടെയെല്ലാം വില കൂടാനുള്ള കാരണം.

ബിറ്റ്കോയിന്റെ എണ്ണം 2.1 കോടിയിൽ നിയന്ത്രിക്കപ്പെട്ടിരിക്കുമ്പോൾ ലൈറ്റ്കോയിൻ 8.4 കോടിയാണ്. ഇതിൽ 5.4 കോടി മൈനിങ് എന്ന പ്രക്രിയയിലൂടെ പുറത്തിറങ്ങിക്കഴിഞ്ഞു. ബിറ്റ്കോയിനെയും ലൈറ്റ്കോയിനെയും പോലെ കംപ്യൂട്ടർ ശൃംഖലകളിൽ നടക്കുന്ന മൈനിങ്ങിലൂടെയല്ല റിപ്പിൾ ലഭ്യമാകുന്നത്. റിപ്പിൾ ലാബ് എന്ന ഡിജിറ്റൽ ബാങ്കാണ് ഇവ പുറത്തിറക്കുന്നതും നിയന്ത്രിക്കുന്നതും. മൂല്യത്തകർച്ച വരാതിരിക്കാൻ റിപ്പിളിന്റെ എണ്ണം 100 ബില്യൻ ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്കു പുറമെ ബിറ്റ്കോയിൻ കാഷ്, എതീറിയം തുടങ്ങിയ ഡിജിറ്റൽ കറൻസികളിലും നിലവിൽ ഇടപാടു സജീവമാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം