ബിറ്റ്കോയിനു പിന്നാലെ ലൈറ്റ്കോയിനും

ബിറ്റ്കോയിൻ വില ഒരു വർഷത്തിനിടെ 16 ഇരട്ടിയോളമായതിന്റെ അമ്പരപ്പു മാറുംമുൻപ് മറ്റൊരു ക്രിപ്റ്റോ കറൻസിയായ ലൈറ്റ്കോയിന്റെ വിലയിൽ രണ്ടു ദിവസത്തിനിടെ 130 ശതമാനത്തിലേറെ വർധന. തുടർന്ന്, നിക്ഷേപകർ‌ക്കു മുന്നറിയിപ്പുമായി ലൈറ്റ്കോയിൻ സ്രഷ്ടാവ് ചാർലി ലീ രംഗത്തെത്തിയെങ്കിലും വിലയിൽ ഇന്നലെ വരെ കാര്യമായി കുറവു വന്നിട്ടില്ല. തിങ്കളാഴ്ച 148 ഡോളർ വിലയുണ്ടായിരുന്ന ലൈറ്റ്കോയിൻ ബുധനാഴ്ച 346 ഡോളറിനു മുകളിലേക്കാണു കയറിയത്.

ഈ വർഷം തുടക്കത്തിൽ 4.36 ഡോളർ മാത്രമായിരുന്നു വില. വർഷങ്ങൾ നീണ്ടേക്കാവുന്ന മാന്ദ്യവിപണിയിലേക്കു ലൈറ്റ്കോയിൻ പോയേക്കാമെന്നും വില 20 ഡോളറിലേക്ക് ഇടിഞ്ഞാൽ താങ്ങാൻ കഴിയാത്തവർ ലൈറ്റ്കോയിൻ വാങ്ങരുതെന്നുമാണു ചാർലി ലീ മുന്നറിയിപ്പു നൽകിയത്. ഗൂഗിളിലെ മുൻ ഉദ്യോഗസ്ഥനും നിലവിൽ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ കോയിൻബേസിലെ ഡയറക്ടർ ഓഫ് എൻജിനീയറിങ്ങുമാണ് ചാർലി ലീ. ലൈറ്റ്കോയിൻ മാത്രമല്ല, വിപണിമൂല്യത്തിൽ അഞ്ചാംസ്ഥാനത്തു നിൽക്കുന്ന റിപ്പിൾ എന്ന ഡിജിറ്റൽ കറൻസിയും മൂന്നുദിവസത്തിനിടെ വിലയിൽ ഇതേ മുന്നേറ്റം പ്രകടമാക്കിയിട്ടുണ്ട്.

ആറു മാസമായി 0.15 ഡോളറിനും 0.25 ഡോളറിനുമിടയിൽ ഇടപാടു നടന്നിരുന്ന റിപ്പിൾ മൂന്നു ദിവസത്തിനിടെ 140 ശതമാനത്തോളം കയറി 0.58 ഡോളറിലെത്തി. ലോകത്തെ ഏറ്റവും വലിയ അവധിവ്യാപാര എക്സ്ചേഞ്ചുകളായ സിബിഒഇയും സിഎംഇയും ബിറ്റ്കോയിനിൽ അവധിവ്യാപാരം തുടങ്ങുന്നതായി പ്രഖ്യാപിച്ചതു മുതലാണു ബിറ്റ്കോയിൻ വിലയിൽ വൻ കുതിച്ചുകയറ്റമുണ്ടായത്. മറ്റു ക്രിപ്റ്റോ കറൻസികൾക്കും വൈകാതെ അവധിവ്യാപാരം വന്നേക്കുമെന്നും ഔദ്യോഗികമായി അംഗീകരിക്കപ്പെടുമെന്നുമുള്ള പ്രതീക്ഷയാവാം ഇവയുടെയെല്ലാം വില കൂടാനുള്ള കാരണം.

ബിറ്റ്കോയിന്റെ എണ്ണം 2.1 കോടിയിൽ നിയന്ത്രിക്കപ്പെട്ടിരിക്കുമ്പോൾ ലൈറ്റ്കോയിൻ 8.4 കോടിയാണ്. ഇതിൽ 5.4 കോടി മൈനിങ് എന്ന പ്രക്രിയയിലൂടെ പുറത്തിറങ്ങിക്കഴിഞ്ഞു. ബിറ്റ്കോയിനെയും ലൈറ്റ്കോയിനെയും പോലെ കംപ്യൂട്ടർ ശൃംഖലകളിൽ നടക്കുന്ന മൈനിങ്ങിലൂടെയല്ല റിപ്പിൾ ലഭ്യമാകുന്നത്. റിപ്പിൾ ലാബ് എന്ന ഡിജിറ്റൽ ബാങ്കാണ് ഇവ പുറത്തിറക്കുന്നതും നിയന്ത്രിക്കുന്നതും. മൂല്യത്തകർച്ച വരാതിരിക്കാൻ റിപ്പിളിന്റെ എണ്ണം 100 ബില്യൻ ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്കു പുറമെ ബിറ്റ്കോയിൻ കാഷ്, എതീറിയം തുടങ്ങിയ ഡിജിറ്റൽ കറൻസികളിലും നിലവിൽ ഇടപാടു സജീവമാണ്.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി