'മംമ്തയോട് എനിക്ക് അന്ന് പ്രണയമായിരുന്നു'; തുറന്ന് പറഞ്ഞ് ആസിഫ് അലി

മംമ്ത മോഹൻദാസും ആസിഫ് അലിയും ഒന്നിച്ചെത്തിയ സത്യൻ അന്തിക്കാട് ചിത്രമായിരുന്നു ‘കഥ തുടരുന്നു.’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ചതിനെപ്പറ്റിയും മമതയോട് തോന്നിയ പ്രണയത്തെക്കുറിച്ചും ആസിഫലി മുൻപ് പറഞ്ഞ അഭിമുഖത്തിലെ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. ജെ.ബി ജം​ഗ്ഷനിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

മംമ്തയോട് പ്രണയമായിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന്. ചിത്രത്തിൻ്റെ സെറ്റിൽ വെച്ച് തനിക്ക് മംമ്തയോട് തോന്നിയത് പ്രേമമായിരുന്നു എന്ന് തെറ്റിദ്ധരിച്ചതാണെന്നാണ് ആസിഫ് അലി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞത്. കഥ തുടരുന്നു എന്ന സിനിമയിലെ റൊമാന്റിക് ഗാനത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഈ പാട്ടിൽ വളരെ റൊമാന്റിക് ആയ ചില രംഗങ്ങൾ ഉണ്ടായിരുന്നു. അതിൽ അഭിനയിക്കുമ്പോഴാണ് തനിക്ക് മംമ്തയോട് പ്രണയം തോന്നിയതെന്നും ആസിഫ് അലി പറയുന്നു.

സെറ്റിൽ മംമ്ത തന്നെ വളരെ കംഫർട്ടബിളാക്കിയെന്നും അതിനെ താൻ പ്രണയമായി തെറ്റിദ്ധരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മംമ്തയോട് തനിക്ക് ഭയങ്കര പ്രണയം തോന്നിയിട്ടുണ്ടെന്നും പിന്നീട് അത് ആലോചിക്കുമ്പോൾ ചിരിയാണ് വരുന്നത്. തൻ്റെ കരിയറിലെ ആദ്യത്തെ പ്രണയ ഗാനമായിരുന്നു കഥ തുടരുന്നു എന്ന ചിത്രത്തിലെ ആരോ പാടുന്നു ദൂരെ എന്ന ഗാനം.

സിനിമയിലെ തന്റെ സീനുകളെല്ലാം പൂർത്തിയാക്കിയ ശേഷമായിരുന്നു ഈ ഗാന രംഗം ചിത്രീകരിച്ചത് അതാണ് പ്രണയം തോന്നാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. അന്ന് ആ സിനിമയുടെ സെറ്റിൽവച്ചാണ് താൻ ആദ്യമായി മംമ്തയെ നേരിട്ടു കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക