പന്ത്രണ്ട് ദിവസം അടി കൂടി മിണ്ടാതിരുന്നു, ഈ ബന്ധം അധികം മുന്നോട്ട് പോകില്ലെന്ന് മനസിലാക്കി വേര്‍പിരിയാന്‍ തീരുമാനിച്ചു: ആലീസും സജിനും

ടെലിവിഷനില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ആലീസും സജിനും. തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ഇരുവരും യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ബ്രേക്കപ്പ് വരെ എത്തിയ തങ്ങളുടെ പ്രണയ കഥയെ കുറിച്ച് ആലീസും സജിനും ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്.

പ്രണയിക്കുന്ന സമയത്ത്, ഫോണിലൊക്കെ വിളിക്കുമ്പോള്‍ എന്നും വഴക്കായിരുന്നു. പലപ്പോഴും അഭിപ്രായ വ്യത്യാസം ഉണ്ടാവും. പക്ഷെ അപ്പോഴൊക്കെ ‘കല്യാണത്തിന് ശേഷമേ നിനക്ക് എന്നെ മനസ്സിലാവൂ’ എന്ന് ഇച്ചായന്‍ പറയുമായിരുന്നു. അത് സത്യമാണ്, കല്യാണത്തിന് ശേഷം വഴക്ക് ഒരുപാട് കുറഞ്ഞു.

ആദ്യമായി ആലീസിനോട് സംസാരിക്കുന്നത് ഒരു സെലിബ്രിറ്റി എന്ന നിലയില്‍ തന്നെയാണെന്ന് സജിന്‍ പറയുന്നു. പിന്നീട് ഒരു റിലേഷന്‍ ആരംഭിച്ച ശേഷവും താന്‍ നൂറ് ശതമാനം കമ്മിറ്റ്മെന്റ്സ് കാണിച്ചില്ല. കാരണം ഈ ബന്ധം വിവാഹം വരെ പോകും എന്ന് താന്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ല.

പന്ത്രണ്ട് ദിവസം തല്ലു കൂടി മിണ്ടാതിരുന്നിട്ടുണ്ട്. ആ സമയത്തും ആലീസിനെ സമാധാനപ്പെടുത്താനോ കാണാനോ താന്‍ മുന്‍ കൈ എടുത്തിരുന്നില്ല. അതിന് ശേഷം ആലീസ് വീട്ടില്‍ വന്ന ശേഷമാണ് ഓകെ, ഈ ബന്ധം സീരിയസ് ആണ് എന്ന തോന്നല്‍ തനിക്ക് ഉണ്ടായത് എന്ന് സജിന്‍ പറയുന്നു.

അന്ന് താന്‍ വീട്ടില്‍ ചെന്നില്ലായിരുന്നു എങ്കില്‍ ഞങ്ങളുടെ ബന്ധം അന്ന് ബ്രേക്കപ്പ് ആകുമായിരുന്നു എന്നാണ് ആലീസ് പറയുന്നത്. സത്യത്തില്‍ അന്ന് താന്‍ വീട്ടില്‍ പോയത്, ഈ ബന്ധം ഇനി വേണ്ട നമുക്ക് ബ്രേക്കപ്പ് ആകാം എന്ന് പറയാന്‍ വേണ്ടിയായിരുന്നു.

വഴക്കിന് ശേഷം താനിനി വരില്ല എന്നാണ് ഇച്ചായന്‍ കരുതിയത്. എങ്കില്‍ അത് കാണിച്ച് കൊടുക്കാം എന്ന് കരുതിയാണ് പുറപ്പെട്ടത്. അത്രയും ദൂരം യാത്ര ചെയ്ത്, വീട് തേടിപ്പിടിച്ച് ആലീസ് വരും എന്ന് താന്‍ കരുതിയില്ല എന്നും, ആ ദിവസത്തിന് ശേഷമാണ് ശരിയ്ക്ക് വിവാഹത്തിന്റെ കാര്യങ്ങളിലേക്ക് പോയതെന്നും സജിന്‍ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക