'ലിയോ' സര്‍പ്രൈസ് പൊട്ടിച്ച് ഉദയനിധി; ആദ്യ റിവ്യൂ എത്തി, തിയേറ്റര്‍ കത്തിക്കാന്‍ പോകുന്ന ഐറ്റം!

‘ലിയോ’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് റദ്ദാക്കിയതു മുതല്‍ ഉദയനിധി സ്റ്റാലിനും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഉദയനിധിയുടെ രാഷ്ട്രീയ നീക്കങ്ങളാണ് ഓഡിയോ ലോഞ്ച് റദ്ദാക്കിയതിന് പിന്നില്‍ എന്ന പ്രചാരണങ്ങള്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ അങ്ങനെയൊന്നുമല്ല കാര്യങ്ങള്‍ എന്ന് വ്യക്തമാക്കി ഉദയനിധി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ലിയോയുടെ സ്‌പെഷ്യല്‍ ഷോ കണ്ടതിന് ശേഷം ആദ്യ റിവ്യൂ പങ്കുവച്ചിരിക്കുകയാണ് ഉദനയനിധി സ്റ്റാലിന്‍ ഇപ്പോള്‍. ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാണ് എന്ന് ഉദയനിധി എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ച പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

”ദളപതി വിജയ് അണ്ണയുടെ ലിയോ കണ്ടു. സംവിധായകന്‍ ലോകേഷ് കനകരാജിന്റെ മികച്ച ഫിലിം മേക്കിംഗ്, അനിരുദ്ധ്, അന്‍പറിവ്, സെവന്‍ത് സ്റ്റുഡിയോ മികച്ച ടീം” എന്ന് കുറിച്ച ഉദയനിധി, ഇതിനൊപ്പം എല്‍സിയു എന്ന് എഴുതി സൈറ്റ് അടിക്കുന്ന ഒരു സ്‌മൈലിയും ചേര്‍ത്തിട്ടുണ്ട്.

ബിഗ് സ്‌ക്രീനില്‍ സിനിമ കാണാനായി കാത്തിരിക്കുന്ന ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് ഈ പോസ്റ്റ്. എന്നാല്‍ സംവിധായകന്‍ ലോകേഷ് കനകരാജിന്റെ വാക്കുകള്‍ക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നേരത്തെ ‘വിക്രം’ റിലീസിനൊരുങ്ങിയപ്പോള്‍, വിക്രം കാണുന്നതിന് മുമ്പ് തന്റെ ചിത്രം ‘കൈതി’ ഒന്നുകൂടി കാണുന്നത് നല്ലതാണെന്ന് പറഞ്ഞ് ലോകേഷ് പോസ്റ്റ് ഇട്ടിരുന്നു.

കൈതിയിലെ റെഫറന്‍സുകള്‍ വിക്രത്തിലും ഉണ്ടായിരുന്നു. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ രണ്ട് ചിത്രങ്ങളായിരുന്നു കൈതിയും വിക്രവും. ലിയോ എത്തുമ്പോള്‍ പ്രേക്ഷകര്‍ക്കുള്ള വലിയ കൗതുകവും അതാണ്. ലിയോ എല്‍സിയുവിന്റെ ഭാഗമായിരിക്കുമോ അല്ലയോ എന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക