ചിമ്പു- ഓവിയ വിവാഹ ചിത്രം, യാഥാര്‍ത്ഥ്യമെന്ത്?

കഴിഞ്ഞ ഒരാഴ്ച്ചയായി ചിമ്പുവും ബിഗ് ബോസ് ഫെയിം ഓവിയയും വിവാഹിതരായെന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു ഇരുവരുടേയും വിവാഹചിത്രവും വാര്‍ത്തകള്‍ക്കൊപ്പം നല്‍കിയിരുന്നു. എന്നാല്‍ ഈ വാര്‍ത്ത വ്യാജമായിരുണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ . ഇതു നമ്മ ആളു എന്ന ചിത്രത്തിലെ സിമ്പുവിന്റെയും നയന്‍താരയുടെയും ചിത്രം മോര്‍ഫ് ചെയ്താണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

മുന്‍പ് ഓവിയയോട് ചിമ്പു വിവാഹഭ്യര്‍ത്ഥന നടത്തുന്ന തരത്തിലുള്ള ട്വീറ്റ് പുറത്തു വന്നിരുന്നു. എസ് ടി ആര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ട് വഴിയായിരുന്നു ഇത്. ഈ സംഭവം നിഷേധിച്ചു കൊണ്ട് സിമ്പു തന്നെ അന്ന് നേരിട്ട് രംഗത്തെത്തിയിരുന്നു. വേരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ടിന്റെ സ്ക്രീന് ഷോട്ടായി പ്രചരിച്ച ഈ വ്യാജ ട്വീറ്റിനു പിന്നില്‍ ആരാണെന്ന് തനിയ്ക്കറിയാമെന്നും അയാള്‍ക്കുള്ള തന്റെ അവസാന ശാസനമാണിതെന്നും താരം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുതിയ വാര്‍ത്തയെപ്പറ്റി നടന്‍ ഒന്നും പ്രതികരിച്ചിട്ടില്ല.

അടുത്തിടെ സിമ്പുവും ഓവിയയും സക്കപോടു പോടു രാജയിലെ മാരണ മാട്ട ഗാനം ഒരുമിച്ച് ആലപിച്ചിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം സ്വപ്‌നം കാണുന്ന ഏതോ ആരാധകന്‍ പറ്റിച്ച പണിയാണിതെന്നാണ് തമിഴ് സിനിമാരംഗത്തെ സംസാരം.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി