നയന്‍താരയുടെയും സിമ്പുവിന്റെയും മാമയെന്ന് വിമര്‍ശിച്ചവര്‍ക്ക് സംവിധായകന്റെ മറുപടി

വല്ലവന്‍ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് സിമ്പുവിന്റെ അസോസിയേറ്റായിരുന്നു നന്ദു. പിന്നീട് കെട്ടവന്‍ എന്ന പേരില്‍ നന്ദു സംവിധാനം ചെയ്യുന്ന സിനിമ അനൗണ്‍സ് ചെയ്തുവെങ്കിലും ഇത് നടന്നില്ല. ഇപ്പോള്‍ ഈ സിനിമ വീണ്ടും ചെയ്യാനുള്ള ശ്രമത്തിലാണ് നന്ദു.

വല്ലവന്‍ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് നയന്‍താരയും സിമ്പുവും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിന്റെ പേരില്‍ നന്ദു പലപ്പോഴും പഴികേട്ടിരുന്നു. സിമ്പുവിന്റെയും നയന്‍താരയുടെയും മാമയാണെന്ന് വരെ ആളുകള്‍ പറഞ്ഞു പരത്തി. ഇതോട് നന്ദുവിന്റെ പ്രതികരണം ഇങ്ങനെ.

സിമ്പുവിന്റെയും നയന്‍താരയുടെയും മാമയെന്നൊക്കെ കേള്‍ക്കുന്നത് വലിയ നിരാശയുണ്ടാക്കിയ കാര്യമാണ്. ഒരു കണക്കിന് പറഞ്ഞാല്‍ അത് ശരിയുമായിരുന്നു. എന്റെ അഭിപ്രായത്തില്‍ എല്ലാ സംവിധായകരും മാമയാണ്. ഒരു ഹീറോയെ ഉണ്ടാക്കുന്നു ഹീറോയിനെ ഉണ്ടാക്കുന്നു അവരെ ഒന്നിപ്പിക്കുന്നു. ഒരു നല്ല സിനിമയിലെ നല്ല മാമയാണ് നല്ല സംവിധായകനാകുന്നത്. എന്റെ അഭിപ്രായത്തില്‍ ഏറ്റവും വലിയ മാമ ജെയിംസ് കാമറൂണാണ്, കാരണം അദ്ദേഹമാണ് ടൈറ്റാനിക്ക് സിനിമ ചെയ്തത്. അതുകൊണ്ട് തന്നെ നയന്‍താരയുടെയും സിമ്പുവിന്റെയും മാമയായിരുന്നോ എന്ന ചോദ്യത്തെ ഞാന്‍ തെറ്റായി എടുക്കുന്നില്ല.

ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നന്ദു ഇക്കാര്യങ്ങള്‍ പറഞ്ഞത്. നയന്‍താരയും സിമ്പുവും തമ്മിലുള്ള റിലേഷന്‍ഷിപ്പ് തമിഴ് സിനിമാ ലോകത്ത് വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോഴാണ് ഇരുവരും ബ്രേക്ക്അപ്പ് ആകുന്നതും പരസ്പരം ശത്രുക്കളാകുന്നതും. പിന്നീട് ഇത് നമ്മ ആള്‍ എന്ന സിനിമയില്‍ ഇരുവരും അഭിനയിച്ചെങ്കിലും ശത്രുത ഇരുവരും മറന്നിട്ടില്ല.

ഇപ്പോള്‍ സംവിധായകന്‍ വിഗ്നേശ് ശിവനും നയന്‍താരയും തമ്മില്‍ പ്രണയത്തിലാണെന്നാണ് ഗോസിപ്പ് കോളങ്ങളില്‍ നിറയുന്ന കഥ. അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയത് വിഗ്നേശ് കഴിഞ്ഞ ദിവസം നയന്‍സിന്റെ പിറന്നാളിന് ട്വീറ്റ് ചെയ്ത സന്ദേശമാണ്.

Latest Stories

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ