നാലു വര്‍ഷമാണ് അവര്‍ എനിയ്ക്കായി കാത്തിരുന്നത് ,ബാഗമതിയെപ്പറ്റി അനുഷ്ക ഷെട്ടി

ആരാധകര്‍ കാത്തിരിയ്ക്കുന്ന അനുഷ്‌ക ചിത്രമാണ് ബാഗമതി. അശോക് സംവിധാനം ചെയ്യുന്ന ഈ ചിത്രം റിപ്പബ്ലിക് ദിനത്തില്‍ തീയേറ്ററുകളിലെത്തും. വളരെ മുന്‍പ് തന്നെ പ്രഖ്യാപിച്ച ഈ സിനിമ ഇത്രയും വൈകാനുള്ള കാരണം വ്യക്തമാക്കി അനുഷ്‌ക തന്നെ രംഗത്തെത്തി. ഇന്നലെ ചെന്നൈയില്‍ വച്ചു നടന്ന പ്രമോഷന്‍ പരിപാടിയിലാണ് അനുഷ്‌ക ഇക്കാര്യം വെളിപ്പെടുത്തിയത്.

2012ലാണ് ഞാന്‍ ബാഗമതിയുടെ തിരക്കഥ ആദ്യമായി കേള്‍ക്കുന്നത്. ഏകദേശം അഞ്ചുവര്‍ഷങ്ങള്‍ക്കപ്പുറമായില്ലേ.ബാഹുബലി , രുദ്രമദേവി എന്നീ ചിത്രങ്ങളുടെ തിരക്കിലായിപ്പോയതിനാല്‍ ഡേറ്റു നല്‍കാന്‍ സാധിച്ചില്ല. അതിനു ശേഷം രജനികാന്തിന്റെ ലിങ്ക, സൈസ് സീറോ എന്നീ ചിത്രങ്ങള്‍ വന്നു.അപ്പോഴും ഈ തിരക്കഥ എനിയ്ക്കു മാറ്റി വയ്‌ക്കേണ്ടതായി വന്നു. എന്നാല്‍ യു വിക്രിയേഷന്‍സ് എനിയ്ക്കു വേണ്ടി 2016 വരെ കാത്തിരുന്നു. അവരെന്നില്‍ അര്‍പ്പിച്ചിരിയ്ക്കുന്ന വിശ്വാസമാണിത്. അനുഷ്‌ക പറഞ്ഞു.

അതേസമയം ചിത്രത്തിനായി അനുഷ്‌ക കഠിനാധ്വാനം ചെയ്‌തെന്നും അവരില്‍ തുടക്കം മുതല്‍ തന്നെ എല്ലാവര്‍ക്കും പൂര്‍ണ്ണവിശ്വാസമായിരുന്നെന്നും സംവിധായകന്‍ അശോക് വെളിപ്പെടുത്തി. ബാഗമതി സ്്ത്രീ കേന്ദ്രീകൃതമായ ഒരു ചരിത്രസിനിമയാണ്. മലയാള താരങ്ങളായ ഉണ്ണിമുകുന്ദന്‍, ജയറാം, ആശാശരത് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി