കാളിയൻ എന്നായാലും വരും; കപ്ലീറ്റ് ആക്ഷൻ പാക്ഡ് സിനിമ, അപ്ഡേറ്റ് അറിയിച്ച് നിർമ്മാതാവ്

പൃഥ്വിരാജ് നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് കാളിയാൻ. ചരിത്ര പുരുഷനായി താരമെത്തുന്ന ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.അഞ്ച് വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എസ് മഹേഷ് ആണ്.ചിത്രം വൈകുന്നത് എന്തുകൊണ്ടെന്ന ചോദ്യങ്ങൾക്ക് മറുപടിയാണ് ഇപ്പോൾ കാളിയന്റെ നിർമ്മാതാവ് നൽകിയിരിക്കുന്നത്.

നിർമാതാവ് രാജീവ് ​ഗോവിന്ദനാണ് കാളിയന്റെ അപ്ഡേറ്റുമായി എത്തിയിരിക്കുന്നത്. കാളിയൻ എന്നായാലും വരും. എമ്പുരാന്റെ ഷൂട്ടിന് മുൻപ് കാളിയന്റെ ഷൂട്ടിം​ഗ് തുടങ്ങാമെന്നാണ് കരുതിയിരുന്നതെന്നും അതിനിടയിൽ ആണ് പൃഥ്വിരാജിന് പരിക്കേറ്റത്. ചിത്രം പ്രീ പ്രൊഡക്ഷൻ എല്ലാം കഴിഞ്ഞ് ഷൂട്ടിങ്ങിനായി കാത്തിരിക്കുന്നുവെന്നും നിർമ്മാതാവ് അറിയിച്ചു.

“കാളിയൻ എന്തായാലും വരും. ചിത്രത്തിന്റെ പ്രീ പ്രൊ‍‍​ഡക്ഷൻ എല്ലാം കഴിഞ്ഞു. സോം​ഗ് കമ്പോസിം​ഗ് കഴിഞ്ഞു. ഓ​ർ​ഗസ്ട്രേഷൻ കഴിഞ്ഞു. ഇനിയൊരു പാട്ട് കൂടിയെ ബാക്കിയുള്ളൂ. ഷൂട്ട് ചെയ്യാൻ തയ്യാറായി നിൽക്കുകയാണ് കാളിയൻ. എമ്പുരാന് മുൻപ് ഒരു ഷെഡ്യൂൾ തുടങ്ങി, അതിനൊപ്പം തന്നെ കാളിയന്റെയും ഷൂട്ടിം​ഗ് നടത്താം. അതെങ്ങനെ എന്നുള്ളതിന്റെ പ്ലാനിം​ഗ് നടന്നു കൊണ്ടിരിക്കയായിരുന്നു. ആ സമയത്ത് ആയിരുന്നു ഇങ്ങനെ ഒരു അപകടം പ‍ഥ്വിരാജിന് വന്നതും കുറച്ച് കാലം മാറി നിൽക്കേണ്ട അവസ്ഥ വന്നതും. കാളിയൻ എന്തായാലും ഉണ്ട്. അതിന്റെ കാര്യങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. വലിയൊരു പ്രോജക്ട് ആണത്. കപ്ലീറ്റ് ആക്ഷൻ പാക്ഡ് ആയിട്ടുള്ള സിനിമയാണ്. പ‍ഥ്വിരാജിന്റെ ഫിസിക്കൽ സ്ട്രക്ചർ വളരെ പ്രധാനമാണ്. ശരിയായ സമയത്ത് സിനിമ നടക്കും”, എന്നാണ് രാജീവ് ​ഗോവിന്ദൻ പറഞ്ഞത്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബി ടി അനില്‍ കുമാര്‍ ആണ്.സുജിത് വാസുദേവ് ആണ് ക്യാമറ. “തെക്കൻ കഥാഗാനങ്ങളെ അധിഷ്ഠിതമാക്കി ഇതുവരെ സിനിമകളൊന്നും ഉണ്ടായിട്ടില്ല. തെക്കൻ പാട്ടുകളിൽ ഒരുപാട് ധീരനായകന്മാരുണ്ട്. അതിനെ അധികരിച്ചുള്ളൊരു സിനിമയാണ് കാളിയന്‍ എന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു