ഓസ്‌കര്‍ കിട്ടിയതൊക്കെ ആരാണ് ഓര്‍ത്തിരിക്കുക, എന്റെ ലക്ഷ്യം മറ്റൊന്നാണ്.. പലതും അലോസരപ്പെടുത്തുന്നുണ്ട്: എആര്‍ റഹ്‌മാന്‍

ഭാവിതലമുറയെ പ്രചോദിപ്പിക്കുന്ന പ്രോജക്റ്റുകള്‍ ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്ന് സംഗീതസംവിധായകന്‍ എആര്‍ റഹ്‌മാന്‍. ഇനി സ്വയം തെളിയിക്കേണ്ട ആവശ്യമില്ല എന്നാണ് തോന്നുന്നത്, അതുകൊണ്ട് താന്‍ ബിഗ് ബജറ്റ് സിനിമകളും, മറ്റ് പ്രോജക്ടുകളുമാണ് തിരഞ്ഞെടുക്കാറുള്ളത് എന്നാണ് റഹ്‌മാന്‍ ദ വീക്കിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

എന്റെ കഴിവ് തെളിയിക്കേണ്ട ആവശ്യം ഇനി ഉണ്ടെന്ന് തോന്നുന്നില്ല. ബിഗ് ബജറ്റ് ചിത്രങ്ങളിലെയും സിനിമ സംബന്ധിയല്ലാത്തതുമായ വര്‍ക്കുകള്‍ എന്റെ സര്‍ഗാത്മകതയെ തൃപ്തിപ്പെടുത്തും. സ്ലം ഡോഗ് മില്യണയര്‍ എന്ന സിനിമയ്ക്ക് വേണ്ടി ചെയ്ത ജയ്‌ഹോ വഴി ഞാന്‍ ഓസ്‌കര്‍ നേടി.

എന്നാല്‍ ഇപ്പോള്‍ ആരാണ് അതൊക്കെ ശ്രദ്ധിക്കുന്നത്. എനിക്ക് അടുത്ത് നില്‍ക്കുന്നവരെയും വരും തലമുറകളെയും പ്രചോദിപ്പിക്കുന്ന തരത്തിലുള്ള വര്‍ക്കുകള്‍ ചെയ്യണം എന്നാണ് ആഗ്രഹം എന്നാണ് എആര്‍ റഹ്‌മാന്‍ പറയുന്നത്. മാത്രമല്ല, തന്നെ എപ്പോഴും അലോസരപ്പെടുത്തുന്നതായി തോന്നുന്ന രണ്ട് കാര്യങ്ങളും റഹ്‌മാന്‍ വെളിപ്പെടുത്തി.

പ്രായം കൂടുന്നതിന് അനുസരിച്ച് തന്റെ സഹിഷ്ണുതയും കുറഞ്ഞു വരികയാണ്. ടൈമര്‍ വെച്ച് സെല്‍ഫി എടുക്കാന്‍ പറയുന്നതാണ് അലോസരമുണ്ടാക്കുന്ന ഒരു കാര്യം. മറ്റൊന്ന് ഭ്രാന്ത് പിടിപ്പിക്കുന്ന വരികളുമായി അതിന് സംഗീതം നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്ന സംവിധായകരാണ് എന്നാണ് എആര്‍ റഹ്‌മാന്‍ പറയുന്നത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു