'ചിലര്‍ ചെക്ക് തരുന്നത് 'പാഷാണം ഷാജി' എന്ന പേരില്‍, ഒരുപാട് വലഞ്ഞിട്ടുണ്ട്'; തുറന്നു പറഞ്ഞ് സാജു നവോദയ

കോമഡി സ്‌കിറ്റില്‍ അവതരിപ്പിച്ച കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സാജു നവോദയ. കോമഡി സ്‌കിറ്റില്‍ പാഷാണം ഷാജി എന്ന പേരില്‍ എത്തിയതോടെയാണ് നടന്‍ ശ്രദ്ധിക്കപ്പെടുന്നത്. ഈ പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയതിന് ശേഷം സംഭവിച്ച രസകരമായ കാര്യങ്ങളാണ് സാജു ഇപ്പോള്‍ പങ്കുവയ്ക്കുന്നത്.

”പാഷാണം ഷാജി ഉള്ളത് കൊണ്ടാണ് വീട്ടില്‍ അരി മേടിക്കുന്നത്. അതുകൊണ്ട് ആ പേര് വിളിക്കുന്നതില്‍ വിഷമമോ, ആ പേര് കൊണ്ടുനടക്കുന്നത് ബാധ്യതയായോ തോന്നിയിട്ടില്ല. എന്റെ കുടുംബത്തിലെ പുതുതലമുറക്കാര്‍ക്ക് എന്റെ യഥാര്‍ത്ഥ പേര് അറിയില്ല.”

”ചിലപ്പോള്‍ പരിപാടികള്‍ക്ക് പോയി വരുമ്പോള്‍ പാഷാണം ഷാജി എന്ന പേരില്‍ ചിലര്‍ ചെക്ക് തരുമ്പോള്‍ വലഞ്ഞിട്ടുണ്ട്. കാരണം ആ പേരില്‍ എനിക്ക് ബാങ്ക് അക്കൗണ്ട് ഇല്ല” എന്നാണ് സാജു അമൃത ടിവിയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവെ പറഞ്ഞത്.

എല്ലാവരെയും തമ്മില്‍ തല്ലിക്കാന്‍ അപാരമായ മിടുക്കുള്ള ഒരു നാട്ടിന്‍പുറത്തെ പാഷാണമായിരുന്നു സാജു മഴവില്‍ മനോരമയിലെ സ്‌കിറ്റില്‍ അവതരിപ്പിച്ച പാഷണം ഷാജി എന്ന കഥാപാത്രം. അതേസമയം, 2014ല്‍ മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 എന്ന ചിത്രത്തിലൂടെയാണ് സാജു സിനിമാ രംഗത്തേക്ക് എത്തുന്നത്.

തുടര്‍ന്ന് വെള്ളിമൂങ്ങ, അമര്‍ അക്ബര്‍ അന്തോണി, ആടുപുലിയാട്ടം എന്നിവയുള്‍പ്പെടെ അമ്പതിലധികം സിനിമകളില്‍ അഭിനയിച്ചു. ആടുപുലിയാട്ടത്തില്‍ സാജു ഒരു ഗാനവും ആലപിച്ചിട്ടുണ്ട്. 2018ല്‍ കരിങ്കണ്ണന്‍ എന്ന സിനിമയില്‍ നായക വേഷത്തിലും അഭിനയിച്ചിട്ടുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക