എന്റെ പേര് കേട്ടിട്ടുള്ള പരിചയം പോലും പൃഥ്വിരാജിന്റെ ഓര്‍മയില്‍ ഉണ്ടായിരുന്നോ അത്രമേല്‍ വിശ്വസിക്കാന്‍: നവാസ് വള്ളിക്കുന്ന്

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമാകുന്ന ‘കുരുതി’ ഓഗസ്റ്റ് 11ന് റിലീസ് ചെയ്യുകയാണ്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി നവാസ് വള്ളിക്കുന്നും എത്തുന്നുണ്ട്. കുരുതിയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ നവാസ് അവതരിപ്പിച്ച കഥാപാത്രത്തെ കുറിച്ചും പൃഥ്വിരാജ് സംസാരിക്കുകയുണ്ടായി. പൃഥ്വിരാജിന്റെ വാക്കുകള്‍ വലിയ അംഗീകാരമായാണ് കാണുന്നതെന്ന് നവാസ് പറയുന്നു.

തന്റെ പേര് കേട്ടിട്ടുള്ള പരിചയം പോലും ആ ഓര്‍മയില്‍ ഉണ്ടായിരുന്നോ അത്രമേല്‍ തന്നെ വിശ്വസിച്ച് ഇങ്ങനെയൊരു വേഷം നല്‍കാന്‍. തനിക്കായി ഒരു കഥാപാത്രം സിനിമയില്‍ മാറ്റി വച്ചപ്പോള്‍ സ്വപ്‌നമാണോ എന്ന് പോലും തോന്നിയിരുന്നു എന്ന് നവാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നവാസ് വള്ളിക്കുന്നിന്റെ കുറിപ്പ്:

‘കുരുതി’ എന്ന വ്യത്യസ്തമായൊരു സിനിമ നിര്‍മ്മിക്കാന്‍ പൃഥ്വിരാജ് എന്ന പ്രിയ താരം തീരുമാനിച്ചപ്പോള്‍ അതിലെനിക്കായൊരു കഥാപാത്രം മാറ്റി വെക്കുക, അതും അദ്ദേഹത്തോടൊന്നിച്ച്. അതിനെ ചെറിയൊരു ഭാഗ്യമായല്ല മഹാ ഭാഗ്യമായി തന്നെ ഞാന്‍ കരുതുന്നു… ആ വലിയ നടന്റ തന്നെ വാക്കുകള്‍ കടമെടുത്താല്‍ ‘ഞാനെന്ന കലാകാരന്‍ ഇതുവരെ എന്തായിരുന്നോ അതിന്റെ തീര്‍ത്തും വിപരീതമായ ഒരു കഥാപാത്രം..’

സ്വപ്നമാണോ എന്ന് പോലും ആദ്യം തോന്നിയിരുന്നു. എന്റെ പേര് കേട്ടിട്ടുള്ള പരിചയം പോലും ആ ഓര്‍മയില്‍ ഉണ്ടായിരുന്നോ അത്രമേല്‍ എന്നെ വിശ്വസിച്ച് ഇങ്ങനെയൊരു വേഷം എനിക്കു നല്‍കാന്‍… സിനിമ റിലീസ് ചെയാന്‍ ഇനി ദിവസങ്ങള്‍ ബാക്കി നില്‍ക്കെ എന്നെക്കുറിച്ച് പേരെടുത്ത് പറയാന്‍ ഒരു സന്ദര്‍ഭം അദ്ദേഹം വിനിയോഗിച്ചുവെങ്കില്‍ അതിനെ ഞാനൊരു വലിയ അംഗീകാരമായി തന്നെ കരുതി ഈ ഹൃദയത്തില്‍ സൂക്ഷിക്കുന്നു…

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക