എന്നെ വെച്ച് ലവ് സ്റ്റോറി എടുക്കുക എന്നത് വളരെ പ്രയാസമുള്ള ജോലിയാണ്.. സംവിധായകനും അതേ അഭിപ്രായം: പ്രഭാസ്

പ്രഭാസും പൂജ ഹെഗ്‌ഡെയും കേന്ദ്ര കഥാപാത്രങ്ങളായ രാധേശ്യാമിന് തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഹസ്തരേഖ വിദഗ്ധനായാണ് പ്രഭാസ് ചിത്രത്തില്‍ വേഷമിട്ടത്. വിക്രമാദിത്യ എന്ന കഥാപാത്രമായാണ് പ്രഭാസ് ചിത്രത്തില്‍ വേഷമിട്ടത്.

തന്നെ വച്ച് ഒരു ലവ് സ്റ്റോറി എടുക്കുന്ന വളരെ പ്രയാസമുള്ള ജോലിയാണെന്ന് പ്രഭാസ് പറയുന്നു. സംവിധായകന്‍ രാധാകൃഷ്ണ കുമാര്‍ ഒരു വര്‍ഷം എടുത്താണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. തിരക്കഥയാണ് സിനിമയില്‍ ഏറ്റവും പ്രധാനം. അതുശരിയായാല്‍ സിനിമ പകുതിയും ഓകെയായി.

ഏതു ഭാഷയിലാണെങ്കിലും അങ്ങനെ തന്നെ. എന്നെ വച്ച് ഒരു ലവ് സ്റ്റോറി എടുക്കുക എന്നത് വളരെ പ്രയാസമുള്ള ജോലിയാണ്. അതേപോലെ കാണുന്നവര്‍ക്ക് അംഗീകരിക്കാന്‍ പറ്റുന്നതാവണം എന്നത് മറ്റൊരു കാര്യം. അതുകൊണ്ടു തന്നെ അദ്ദേഹം തിരക്കഥയില്‍ ഒരുപാട് പണി ചെയ്തുവെന്ന് താരം പറയുന്നു.

ഹസ്തരേഖാ വിദഗ്ധന്‍ ആണെങ്കിലും കഥാപാത്രം സ്‌റ്റൈലിഷാണ്. അതിനായി ഭാരം കുറയ്ക്കണമെന്ന് തോന്നി. സംവിധായകന്‍ രാധാകൃഷ്ണ കുമാറിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും അതേ അഭിപ്രായമായിരുന്നു. അങ്ങനെ താന്‍ വീഗന്‍ ഡയറ്റ് ചെയ്തു. പൂര്‍ണമായും പച്ചക്കറികളും പഴങ്ങളും ഡ്രൈഫ്രൂട്ട്‌സും മാത്രം.

അതായിരുന്നു ഏറ്റവും വലിയ കടമ്പ എന്നാണ് പ്രഭാസ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഇറ്റലിയിലും ഇന്ത്യയിലുമായാണ് രാധേശ്യാം പൂര്‍ത്തിയാക്കിയത്. റൊമാന്റിക് ചിത്രമായി ഒരുക്കിയ സിനിമയില്‍ പ്രേരണ എന്ന കഥാപാത്രത്തെയാണ് പൂജ അവതരിപ്പിച്ചത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക