ഇതൊക്കെ വേണോ? സിനിമയില്‍ പിടിച്ച് നില്‍ക്കണ്ടേ എന്നൊക്കെ പലരും പറഞ്ഞിരുന്നു.. എന്നാല്‍ ഞാന്‍ സിനിമ ഉപേക്ഷിച്ചത് ആയിരുന്നില്ല: പത്മപ്രിയ

സിനിമയില്‍ നിന്നും ഇടവേള എടുക്കാനുണ്ടായ കാരണത്തെ കുറിച്ച് പറഞ്ഞ് നടി പത്മപ്രിയ. സിനിമയില്‍ നിന്നും മാറി നിന്നതിന് ശേഷം താന്‍ പഠിക്കാനാണ് പോയത് എന്നാണ് പത്മപ്രിയ പറയുന്നത്. സിനിമയില്‍ നിന്നും മാറി നിന്നപ്പോള്‍ തനിക്ക് ഇഷ്ടമുള്ള പല ചെറിയ കാര്യങ്ങളും ചെയ്യാന്‍ കഴിഞ്ഞുവെന്നും പത്മപ്രിയ പറഞ്ഞു.

എന്റെ കരിയറിന്റെ പീക്ക് ടൈമില്‍ നില്‍ക്കുമ്പോഴാണ് ഞാന്‍ ബ്രേക്ക് എടുക്കണമെന്ന് ഞാന്‍ തീരുമാനം എടുക്കുന്നത്. സഹപ്രവര്‍ത്തകര്‍ ഒക്കെ പറഞ്ഞു, ഇതൊക്കെ വേണോ? സിനിമയില്‍ പിടിച്ച് നില്‍ക്കണ്ടേ എന്നൊക്കെ പറഞ്ഞ്. ബ്രേക്ക് എടുത്തപ്പോള്‍ എനിക്ക് പഠിക്കാനായി സ്‌കോളര്‍ഷിപ്പ് ലഭിച്ചു.

നല്ല സര്‍വകലാശകളില്‍ അവസരങ്ങള്‍ കിട്ടി. ഞാന്‍ അത് തിരഞ്ഞെടുത്തു. അതിനിടയില്‍ കല്യാണം കഴിഞ്ഞു. അതിനിടയില്‍ ‘ഇയ്യോബിന്റെ പുസ്തകം’ റിലീസ് ആയി. പഠനം കഴിഞ്ഞ് വന്ന് രണ്ട് എന്‍ജിഓകളില്‍ വര്‍ക്ക് ചെയ്തു. അതിനിടയില്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ട നടനായ സെയ്ഫ് അലി ഖാന്റെ ഒരു സിനിമ കിട്ടി.

മറ്റ് ചില ചെറിയ കാര്യങ്ങള്‍. ഇതിനിടയില്‍ ഞാന്‍ അഭിനേതാവ് എന്ന കരിയര്‍ ഉപേക്ഷിച്ചതല്ല. പക്ഷെ ഞാന്‍ ബ്രേക്ക് എടുത്ത് ഇരിക്കുകയായിരുന്നു. ഡബ്ല്യുസിസിയുമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ പാര്‍വതി പറയുന്ന പോലെ എന്റെ മറ്റ് സഹപ്രവര്‍ത്തകര്‍ക്കും അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്.

പക്ഷെ എനിക്ക് ഡബ്ല്യുസിസി കൊണ്ട് സിനിമ കിട്ടിയില്ല എന്ന് പറയാന്‍ പറ്റില്ല. എനിക്ക് സ്വയം മനസിലാക്കാന്‍ വേണ്ടി ബ്രേക്ക് എടുത്തതാണ് എന്നാണ് പത്മപ്രിയ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ഒരു തെക്കന്‍ തല്ല് കേസ് ആണ് പത്മപ്രിയയുടെതായി റിലീസ് ആയിരിക്കുന്നത്.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ