ഇതൊക്കെ വേണോ? സിനിമയില്‍ പിടിച്ച് നില്‍ക്കണ്ടേ എന്നൊക്കെ പലരും പറഞ്ഞിരുന്നു.. എന്നാല്‍ ഞാന്‍ സിനിമ ഉപേക്ഷിച്ചത് ആയിരുന്നില്ല: പത്മപ്രിയ

സിനിമയില്‍ നിന്നും ഇടവേള എടുക്കാനുണ്ടായ കാരണത്തെ കുറിച്ച് പറഞ്ഞ് നടി പത്മപ്രിയ. സിനിമയില്‍ നിന്നും മാറി നിന്നതിന് ശേഷം താന്‍ പഠിക്കാനാണ് പോയത് എന്നാണ് പത്മപ്രിയ പറയുന്നത്. സിനിമയില്‍ നിന്നും മാറി നിന്നപ്പോള്‍ തനിക്ക് ഇഷ്ടമുള്ള പല ചെറിയ കാര്യങ്ങളും ചെയ്യാന്‍ കഴിഞ്ഞുവെന്നും പത്മപ്രിയ പറഞ്ഞു.

എന്റെ കരിയറിന്റെ പീക്ക് ടൈമില്‍ നില്‍ക്കുമ്പോഴാണ് ഞാന്‍ ബ്രേക്ക് എടുക്കണമെന്ന് ഞാന്‍ തീരുമാനം എടുക്കുന്നത്. സഹപ്രവര്‍ത്തകര്‍ ഒക്കെ പറഞ്ഞു, ഇതൊക്കെ വേണോ? സിനിമയില്‍ പിടിച്ച് നില്‍ക്കണ്ടേ എന്നൊക്കെ പറഞ്ഞ്. ബ്രേക്ക് എടുത്തപ്പോള്‍ എനിക്ക് പഠിക്കാനായി സ്‌കോളര്‍ഷിപ്പ് ലഭിച്ചു.

നല്ല സര്‍വകലാശകളില്‍ അവസരങ്ങള്‍ കിട്ടി. ഞാന്‍ അത് തിരഞ്ഞെടുത്തു. അതിനിടയില്‍ കല്യാണം കഴിഞ്ഞു. അതിനിടയില്‍ ‘ഇയ്യോബിന്റെ പുസ്തകം’ റിലീസ് ആയി. പഠനം കഴിഞ്ഞ് വന്ന് രണ്ട് എന്‍ജിഓകളില്‍ വര്‍ക്ക് ചെയ്തു. അതിനിടയില്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ട നടനായ സെയ്ഫ് അലി ഖാന്റെ ഒരു സിനിമ കിട്ടി.

മറ്റ് ചില ചെറിയ കാര്യങ്ങള്‍. ഇതിനിടയില്‍ ഞാന്‍ അഭിനേതാവ് എന്ന കരിയര്‍ ഉപേക്ഷിച്ചതല്ല. പക്ഷെ ഞാന്‍ ബ്രേക്ക് എടുത്ത് ഇരിക്കുകയായിരുന്നു. ഡബ്ല്യുസിസിയുമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ പാര്‍വതി പറയുന്ന പോലെ എന്റെ മറ്റ് സഹപ്രവര്‍ത്തകര്‍ക്കും അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്.

പക്ഷെ എനിക്ക് ഡബ്ല്യുസിസി കൊണ്ട് സിനിമ കിട്ടിയില്ല എന്ന് പറയാന്‍ പറ്റില്ല. എനിക്ക് സ്വയം മനസിലാക്കാന്‍ വേണ്ടി ബ്രേക്ക് എടുത്തതാണ് എന്നാണ് പത്മപ്രിയ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ഒരു തെക്കന്‍ തല്ല് കേസ് ആണ് പത്മപ്രിയയുടെതായി റിലീസ് ആയിരിക്കുന്നത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി