മാത്തുക്കുട്ടി അവിടെ ചെന്നപ്പോള്‍ മുത്തുക്കുട്ടി ആയി, നോബിള്‍ ബാബു നൊബിള്‍ ബബുവും; ദേശീയ അവാര്‍ഡ് വേദിയിലെ തമാശകള്‍ പങ്കുവെച്ച് സംവിധായകന്‍

ദേശീയ അവാര്‍ഡ് സ്വീകരിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് സംവിധായകന്‍ മാത്തുക്കുട്ടി സേവ്യറും നടന്‍ നോബിള്‍ തോമസും. ഹെലന്‍ സിനിമയിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ പുരസ്‌കാരമാണ് മാത്തുക്കുട്ടിക്ക് ലഭിച്ചത്. അവാര്‍ഡ് സ്വീകരിക്കാന്‍ പോയപ്പോഴുണ്ടായ തമാശകളാണ് സംവിധായകന്‍ പറയുന്നത്.

വളരെ വലിയൊരു അനുഭവമായിരുന്നു. മുന്‍നിരയില്‍ തന്നെ ആയിരുന്നു സീറ്റ്. രജനീകാന്ത് സര്‍ ഒരു വശത്ത്. വിജയ് സേതുപതി സാര്‍ ഇപ്പുറത്ത്. പ്രിയദര്‍ശന്‍ സാര്‍ തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്നു. കുറേപേര്‍ ഉണ്ടായിരുന്നു. ധനുഷ് ഒക്കെ  ഉണ്ടായിരുന്നു എന്നാണ് നടനും ഹെലന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളുമായ നോബിള്‍ പറയുന്നത്.

അവാര്‍ഡ് സ്വീകരിക്കാന്‍ വേണ്ടി വേദിയിലേയ്ക്ക് ക്ഷണിച്ച സമയത്ത് തങ്ങളുടെ പേരുകള്‍ ഉച്ചരിച്ചതിനെ കുറിച്ചാണ് മാത്തുക്കുട്ടിയും നോബിളും പറയുന്നത്. അവിടെ ചെന്നാല്‍ മാത്തുക്കുട്ടിയെ എല്ലാവരും വിളിക്കുന്നത് മുത്തുക്കുട്ടി എന്നാണെന്ന് നോബിള്‍ പറയുന്നു.

നോബിള്‍ ബാബു തോമസ് എന്ന പേര് നൊബിള്‍ ബബു എന്നാണ് അവിടെ എല്ലാവരും വിളിച്ചത് എന്ന് മാത്തുക്കുട്ടി പറയുന്നു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും പ്രതികരിച്ചത്. മാത്തുക്കുട്ടിയും നോബിളും ആല്‍ഫ്രഡും ചേര്‍ന്നാണ് ഹെലന്റെ തിരക്കഥ എഴുതിയത്.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ