'വിക്രമാദിത്യന്‍' രണ്ടാം ഭാഗം ഓക്കെയായി, എന്നാല്‍ ദുല്‍ഖറിനോട് പറഞ്ഞിട്ടില്ല: ലാല്‍ജോസ്

ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, നമിത പ്രമോദ് ഒന്നിച്ച ‘വിക്രമാദിത്യന്‍’ സിനിമയുടെ രണ്ടാം ഭാഗം ഒരുക്കുകയാണെന്ന് സംവിധായകന്‍ ലാല്‍ജോസ്. രണ്ടാം ഭാഗത്തിന്റെ കഥ ഓക്കെയായി എന്നാണ് ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ജോസ് പറയുന്നത്.

വിക്രമാദിത്യന്‍ രണ്ടാം ഭാഗം ഓക്കെയായി. ദുല്‍ഖറിനോട് പറഞ്ഞിട്ടില്ല. കഥ ആദ്യമധ്യാന്ത്യം സെറ്റായി. ഒരു വണ്‍ലൈന്‍ സെറ്റായി കഴിഞ്ഞാല്‍ ദുല്‍ഖറിനോട് സംസാരിക്കണം. ദുല്‍ഖര്‍ ഓക്കെയാണെങ്കില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാവും. ദുല്‍ഖറുണ്ടാവും, ഉണ്ണി മുകുന്ദനുണ്ടാവും.

പിന്നെ ആരൊക്കെയുണ്ടാവും എന്ന് ഇപ്പോള്‍ പറയാറായിട്ടില്ല. നമിത ഒരു ചെറിയ പോഷനിലുണ്ടാവും. നിവിന്‍ പോളി ഗസ്റ്റ് റോളിലുണ്ടാവുമോ എന്ന് പറയാന്‍ പറ്റില്ല. അന്നത്തെ ആളുകളൊക്കെ ഇപ്പോള്‍ ഒരുപാട് വളര്‍ന്ന് പോയി. ദുല്‍ഖര്‍ തന്നെ ഇത് അക്സപ്റ്റ് ചെയ്യുമോയെന്ന് അറിയില്ല.

കാരണം അന്നത്തെ പോലെ ഈക്വല്‍ ഇമ്പോര്‍ട്ടന്റ് ആയിട്ടുള്ള റോളില്‍ ഉണ്ണിയുണ്ട്. എങ്ങനെയായിരിക്കും ദുല്‍ഖര്‍ ഈ സിനിമയെ സമീപിക്കുക എന്നറിയില്ല. മാത്രമല്ല ഇത്തവണ ഒരു സ്റ്റാറും കൂടി പടത്തിലുണ്ടാവും. അത് പറയാറായിട്ടില്ല. ആയാളോടും പറഞ്ഞിട്ടില്ല.

ഒരാളെ മനസില്‍ കണ്ടുവെച്ചിട്ടുണ്ട്. ദുല്‍ഖറിന്റെ ക്ലീന്‍ ചീറ്റ് കിട്ടിയാലേ മുന്നോട്ട് പോകാന്‍ പറ്റൂ എന്നാണ് ലാല്‍ജോസ് പറയുന്നത്. 2014ല്‍ പുറത്തിറങ്ങിയ വിക്രമാദിത്യന്‍ വലിയ വാണിജ്യ വിജയമായിരുന്നു. ഇക്ബാല്‍ കുറ്റിപ്പുറം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

Latest Stories

കനത്ത മഴയും വെള്ളപ്പൊക്കവും; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ല, തനിക്കും വിശ്വാസങ്ങളുണ്ട്; സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ആര്‍എസ്എസ് ചിത്രം; എസ്എഫ്‌ഐ-കെഎസ്‌യു പ്രതിഷേധം കനക്കുന്നു

മൊഴി നല്‍കിയവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചു

'പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല, ചിറകുകള്‍ നിന്റേതാണ്'; മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്ക്ക് മറുപടിയുമായി ശശി തരൂര്‍

അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക മേജര്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടലില്‍ വധിച്ചത് താലിബാന്‍

കേരളത്തിലെ സ്വര്‍ണ്ണ വ്യാപാരികളുടെ സംസ്ഥാന സമ്മേളനം ജൂണ്‍ 29ന്; സമ്മേളനത്തോടനുബന്ധിച്ച് കേരള ജ്വല്ലറി ഇന്റര്‍നാഷണല്‍ ഫെയര്‍ 2025' ആഭരണ പ്രദര്‍ശനം ജൂണ്‍ 27 മുതല്‍

മോദിയാണ് ചിലര്‍ക്ക് ഒന്നാമത്, രാഷ്ട്രം രണ്ടാമത്; ശശി തരൂരിനെ പരിഹസിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കനത്ത മഴ; ഇടുക്കി ജില്ലയിലെ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

‘ഔദ്യോഗിക പരിപാടികളിൽ ഔദ്യോഗിക ചിഹ്നങ്ങൾ മതി’; ഭാരതാംബ വിവാദത്തിൽ ഗവർണറെ നിലപാടറിയിക്കാൻ സർക്കാർ