'എം.ടിയുടെ ചിത്രത്തില്‍ അഭിനയിക്കുക ബഹുമതിയാണ്'; മമ്മൂട്ടിയുടെ നായികയാകാന്‍ ശബാന ആസ്മി യെസ് പറഞ്ഞു, എന്നാല്‍ സിനിമ നടന്നില്ല: തിരക്കഥാകൃത്ത്

എ.ടി വാസുദേവന്‍ നായര്‍ ഒരുക്കുന്ന കഥയില്‍ മമ്മൂട്ടിയും ബോളിവുഡ് താരം ശബാന ആസ്മിയും നായികാനായകന്‍മാരായി എത്തേണ്ടിയിരുന്നതാണെന്ന് തിരക്കഥാകൃത്ത് ജോണ്‍ പോള്‍. ‘വാനപ്രസ്ഥം’ എന്ന പേരില്‍ സിനിമ ഒരുക്കാനിരുന്നതിനെ കുറിച്ചാണ് ‘ജോണ്‍ പോള്‍ സംഭാഷണങ്ങളിലൂടെ ജീവിതം വരയുന്നു’ എന്ന പുസ്തകത്തില്‍ തിരക്കഥാകൃത്ത് പറയുന്നത്.

എം.ടിയുടെ കഥയില്‍ മമ്മൂട്ടിയുടെ നായികയാകാന്‍ ശബാന ആസ്മി സമ്മതിച്ചിരുന്നു. എന്നാല്‍ കുറച്ച് സാവകാശം വേണമെന്ന് എം.ടി ആവശ്യപ്പെട്ടതിനാല്‍ ആ സിനിമ നടന്നില്ല. എംടിയുടെ ‘വാനപ്രസ്ഥ’ത്തെ ആധാരമാക്കി ബി കണ്ണന്‍ ആണ് 2001ല്‍ ‘തീര്‍ത്ഥാടനം’ എന്ന ചിത്രം ചെയ്തതെന്ന് ജോണ്‍ പോള്‍ പറയുന്നു.

ജോണ്‍ പോളിന്റെ വാക്കുകള്‍:

എം.ടി. സംവിധാനം ചെയ്യുന്നു, ‘വാനപ്രസ്ഥ’മാണ് കഥ. അതില്‍ മാഷിന്റെ വേഷം അഭിനയിക്കണമെന്ന് പറഞ്ഞാല്‍, മമ്മൂട്ടി തയ്യാറാവും. മമ്മൂട്ടിക്കത് വേണ്ടെന്ന് പറയാനാവില്ല. മമ്മൂട്ടിക്ക് അതിമനോഹരമായി ആ വേഷം അഭിനയിക്കുവാനും കഴിയും. അപ്പുറത്ത് വിനോദിനി എന്ന നായികാകഥാപാത്രം മമ്മൂട്ടിയോടൊപ്പം അന്ന് വേണമെങ്കില്‍ സുഹാസിനിക്ക് അഭിനയിക്കാം. പക്ഷേ, അതൊരു സാധാരണ കോമ്പിനേഷന്‍ ആയിപ്പോകും.

പിന്നെ അങ്ങനെയിരിക്കുമ്പോഴാണ് തിരുവനന്തപുരത്ത് ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ ഒരു സെമിനാറില്‍ പങ്കെടുക്കുവാന്‍ എന്നെ ക്ഷണിക്കുന്നത്. ഉദ്ഘാടനം ചെയ്യുന്നത് എം.ടിയാണ്. അതിലെ ഒരു റെട്രോസ്പക്ടീവ് ഉദ്ഘാടനം ചെയ്യുന്നത് ശബാനാ ആസ്മിയാണ്. ഞങ്ങള്‍ മൂന്നു പേരും താമസിക്കുന്നതു ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്‍ റെഗസ്റ്റ് ഹൗസിലാണ്. വൈകുന്നേരങ്ങളില്‍ വാസുവേട്ടന്‍ മുകളിലെ മുറിയിലായിരിക്കും. ഞാന്‍ താഴെ.

ശബാനാ മുകളിലെ രണ്ടാമത്തെ മുറിയില്‍. ശബാനാ താഴെ വന്നു. ഞങ്ങള്‍ ഒരു ഡ്രിങ്ക് ഷെയര്‍ ചെയ്തിരിക്കുന്നതിനിടയില്‍ ഞാന്‍ ‘വാനപ്രസ്ഥം’ കഥയുടെ ഒരു ചുരുക്കം പറഞ്ഞു. വളരെ കുറച്ച് വാചകങ്ങളേ വിനോദിനി സംസാരിക്കുന്നുള്ളല്ലോ. ആ ധൈര്യത്തില്‍ അവര്‍ തീരെ പ്രതീക്ഷിക്കാത്ത ഒരു ചോദ്യം ഞാന്‍ ചോദിച്ചു. ‘വിനോദിനിയുടെ വേഷം ചെയ്യാമോ?’

ഒരു നിമിഷം അവരെന്റെ മുഖത്ത് പകച്ചു നോക്കി പിന്നെ നുണക്കുഴി തെളിച്ചു പ്രസാദ മധുരമായി ചിരിച്ചു. ‘എം.ടി എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുക എനിക്ക് ബഹുമതയാണ്’. ഞാനത് വാസുവേട്ടനോട് അപ്പോഴൊന്നും പറഞ്ഞില്ല. എന്റെ മനസില്‍ ഒരു ഇന്റര്‍നാഷണല്‍ സിനിമയാണ് ഉരുവാകുന്നത്. എം.ടി രചനയും സംവിധാനവും നിര്‍വഹിക്കുന്നു. ഛായാഗ്രഹണമേഖലയിലേക്ക് മനസ്സില്‍ കണ്ടത് സന്തോഷ് ശിവനെയാണ്.

എപ്പോഴോ ഒരിക്കല്‍ സന്തോഷിനോട് ഫോണില്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം വളരെ വലിയ സന്തോഷം പ്രകടിപ്പിച്ചിരുന്നു. ഓടി നടന്ന് കാര്യങ്ങള്‍ നടത്തേണ്ട സ്ഥലത്ത്, എം.ടിക്കുള്ള ശാരീരികപരാധീനതകളെ മറികടക്കാന്‍ ഛായാഗ്രാഹകനെന്ന നിലയ്ക്കു പുറമെയും സന്തോഷ് ശിവന്‍ കൂടെയുണ്ടാവും. മമ്മൂട്ടിയും ശബാനാ ആസ്മിയും എം.ടിയും സന്തോഷ് ശിവനും ഒരുമിച്ച് വരുന്ന അന്തര്‍ദേശീയ നിലവാരമുള്ള സിനിമ എന്നതായി സ്വപ്നം.

എന്നാല്‍ ‘വാനപ്രസ്ഥം’ ചെയ്യാന്‍ തനിക്ക് കുറച്ചു കൂടി സാവകാശം വേണം എന്ന് എം.ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആ സിനിമ നടന്നില്ല. പകരം എം.ടി ജോണ്‍ പോള്‍ കൂട്ടുകെട്ടില്‍ ഉരുത്തിരിഞ്ഞു വന്നത് ‘ഒരു ചെറുപുഞ്ചിരി’ എന്ന ചിത്രമാണ്. എംടിയുടെ ‘വാനപ്രസ്ഥ’ത്തെ ആധാരമാക്കി ബി. കണ്ണന്‍ 2001-ല്‍ ‘തീര്‍ത്ഥാടനം’ എന്ന ചിത്രം സംവിധാനം ചെയ്തു. അതില്‍ മുഖ്യ വേഷങ്ങളിലെത്തിയത് ജയറാം, സുഹാസിനി എന്നിവരാണ്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ