'അങ്ങനെയുള്ള സിനിമകള്‍ എനിക്ക് ചെയ്യണ്ട, എന്റെ അഭിനയം മാത്രം വച്ച് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലാലോ'; തുറന്നു പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രങ്ങളാണ് നടി ഐശ്വര്യ ലക്ഷ്മിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. സ്ത്രീ പ്രാധാന്യമുള്ള റോളുകള്‍ മാത്രം തിരഞ്ഞെടുക്കുകയാണോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍. അര്‍ച്ചന 31 നോട്ടൗട്ട്, കുമാരി തുടങ്ങിയ സിനിമകളാണ് നടിയുടെതായി ഒരുങ്ങുന്നത്.

വളരെ വൈകി മാത്രം സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമകള്‍ ചെയ്ത ആളാണ് താന്‍ എന്നാണ് ഐശ്വര്യ ബിഹൈന്‍ഡ്‌വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. സ്ത്രീയ്ക്ക് പ്രധാന്യമുള്ള കഥയെന്ന് പറയുമ്പോഴേക്ക് തന്നെ പരാധീനതയുള്ള പെണ്‍കുട്ടിയുടെ കഥ അങ്ങനെയാണ് പൊതുവെയുള്ള ഐഡിയ.

അല്ലെങ്കില്‍ ഒരു മെയില്‍ ഹീറോ ചെയ്യേണ്ട കഥയെ പെണ്‍കുട്ടിയുടേതാക്കി ചെയ്യുന്നതായിട്ടുള്ള ഫീലിങ് ആണ് തനിക്ക് ഉണ്ടായിട്ടുള്ളത്. തനിക്ക് അങ്ങനെയുള്ള സിനിമകള്‍ ചെയ്യേണ്ട. അങ്ങനെ വിഷമങ്ങളുടെ കൂമ്പാരത്തില്‍ ജീവിക്കേണ്ട. കാരണം അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ താന്‍ ചെയ്തു കഴിഞ്ഞതാണ്.

ഫീമെയില്‍ സെന്‍ട്രിക് എന്ന് പറയുമ്പോള്‍ അതില്‍ ചെയ്യാന്‍ കുറച്ചു കാര്യങ്ങള്‍ വേണം. അതില്‍ ആ പെണ്ണിന്റെ കഥ മാത്രമാവരുത്. അവിടെ ഒരു നാടിന്റെ കഥ വേണം, രസമുള്ള സംഭവങ്ങള്‍ ഉണ്ടാകണം. അര്‍ച്ചന 31 നോട്ടൗട്ടിന്റെ നറേഷന്‍ കേട്ടപ്പോള്‍ തന്നെ തനിക്ക് ഭയങ്കരമായി ഇഷ്ടമായി.

അതുപോലെ കുമാരി എന്നത് ഫീമെയില്‍ സെന്‍ട്രിക് അല്ല. കുമാരി സെന്‍ട്രല്‍ ക്യാരക്ടറാണ്. ചിത്രത്തില്‍ നടന്‍ റോഷന്‍ മാത്യു ചെയ്യുന്നത് മനോഹരമായ കഥാപാത്രമാണ്. എല്ലാവരുടേയും കൂടി കഥ ഒരുമിച്ച് പറയുന്ന സിനിമകളോടാണ് താത്പര്യം. അല്ലാതെ തന്റെ അഭിനയം മാത്രം വെച്ച് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലല്ലോ എന്നാണ് ഐശ്വര്യ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക